സ്വാതന്ത്ര്യത്തിലേക്ക് 'എവര്‍ ഗിവണ്‍'; സൂയസ് കനാലിലെ ചരക്കുഗതാഗതം പുനസ്ഥാപിച്ചു
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനാലിന് കുറുകെ ഭീമന്‍ ചരക്കുകപ്പല്‍ കുരുങ്ങിയത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ സമുദ്രപാതയിലെ മുഴുവന്‍ ഗതാഗതം തടസപ്പെടുത്തിയായിരുന്നു ഇത്.
സൂയസ് കനാലിന് കുറുകെ കുടുങ്ങിക്കിടന്ന ഭീമന്‍ ചരക്കുകപ്പല്‍ നീക്കി. കനാലിലെ ചരക്കുഗതാഗതം പുനസ്ഥാപിച്ചു. സൂയസ് കനാലിലെ ഒരാഴ്ചയോളം നീണ്ട ട്രാഫിക്ക് ബ്ലോക്കിനാണ് അന്ത്യമാകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കനാലിന് കുറുകെ ഭീമന്‍ ചരക്കുകപ്പല്‍ കുരുങ്ങിയത്. യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ സമുദ്രപാതയിലെ മുഴുവന്‍ ഗതാഗതം തടസപ്പെടുത്തിയായിരുന്നു ഇത്.
സൂയസ് കനാലിലെ ട്രാഫിക്ക് ബ്ലോക്ക്; കുടുങ്ങിയ കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാര്‍
ടഗ് ബോട്ടുകളുടെ സഹായത്തോടെ എവര്‍ ഗിവണെന്ന ഭീമന്‍ ചരക്കുകപ്പല്‍ സൂയസ് കനാലിലൂടെ നീങ്ങുന്നത് പ്രാദേശിക മാധ്യമങ്ങള്‍ ലൈവ് ടെലികാസ്റ്റ് ചെയ്തിരുന്നു.അവള്‍ സ്വതന്ത്രയായിയെന്നാണ് ചരക്കുകപ്പലിനെ നീക്കുന്ന പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരുന്ന ഡച്ച് കമ്പനി സ്മിറ്റ് സാല്‍വേജ് വിശദമാക്കിയത്. ലോകത്തിലെ തന്നെ ചരക്കുഗതാഗതത്തെ സാരമായി ബ്ലോക്ക് ചെയ്ത എവര്‍ ഗിവണ്‍ കനാലില്‍ നിന്ന് മാറാനായി കാത്ത് കിടന്നിരുന്നത് 369ഓളം കപ്പലുകളാണ്. 20000 ടണ്ണോളം മണലാണ് കപ്പലിന് ചുവട്ടില്‍ നിന്ന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് നീക്കിയത്.
സൂയസ് കനാലില്‍ 'ബ്ലോക്ക്' ഉണ്ടാക്കിയ കപ്പല്‍ നീക്കാന്‍ 20,000 ഘനമീറ്റർ മണൽ നീക്കം ചെയ്യേണ്ടിവരും
നിയന്ത്രണം നഷ്ടമായ കണ്ടെയ്നര്‍ കപ്പല്‍ ഈജിപ്തിലെ സൂയസ് കനാലിന് കുറുകെ നിന്നതോടെയാണ് ഈ സമുദ്രപാത പൂര്‍ണമായും അടഞ്ഞത്. മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന ഈ സമുദ്രപാത ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും നീളം കുറഞ്ഞ സമുദ്രപാതയാണ്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത 'എവര്‍ ഗിവണ്‍' എന്ന കപ്പലാണ് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയത്. നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്ന് ചൈനയിലേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍.
ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം 7.40ഓടെയാണ് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. തായ്‍വാനിലെ ഒരു കമ്പനിയായ എവര്‍ ഗ്രീന്‍ മറൈനാണ് ഈ കപ്പലിന്‍റെ ചുമതലയിലുള്ളത്. 2018ലാണ് ഈ വമ്പന്‍ കപ്പല്‍ നിര്‍മ്മിതമായത്. ഈ ഇരു വശങ്ങളിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തുന്ന രീതിയിലാണ് കപ്പലിന്‍റെ കിടപ്പ്. നിരവധി കപ്പലുകളാണ് ഇതോടെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. പെട്ടന്നുണ്ടായ കാറ്റിലാണ് കപ്പലിന് നിയന്ത്രണം നഷ്ടമായതെന്നാണ് എവര്‍ഗ്രീന്‍ മറൈന്‍ അവകാശപ്പെടുന്നത്.
നിയന്ത്രണം നഷ്ടമായി ഒരു വശത്തേക്ക് ചെരിഞ്ഞതോടെ കപ്പലിന്‍റെ ഒരു ഭാഗം കനാലിന്‍റെ ഒരുഭാഗത്ത് ഇടിക്കുകയും ചെയ്തിട്ടുണ്ടെന്നും എവര്‍ഗ്രീന്‍ വ്യക്തമാക്കിയിരുന്നു. സൂയസ് കനാലിന് കുറുകെ ചെരിയുന്ന ഏറ്റവും വലിയ കപ്പലാണ് എവര്‍ ഗിവണ്‍. 2017ല്‍ ജാപ്പനില്‍ നിന്നുള്ള കണ്ടെയ്നര്‍ ഷിപ്പ് സാങ്കേതിക തകരാറ് മൂലം ഇടിച്ച് തിരിഞ്ഞ് നിന്ന് കനാലില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചിരുന്നു. എന്നാല്‍ മണിക്കൂറുകളുടെ പ്രയത്ന ഫലമായി ഇത് നീക്കാന്‍ സാധിച്ചിരുന്നു. 120 മൈല്‍ (193 കിലോമീറ്റര്‍) നീളമാണ് സൂയസ് കനാലിലുള്ളത്.
സൂയസ് കനാലില്‍ 'ട്രാഫിക്ക് ബ്ലോക്ക്'; സമുദ്രപാതയില്‍ കുടുങ്ങി നിരവധി കപ്പലുകള്‍