ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടൻ മോചിപ്പിക്കണം എന്നാണ് നിലപാടെന്നും മോദി വിശദീകരിച്ചു
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി സംസാരിച്ച് നരേന്ദ്ര മോദി. സംഘർഷം വ്യാപിക്കുന്നതിന് എതിരായ ഇന്ത്യയുടെ നിലപാട് മോദി നെതന്യാഹുവിനെ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ എല്ലാ പിന്തുണയും മോദി വാഗ്ദാനം ചെയ്തു. ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും ഹമാസ് പിടിയിലുള്ള ബന്ധികളെ ഉടൻ മോചിപ്പിക്കണം എന്നാണ് നിലപാടെന്നും മോദി വിശദീകരിച്ചു.
Add Asianetnews as a Preferred Source

