12:42 AM IST
ഇന്ത്യക്കാരെ എത്തിക്കാന്‍ എയര്‍ ഇന്ത്യ
#FlyAI : @TataCompanies pic.twitter.com/f3lyxD08nX
— Air India (@airindiain) February 25, 2022
12:37 AM IST
റഷ്യയ്ക്ക് മുന്നറിയിപ്പുമായി നാറ്റോ
ബെൽജിയം: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി.
റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
12:35 AM IST
അമേരിക്കയോട് വീണ്ടും സൈനിക സഹായം തേടി യുക്രൈന്‍
Strengthening sanctions, concrete defense assistance and an anti-war coalition have just been discussed with @POTUS. Grateful to 🇺🇸 for the strong support to 🇺🇦!
— Володимир Зеленський (@ZelenskyyUa) February 25, 2022
അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രൈന്‍ പ്രസിഡന്‍റ് 40മിനുട്ടോളം ഫോണില്‍ സംസാരിച്ചു. റഷ്യയ്ക്ക് മുകളില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു
12:34 AM IST
കീവില്‍ വീണ്ടും സ്ഫോടനം
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും സ്ഫോടനം
12:34 AM IST
സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ
Pope Francis, in English and Russian tweets on #Ukraine, says 'War is a failure of politics and of humanity, a shameful capitulation' pic.twitter.com/4jyYUHlNQL
— AFP News Agency (@AFP) February 25, 2022
12:30 AM IST
താന്‍ കീവില്‍ തന്നെയുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ്
യുക്രൈന്‍ ജനതയ്ക്ക് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം.കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നാണ് സന്ദേശം. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും'. കൂടെ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും
#BREAKING Ukraine's Zelensky, in video, says 'We are all here' in Kyiv pic.twitter.com/pwgXknGUjD
— AFP News Agency (@AFP) February 25, 2022
11:00 PM IST
ഫേസ്ബുക്കിന് ഭാഗിക 'നിയന്ത്രണം' ഏര്‍പ്പെടുത്തിയെന്ന് റഷ്യ
ഫേസ്ബുക്കിന് ഭാഗിക 'നിയന്ത്രണം' ഏര്‍പ്പെടുത്തിയെന്ന് റഷ്യ
#BREAKING Russia says 'partially restricting' access to Facebook pic.twitter.com/mOy67WfZYl
— AFP News Agency (@AFP) February 25, 2022
10:57 PM IST
മലയാളി വിദ്യാർഥികളുടെ സാഹചര്യം ഭയാനകം, തമിഴ്നാടിനെപ്പോലെ കേരളവും സമ്മർദ്ദം ചെലുത്തണം: സുധാകരൻ
യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യയിലെത്തിക്കാനുള്ള രക്ഷാദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ജാഗ്രത കുറവുണ്ടായതായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാട് സർക്കാർ ചെയ്യുന്നത്ര ശ്രമം പോലും കേരളത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തമിഴ്നാട് സർക്കാർ ചെയ്യുന്നത് പോലെയെങ്കിലും കേരള സർക്കാർ ചെയ്യണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ പരമാവധി സമ്മർദ്ദം ചെലുത്തണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
10:56 PM IST
ഇന്ത്യ രക്ഷാദൗത്യം തുടരുന്നു; നാളെ ഹംഗറിയിലേക്ക് രണ്ട് വിമാനങ്ങൾ കൂടി
യുക്രൈനിൽ (Ukraine) നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യ തുടരുന്നു. 470 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു. രണ്ടാം സംഘവും അതിർത്തി കടന്നതായാണ് വിവരം. ദില്ലിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ (Air India) നാളെ 17 മലയാളി വിദ്യാർത്ഥികൾ മടങ്ങിയെത്തും. മുംബൈയിൽ എത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ 16 മലയാളികൾ ഉണ്ടാവും. നാളെ ഹംഗറിയിലേക്ക് (Hungary) രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യ അയയ്ക്കും. ഇന്ന് റൊമാനിയയിലേക്ക് (Romania) പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്ന സ്ഥിതിയുണ്ട്. എംബസിയിൽ നിന്ന് വിവരം ലഭിച്ചതിന് ശേഷം മാത്രമാകും വിമാനങ്ങൾ പുറപ്പെടുക. ഒഴിപ്പിക്കലിൻറെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.
10:09 PM IST
48 മണിക്കൂറിനിടെ അരലക്ഷത്തോളം യുക്രൈൻ പൗരൻമാർ രാജ്യം വിട്ടതായി ഐക്യരാഷ്ട്രസഭ
അയൽരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ ജനം പാലായനം ചെയ്യുന്നു
10:08 PM IST
യൂറോപ്പ് കൗൺസിലിൽ നിന്നും റഷ്യയെ പുറത്താക്കി
യുക്രൈനും പോളണ്ടും ചേർന്ന് കൊണ്ടു വന്ന പ്രമേയത്തിലൂടെ റഷ്യയെ പുറത്താക്കിയത്
8:45 PM IST
2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധമന്ത്രാലയം
യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
8:45 PM IST
2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധമന്ത്രാലയം
യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
8:42 PM IST
അധികാരം നിങ്ങളേറ്റെടുക്കൂ... യുക്രൈൻ സൈന്യത്തോട് നിർദേശവുമായി പുട്ടിൻ
Russian President Vladimir Putin to Ukrainian military- "Take power into your own hands": Reuters pic.twitter.com/JYdqmNTm4t
— ANI (@ANI) February 25, 2022
8:18 PM IST
യുക്രൈനിലെ ഇന്ത്യയുടെ രക്ഷദൌത്യം തുടങ്ങി
യുക്രൈനിൽ രക്ഷാദൗത്യം തുടങ്ങി ഇന്ത്യ
470 പേർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു
Today afternoon more than 470 students will exit Ukraine & enter Romania through Porubne-Siret Border. We're moving Indians located at the border to neighbouring countries for onward evacuation.Efforts underway to relocate Indians coming from hinterland: Indian Embassy in Ukraine pic.twitter.com/OUUTdjSO74
— ANI (@ANI) February 25, 2022
7:33 PM IST
കീവ് വിമാനത്താവളം റഷ്യയുടെ നിയന്ത്രണത്തിൽ
പടിഞ്ഞാറ് നിന്നും കീവുമായുള്ള ബന്ധം വിച്ഛേദിച്ചതായും റഷ്യ
7:08 PM IST
ഒരു ലക്ഷത്തോളം യുക്രൈൻ പൗരൻമാർ അഭയാർത്ഥികളായി
ഒരു ലക്ഷത്തോളം യുക്രൈൻ പൗരൻമാർ യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ. ആയിരങ്ങൾ ഇതിനോടകം യൂറോപ്പിലേക്ക് കടന്നു
6:46 PM IST
യുക്രൈൻ കീഴടങ്ങിയിൽ അധിനിവേശം അവസാനിപ്പിക്കാൻ പുടിൻ തയ്യാർ?
യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ തയ്യാറെന്ന് റഷ്യ, യുക്രൈൻ കീഴടങ്ങൽ പ്രഖ്യാപിച്ചാൽ പ്രത്യേക നയതന്ത്രസംഘം ഉടൻ ക്രീവിലേക്ക് എത്തും
6:45 PM IST
137 പേർ ഇതുവരെ കൊല്ലപ്പെട്ടെന്ന് യുക്രൈൻ
സൈനികരും യുക്രൈൻ പൌരൻമാരും അടക്കം 137 പേർ ഇതുവരെ റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രധാനമന്ത്രി സെലൻസ്കി
6:44 PM IST
ഏറ്റുമുട്ടലിൽ ആയിരത്തിലേറെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ മന്ത്രാലയം: ഒരു
ഒരു ലക്ഷത്തോളം യുക്രൈൻ പൌരൻമാർ യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ. ആയിരങ്ങൾ ഇതിനോടകം യൂറോപ്പിലേക്ക് കടന്നു
6:16 PM IST
ദില്ലിയിൽ യുക്രൈൻ പൗരന്മാർ കസ്റ്റഡിയിൽ
ദില്ലിയിൽ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിന് ശ്രമിച്ച രണ്ട് യുക്രൈൻ പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു
6:11 PM IST
റഷ്യൻ എംബസിക്ക് മുന്നിലെ പ്രതിഷേധം തടഞ്ഞു
ദില്ലിയിലെ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പ്രതിഷേധത്തിനെതിയവരെ കസ്റ്റഡിയിൽ എടുത്ത് നീക്കി. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളാണ് പ്രതിഷേധവുമായി എത്തിയത്. എംബസിക്ക് മുന്നിൽ കനത്ത സുരക്ഷയാണ്. ഒരു കിലോമീറ്റർ പരിധിയിൽ ഗതാഗതം നിയന്ത്രിച്ചു. കുട്ടികളെ തിരികെ എത്തിക്കാൻ സർക്കാർ വേഗത്തിൽ ഇടപെടുന്നില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു
6:07 PM IST
യുക്രൈനിലുള്ളവർ ബന്ധപ്പെടേണ്ട നമ്പറുകൾ
ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.
6:06 PM IST
മലയാളികളുടെ സുരക്ഷ പ്രധാനമെന്ന് മുഖ്യമന്ത്രി
മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ സ്വീകരിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ നോർക്കയിൽ ആരംഭിച്ചു. നോർക്കയുടെ ഇ മെയിൽ വഴിയും സേവനം ലഭ്യമാണ്. കഴിഞ്ഞ ദിവസം പകൽ 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർത്ഥികളും ബന്ധപ്പെട്ടു. ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി.
5:20 PM IST
റഷ്യൻ എംബസിക്ക് മുന്നിൽ കനത്ത സുരക്ഷ
ദില്ലിയിലെ റഷ്യൻ എംബസിക്ക് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ശാന്തിപഥിൽ ഒരു കിലോമീറ്റർ പരിധിയിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി.
5:18 PM IST
നിശിത വിമർശനവുമായി തുർക്കി
യുക്രൈനെ സഹായിക്കാത്ത യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും നിലപാടിൽ കടുത്ത വിമർശനവുമായി തുർക്കി ഭരണാധികാരി തയ്യിപ്പ് എർദോഗൻ.
5:00 PM IST
യുക്രൈൻ പ്രസിഡന്റ് ബങ്കറിൽ
റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിന് തൊട്ടടുത്ത് എത്തിയതോടെ യുക്രൈൻ പ്രസിഡന്റ് വൊളഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റി.
4:58 PM IST
ഇന്ത്യയിലും റഷ്യക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം
യുക്രൈനെതിരെ സൈനിക അധിനിവേശം നടത്തുന്ന റഷ്യയ്ക്ക് എതിരെ ഇന്ത്യയിലും പ്രതിഷേധം ഉയരുന്നു. ഇന്ത്യയിലെ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിനാണ് ആഹ്വാനം.
4:51 PM IST
ഇന്ത്യ രക്ഷാപ്രവർത്തനം തുടങ്ങുന്നു
യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ത്യ തുടങ്ങുന്നു. റൊമാനിയയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഇന്ന് പുറപ്പെടും. ഹംഗറിയിലേക്കുളള വിമാനങ്ങൾ നാളെ അയയ്ക്കും. ദില്ലിയിലും മുംബൈയിലുമായി വിമാനങ്ങൾ തിരിച്ചെത്തും
4:42 PM IST
ആയുധം താഴെ വെച്ചാൽ ചർച്ച : റഷ്യ
യുക്രൈൻ ആയുധം താഴെ വെച്ചാൽ മാത്രം ചർച്ചയെന്ന് റഷ്യ. യുക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തിയ റഷ്യ, പൊരുതാതെ യുക്രൈൻ കീഴടങ്ങണമെന്ന ആവശ്യമാണ് മറ്റൊരു തരത്തിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്‌റോവിന്റേതാണ് വാക്കുകൾ
4:39 PM IST
ഇന്ത്യ പിന്തുണക്കുമെന്ന പ്രതീക്ഷയിൽ റഷ്യ
യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ തങ്ങളെ പിന്തുണക്കുമെന്നാണ് കരുതുന്നതെന്ന് റഷ്യ. റഷ്യയ്ക്ക് എതിരെ യുഎൻ രക്ഷാ കൗൺസിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പുടിൻ ഭരണകൂടം വിശ്വസിക്കുന്നത്.
4:37 PM IST
രാജ്യത്തിന് വേണ്ടി തോക്കെടുക്കാൻ യുവാക്കളുടെ നീണ്ട നിര
രാജ്യത്തിന് വേണ്ടി തോക്കെടുക്കാൻ യുവാക്കളുടെ നീണ്ട നിരയാണ് മിലിട്ടറി രജിസ്ട്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ കാണുന്നത്. യുക്രൈനിലെ റിവൈനയിൽ നിന്നുള്ള ദൃശ്യം
🇺🇦 There's a line at the military registration and enlistment office in #Rivne.#Ukrainians are ready to defend their land!!! pic.twitter.com/RauFqcrTIE
— NEXTA (@nexta_tv) February 25, 2022
4:26 PM IST
പാസ്പോർട്ടുള്ള ആർക്കും സൈന്യത്തിൽ ചേരാമെന്ന് യുക്രൈൻ
യുക്രൈൻ പാസ്പോർട്ടുള്ള ആർക്കും സൈന്യത്തിൽ ചേരാം എന്ന് പ്രതിരോധ മന്ത്രാലയം. പ്രായ നിയന്ത്രണം അടക്കം നീക്കി. സാധാരണക്കാരെ വീണ്ടും സൈന്യത്തിലേക്ക് വിളിച്ച് യുക്രൈൻ. റഷ്യൻ സേനയെ ചെറുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നു.
4:24 PM IST
മക്കൾ കാർക്കീവിൽ, ആശങ്കയിൽ രക്ഷിതാക്കൾ
കാർക്കീവിൽ നിന്ന് സ്ഫോടന ശബ്ദം കേൾക്കുന്നതായി മക്കൾ പറഞ്ഞതിന്റെ ആശങ്കയിലാണ് വടകര അയനിക്കാട് സ്വദേശികളായ രക്ഷിതാക്കൾ. കാർക്കിവിൽ നിന്ന് ഇന്ത്യൻ എംബസി പറഞ്ഞിരിക്കുന്ന അതിർത്തികളിലേക്ക് വലിയ ദൂരമുള്ളത് കൊണ്ട് മക്കൾക്ക് അങ്ങോട്ട് പോകാൻ കഴിയില്ലെന്നും ഇവർ പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വാക്ക് വിശ്വസിച്ചത് കൊണ്ടാണ് നേരത്തെ മക്കൾ തിരികെ പോരാതിരുന്നത് എന്നും രക്ഷിതാക്കൾ പറയുന്നു.
4:21 PM IST
എംബസി മാർഗനിർദ്ദേശം
യുക്രൈനിലെ ഇന്ത്യൻ എംബസിയും മാർഗ്ഗനിർദ്ദേശം പുറത്തിറക്കി
Important Advisory to all Indian Nationals/Students in Ukraine as on 25 February 2022.@MEAIndia @PIB_India @DDNewslive @PIBHindi @DDNational @IndianDiplomacy @PMOIndia pic.twitter.com/79124Ks0Sm
— India in Ukraine (@IndiainUkraine) February 25, 2022
4:21 PM IST
തിരിച്ചടിച്ച് യുക്രൈൻ
റൊസ്തോവിലെ റഷ്യൻ എയർഫീൽഡിന് നേരെ യുക്രൈൻ സേനയുടെ ആക്രമണം. മിസൈലാക്രമണത്തിലൂടെ റഷ്യൻ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈൻ സേന.
3:43 PM IST
ബങ്കറിൽ കഴിയുന്ന മകനെയോർത്ത് ആശങ്കയിൽ...
മൊബൈൽ ഫോണ് ചാർജ് ചെയ്യാൻ കഴിയാത്തത് കൊണ്ടും ഇന്റർനെറ്റ് കട്ടാകുന്നതിനാലും ഉക്രൈനിൽ കുടുങ്ങിയ മകൻ്റെ വിവരങ്ങൾ അറിയാനാവാതെ ബുദ്ധിമുട്ടുകയാണെന്ന് പാലക്കാട് പുതുക്കോട് സ്വദേശിയായ ജയ ടീച്ചർ. കോളേജ് അധികൃതർ അയക്കുന്ന മെസേജിലൂടെ മാത്രമാണ് കാര്യങ്ങൾ അറിയുന്നത് ബങ്കറിലാണിപ്പോൾ മകൻ. സർക്കാർ ഇടപെട്ട് വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്
3:42 PM IST
പരീക്ഷയായതിനാൽ കുടുങ്ങി, ഇപ്പോൾ യുദ്ധവും
ഉക്രൈനിൽ അവസാന വർഷ മെഡിക്കൽ കോഴ്സിന് പഠിക്കുകയാണ് ഇടുക്കി ചേലച്ചുവട് സ്വദേശി ദിവ്യ മോഹൻ. യുക്രൈനിൽ സ്‌ഥിതി വഷളായപ്പോൾ തിരികെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. പരീക്ഷ സമയം അടുത്തതിനാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ മടങ്ങാൻ കഴിയൂ എന്ന് സർവകലാശാല നിലപാട് എടുത്തതിനാൽ അവിടെ കുടുങ്ങി. നിലവിൽ സുരക്ഷിതയാണെങ്കിലും ആശങ്കയിലാണ് ദിവ്യയും മാതാപിതാക്കളും
3:39 PM IST
നടുറോഡിൽ വീണിട്ടും പൊട്ടിയില്ല
യുക്രൈനിലെ കാർഖിവിൽ നടുറോഡിൽ വീണ റോക്കറ്റ് മിസൈൽ പൊട്ടിയില്ല
An unexploded rocket in #Kharkiv pic.twitter.com/eDbqi4OerW
— NEXTA (@nexta_tv) February 25, 2022
3:17 PM IST
റഷ്യൻ സൈന്യം ഉപദ്രവിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥിനി
സാധാരണക്കാരെ റഷ്യൻ സൈന്യം ഉപദ്രവിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥിനി. കീവിൽ നിന്നാണ് മലയാളി വിദ്യാർത്ഥിനി ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ചില ഹോസ്റ്റലുകളിൽ റഷ്യൻ സൈന്യമെത്തി. കുട്ടികൾ പരിഭ്രാന്തരായി ഓടി. എന്നാൽ സൈന്യം സാധാരണക്കാരെയും വിദ്യാർത്ഥികളെയും ഉപദ്രവിച്ചില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.
3:11 PM IST
രക്ഷാപ്രവർത്തനത്തിന്റെ ചിലവ് കേന്ദ്രം വഹിക്കും
യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ചിലവ് കേന്ദ്രസർക്കാർ വഹിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
3:07 PM IST
റഷ്യൻ ടാങ്ക് പിടിച്ചെടുത്ത് യുക്രൈൻ സൈന്യം
The #Ukrainian Armed Forces captured a #Russian tank. pic.twitter.com/pefQJUNbJ3
— NEXTA (@nexta_tv) February 25, 2022
2:37 PM IST
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യാക്കാർ അറിയേണ്ടത്
അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കണം
2:35 PM IST
റേഡിയേഷൻ ഉയരുന്നു
ചെർണോബിൽ മേഖലയിൽ റേഡിയഷൻ വർധിച്ചതായി റിപ്പോർട്ട്
2:25 PM IST
ബ്രിട്ടനെതിരെ റഷ്യ
ബ്രിട്ടനിലേക്ക് പോകുന്നതും ബ്രിട്ടനിൽ നിന്ന് വരുന്നതുമായ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ വിലക്കേർപ്പെടുത്തി റഷ്യ
2:20 PM IST
റഷ്യൻ സൈന്യം കീവിൽ
റഷ്യൻ സൈന്യം കീവിലെത്തിയെന്ന് യുക്രൈൻ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഒബലോൺ ജില്ലയിലാണ് റഷ്യൻ സൈന്യം എത്തിയത്. ജനത്തോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിക്കുകയാണ് യുക്രൈൻ ഭരണകൂടം.
2:08 PM IST
യുക്രൈനിൽ നിന്ന് മടങ്ങുന്നവരുടെ യാത്രാചിലവ് വഹിക്കും: തമിഴ്നാട്
യുക്രൈനിൽ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങുന്നവരുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സർക്കാർ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാൻ ആണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്നവർ സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
1:52 PM IST
കീവിൽ നിന്ന് മടങ്ങുന്ന തമിഴ് വിദ്യാർത്ഥികളുടെ യാത്രാച്ചെലവ് സർക്കാർ ഏറ്റെടുക്കും
യുക്രൈനിൽ നിന്ന് മടങ്ങുന്നവരുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്നാട് സർക്കാർ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ്നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്രാച്ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്‍റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.
1:33 PM IST
യുക്രൈനിലെ വിദ്യാർത്ഥികൾ ശ്രദ്ധിക്കുക!
യുക്രൈനിലെ വിദ്യാർത്ഥികൾ ശ്രദ്ധിക്കുക!
- ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്താൻ ശ്രമിക്കണം
- അതിർത്തിക്ക് അടുത്തുള്ളവർ ആദ്യമെത്തണം
- പാസ്പോർട്ട്, കൊവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
- എന്നിവ കരുതണം
- വാഹനത്തിൽ ഇന്ത്യൻ പതാക വലിപ്പത്തിൽ കെട്ടണം
- വസ്ത്രത്തിൽ ഇന്ത്യൻ പതാക പിൻ ചെയ്ത് വയ്ക്കണം
1:10 PM IST
കേന്ദ്രമന്ത്രിക്ക് കത്തയച്ച് ബിനോയ് വിശ്വം
1:07 PM IST
ആയിരം വിദ്യാർത്ഥികളെ ഇന്ന് ഒഴിപ്പിക്കും
റഷ്യ യുക്രൈനെതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇവിടെ കുടുങ്ങിയ 1000 ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ന് ഒഴിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
1:00 PM IST
റഷ്യ - ഇന്ത്യ സൈനിക കരാറുകളെക്കുറിച്ച് ആശങ്ക
റഷ്യൻ നിർമ്മിത എസ് 400 മിസൈൽ പ്രതിരോധ സംവിധാനങ്ങളും, തൽവാർ ക്ലാസ് യുദ്ധക്കപ്പലുകളും ഉൾപ്പടെ സുപ്രധാന ആയുധ കരാറുകളാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്. നടപടികൾ പൂർത്തിയാക്കി ഇവ കൈമാറാൻ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് റഷ്യയുടെ യുദ്ധപ്രഖ്യാപനം. യുക്രയിനാണ് തൽവാർ ക്ലാസ് യുദ്ധകപ്പലുകൾക്ക് വേണ്ട ടർബോ എഞ്ചിൻ വിതരണം ചെയ്യേണ്ടത്. ഇന്ത്യയുടെ നയതന്ത്ര നീക്കത്തിനൊടുവിലാണ് 2019ൽ കപ്പലുകൾക്കുള്ള എഞ്ചിൻ വിതരണം ചെയ്യാൻ യുക്രേനിയൻ സർക്കാർ തയ്യാറായത്.
12:51 PM IST
കൈക്കുഞ്ഞുമായി തെരുവിൽ
12:50 PM IST
പലായനം തുടരുന്നു
തങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്ന് അഭയകേന്ദ്രം തേടി യുക്രൈൻ ജനതയുടെ പലായനം തുടരുകയാണ്
12:49 PM IST
കൈയ്യിൽ കിട്ടിയതുമായി അഭയകേന്ദ്രം തേടി....
യുക്രൈനിൽ നിന്നുള്ള പലായനത്തിന്റെ കാഴ്ചകൾ...
12:47 PM IST
ആയുധത്തിന്റെ അവശിഷ്ടം
ആയുധത്തിന്റെ അവശിഷ്ടം. യുക്രൈൻ നഗരമായ ഖാർകിവിൽ നിന്നുള്ള ദൃശ്യം
12:45 PM IST
മൺകട്ടകളല്ല, ഒരായുസിന്റെ സമ്പാദ്യം!
റഷ്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ യുക്രൈൻ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തുന്നു
12:42 PM IST
മെളിറ്റപോൾ തിരിച്ചുപിടിച്ച് യുക്രൈൻ സൈന്യം
റഷ്യ പിടിച്ചെടുത്ത മെളിറ്റപ്പോൾ നഗരം യുക്രൈൻ സൈന്യം തിരിച്ചുപിടിച്ചതായി വിവരം.
12:39 PM IST
സ്വന്തം പാലം പൊളിച്ച് യുക്രൈൻ
റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം തടയാൻ സ്വന്തം പാലം യുക്രൈൻ സൈന്യം തകർത്തതായി ട്വീറ്റ്
🇺🇦⚡️🇷🇺 Bridge blown up at Romanivka on New Irpen' highway by Ukrainian troops to delay the advance of the Russians. pic.twitter.com/N06RuFmBcw
— The RAGE X (@theragex) February 25, 2022
12:20 PM IST
പാസ്പോർട്ട് കത്തിച്ച് പുടിനെതിരെ റഷ്യാക്കാരൻ
ഇന്നലെ റഷ്യൻ തെരുവുകളിൽ നടന്ന യുക്രൈൻ അനുകൂല പ്രകടനത്തിനിടെ റഷ്യൻ പൗരൻ തന്റെ പാസ്പോർട്ട് കത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യം. ട്വിറ്ററിൽ സിന രഖമിലോവ പങ്കുവെച്ച ഈ വീഡിയോ ദൃശ്യത്തിന്റെ ആധികാരികത വ്യക്തമല്ല.
Powerful.
— Zina Rakhamilova (@PrincessZeeGirl) February 24, 2022
Russian citizens burning their passports in Tel Aviv in front of the Russian embassy during a protest to call for an end to #Russia’s aggression towards #Ukraine.#UkraineRussiaConflict pic.twitter.com/lwG4D2NJzy
12:16 PM IST
യുക്രൈന് ഐക്യദാർഢ്യം
റഷ്യയുടെ സൈനിക നീക്കത്തിനെതിരെ പ്രതിഷേധിച്ചും യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അമേരിക്കൻ ജനത തെരുവിൽ
New York 🇺🇦#UkraineRussia #UkraineInvasion pic.twitter.com/3rwXNu0rga
— Christine Spadafora (@christinespad) February 25, 2022
12:14 PM IST
കീവിൽ വ്യോമാക്രമണത്തിന് സാധ്യത
കീവിൽ അൽപ്പനേരത്തിനകം വ്യോമാക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. പൊതുജനം ഷെൽറ്ററുകളിലേക്ക് മാറണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
11:30 AM IST
ശക്തമായി അപലപിച്ച് യുഎൻ
യുക്രൈനിലേത് റഷ്യൻ അധിനിവേശമെന്നും ശക്തമായി അപലപിക്കുന്നുവെന്നും യുഎൻ പ്രമേയം. റഷ്യ യുക്രൈനിൽ നിന്ന് നിരുപാധികം പിൻവാങ്ങണം എന്നും പ്രമേയം. കരട് ചർച്ചയ്ക്കായി ഇന്ത്യയ്ക്കും കൈമാറി. കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യൻ സൈന്യം പിൻമാറണം. യുക്രയിനിലുള്ളവർക്ക് സഹായത്തിന് വഴിയൊരുക്കണം - പ്രമേയം ആവശ്യപ്പെടുന്നു.
11:57 AM IST
എയർ ഇന്ത്യ വിമാനങ്ങൾ നാളെ അയക്കാൻ ശ്രമം
എയർ ഇന്ത്യ വിമാനങ്ങൾ നാളെ പുറപ്പെട്ടേക്കും. ആദ്യവിമാനങ്ങൾ റൊമാനിയയിലേക്കും ബുഡാപെസ്റ്റിലേക്കും.
11:54 AM IST
ഭീതിയോടെ മലയാളി വിദ്യാർത്ഥികൾ
പുറത്ത് സ്ഫോടനശബ്‍ദങ്ങൾ, എയർ സൈറൺ, പകച്ച് മലയാളി കുട്ടികൾ - വായിക്കാം വിശദമായി
11:35 AM IST
'ലോകശക്തികൾ കാഴ്ചക്കാരായി, ചർച്ച നടത്തൂ'
ലോകശക്തികളെ ശക്തമായി വിമർശിച്ച്, പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച്, ചർച്ചയ്ക്കായി പുടിനോട് അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി.
10:43 AM IST
പടിഞ്ഞാറൻ യുക്രൈനിലേക്കും ആക്രമണം
റിവ്നെ എയർപോർട്ടിന് നേരെ റോക്കറ്റ് ആക്രമണം, ആൾ നാശമില്ലെന്ന് നഗരത്തിന്റെ മേയ അലക്സാണ്ടർ ട്രെടിയാക്. ലവീവിൽ വീണ്ടും അപായ സൂചന. യുക്രൈനിലെ സുമി സ്റ്റേറ്റ് സർവകലാശാലക്ക് സമീപമുള്ള സൈനിക ആശുപത്രി റഷ്യൻ സേന തകർത്തു. ചെർനിഹിവിലും അപായ സൂചന.
10:12 AM IST
ആയുധമേന്തൂ, സ്വയരക്ഷയ്ക്ക്!
കീവിൽ യുക്രൈൻ സൈന്യം ആയുധങ്ങൾ വിതരണം ചെയ്യുന്നതായി റിപ്പോർട്ട്. പൊതുജനത്തിന് സൈന്യം ആയുധം നൽകുന്നു.
10:11 AM IST
കീവ് മാത്രമല്ല ലക്ഷ്യം
സപ്പോരിജിയ (Zaporizhzhia) മേഖയിലും റഷ്യൻ മിസൈൽ ആക്രമണം,യുക്രൈൻ സുരക്ഷ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
10:00 AM IST
800 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ
800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശവാദം. റഷ്യൻ ടാങ്കറുകൾ കീവിലേക്ക്. റഷ്യൻ മുന്നേറ്റം തടയാനായി യുക്രൈൻ സൈന്യം ഇവാൻകിവ് ഗ്രാമത്തിനടുത്തുള്ള പാലം തകർത്തു.
9:22 AM IST
പുടിനുമായി ഫോണിൽ സംസാരിച്ച് മക്രോൺ
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ റഷ്യൻ പ്രസിഡൻ്റ് പുടിനുമായി ഫോണിൽ സംസാരിച്ചു. വെട്ടിത്തുറന്ന് സംസാരിച്ചുവെന്ന് മക്രോൺ പറയുന്നു. യുക്രൈൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടത് കൊണ്ടാണ് വിളിച്ചത്. സെലൻസ്കിക്ക് പുടിനെ വിളിക്കാൻ പറ്റുന്നില്ല, കാൾ കണക്ടാവുന്നില്ലെന്നാണ് പറയുന്നത്. അത് കൊണ്ട് വിളിച്ചു. എത്രയും പെട്ടന്ന് സൈനിക നീക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.
9:15 AM IST
കീവിൽ ഫ്ലാറ്റിന് മുകളിലേക്ക് റഷ്യൻ വിമാനം തകർന്ന് വീണു
ഒമ്പത് നില അപ്പാർട്ട്മെന്‍റ് നിന്ന് കത്തുകയാണെന്നാണ് റിപ്പോർട്ട്.
9:08 AM IST
ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ്
റഷ്യൻ യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ്. അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും സൈനിക ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളിൽ നേരിയ ആശ്വാസമുണ്ടായത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 101 ഡോളറായി താഴ്ന്നു. സ്വർണ്ണ വില 1914 ഡോളറായും കുറഞ്ഞു. ഇന്നലെ 1970 ഡോളറിനു മുകളിൽ വരെ സ്വർണ്ണ വില എത്തിയിരുന്നു.
8:46 AM IST
ഒഡേസയിൽ വൻ വ്യോമാക്രമണം
ഒഡേസയിൽ റഷ്യൻ വ്യോമാക്രമണം നടക്കുന്നതായി വാർത്താ ഏജൻസികൾ.
#BREAKING
— EHA News (@eha_news) February 25, 2022
Air raid sirens sounding in #Ukraine's Odessa. pic.twitter.com/kvSW5bfyjp
8:40 AM IST
കീവിൽ വൻസ്ഫോടനം
പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ. രണ്ട് ഉഗ്രസ്ഫോടനശബ്ദങ്ങൾ കേൾക്കാമെന്നാണ് സിഎൻഎൻ സംഘം പറയുന്നത്.
8:00 AM IST
ചൈനീസ് പൗരൻമാരെ ചാർട്ടേഡ് വിമാനങ്ങൾ വഴി ഒഴിപ്പിക്കും
ചാർട്ടർ വിമാനങ്ങൾ വഴി ചൈനീസ് പൗരൻമാരെ മാറ്റാൻ ശ്രമം. യുക്രൈനിൽ സ്ഥിതി മോശമാകുന്നു, അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്ന് ചൈന. യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടാൻ ആഗ്രഹിക്കുന്ന പൗരൻമാർക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. ആറായിരത്തോളം ചൈനീസ് പൗരൻമാർ യുക്രൈനിലുണ്ടെന്ന് ഷിൻഹ്വ ന്യൂസ് ഏജൻസി.
7:59 AM IST
ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ നമ്പറുകൾ
7:10 AM IST
റഷ്യക്കെതിരെ ന്യൂസിലാൻഡും
റഷ്യൻ അധികൃതർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചതായും ന്യൂസിലൻഡ്. യുക്രൈൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ.
7:09 AM IST
റഷ്യക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഓസ്ട്രേലിയയും
ചൈനയുടെ നിലപാടിനെതിരെയും ഓസ്ട്രേലിയ. ഈ സാഹചര്യത്തിൽ ചൈന മോസ്കോയുമായുള്ള വാണിജ്യ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് അംഗീകരിക്കാനാവില്ല. റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. റഷ്യൻ പ്രമാണികൾക്കെതിരെയും രാഷ്ട്രീയക്കാർക്കെതിരെയും കൂടുതൽ നിയന്ത്രണങ്ങൾ.
7:08 AM IST
സെന്‍റ് പീറ്റേഴ്സ് ബർഗിൽ പ്രതിഷേധമിരമ്പുന്നു
യുദ്ധത്തിനെതിരെ റഷ്യയിൽ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് പ്രതിഷേധക്കാർ സെന്‍റ് പീറ്റേഴ്സ്ബർഗിൽ. നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
7:07 AM IST
ഒപ്പം നിൽക്കൂ - ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ
ഇന്ത്യ ഒപ്പം നില്ക്കണമെന്ന് റഷ്യ ആവശ്യപ്പെടുന്നു. യുക്രൈനിൽ നടക്കുന്നത് പ്രാദേശിക സംഘർഷം മാത്രമായി കണക്കാക്കിയാൽ മതിയെന്നും ഇന്ത്യയോട് റഷ്യ. എന്നാൽ ഇന്ത്യയുടെ നിലപാടിൽ കടുത്ത നിരാശയെന്ന് യുക്രൈനും പ്രതികരിക്കുന്നു.
7:02 AM IST
ആഗോള ബാങ്കിംഗ് നെറ്റ്‍വർക്കായ സ്വിഫ്റ്റ് (SWIFT)ൽ നിന്ന് റഷ്യയെ പുറത്താക്കില്ല
സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കി കടുത്ത സാമ്പത്തിക ഉപരോധമേർപ്പെടുത്തണമെന്നായിരുന്നു യുക്രൈന്‍റെ ആവശ്യം. എന്നാൽ അതും തള്ളിയതോടെ, ഒറ്റപ്പെട്ട് പകച്ച് നിൽക്കുകയാണ് യുക്രൈൻ.
7:01 AM IST
യുക്രൈനിൽ നിന്ന് അഭയാർത്ഥിപ്രവാഹം
അയൽരാജ്യങ്ങളിലേക്ക് യുക്രൈനിൽ നിന്ന് വലിയ അഭയാർത്ഥി പ്രവാഹം.
6:58 AM IST
റഷ്യയ്ക്ക് എതിരെ ഉപരോധം പ്രഖ്യാപിച്ച് കാനഡയും
വീണ്ടുവിചാരമില്ലാത്തതും അപകടകരവുമായ നീക്കമാണ് റഷ്യയുടേതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കുന്നു. എക്സ്പോർട്ട് പെർമിറ്റുകൾ എല്ലാം റദ്ദാക്കി. റഷ്യൻ പ്രമാണിമാർക്കെതിരെയും ബാങ്കുകൾക്കെതിരെയും ഉപരോധം.
6:56 AM IST
റഷ്യക്ക് എതിരെയും സൈബറാക്രമണം
ആർടി ന്യൂസ് വെബ്സൈറ്റ് ഡൗൺ ആയി. അനോണിമസ് അടക്കമുള്ള ഹാക്കർ സംഘങ്ങൾ റഷ്യക്കെതിരെ സൈബർ ആക്രമണം നടത്തുന്നു.
6:55 AM IST
ചെർണോബിൽ പിടിച്ചെടുത്ത് റഷ്യ
ചെർണോബിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തു. അവിടെയുള്ള ഉദ്യോഗസ്ഥരെ അടക്കം ബന്ദികളാക്കി വച്ചതായും റിപ്പോർട്ട്.
6:54 AM IST
നാറ്റോ പ്രവേശം ഇനി സ്വപ്നം മാത്രം
നാറ്റോയിൽ യുക്രൈനെ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി.
6:52 AM IST
അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറെന്ന് വൈറ്റ് ഹൗസ്
യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്ക തയ്യാറെന്ന് വൈറ്റ് ഹൗസ് അറിയിക്കുന്നു.
6:48 AM IST
ആദ്യദിനം കൊല്ലപ്പെട്ടത് 137 പേർ
316 പേർക്ക് പരിക്കേറ്റെന്നും സെലൻസ്കി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുന്നു. ഇത് ഔദ്യോഗികകണക്കാണെങ്കിലും ഇതിനേക്കാളേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗികറിപ്പോർട്ടുകൾ.
6:45 AM IST
ഒറ്റയ്ക്കായെന്ന് യുക്രൈനിയൻ പ്രസിഡന്‍റ്
യുക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്‍റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. എല്ലാവർക്കും ഭയമാണെന്നും റഷ്യൻ സൈന്യത്തിന്‍റെ ലക്ഷ്യം താനാണ് എന്നും സെലൻസ്കി പറഞ്ഞു. റഷ്യൻ അട്ടിമറി സംഘങ്ങൾ കീവിൽ പ്രവേശിച്ചുവെന്നും സെലൻസ്കി പറഞ്ഞു.
6:42 AM IST
യുദ്ധത്തിന്‍റെ ആദ്യദിനം സംഭവിച്ചത് - സമഗ്രവിവരങ്ങളിങ്ങനെ
യുദ്ധത്തിന്‍റെ ആദ്യദിനം കുരുതിക്കളമായി യുക്രൈൻ - സംഭവിച്ചതിന്‍റെ സമഗ്രചിത്രം അറിയാൻ ക്ലിക്ക് ചെയ്യൂ..
12:45 AM IST:
#FlyAI : @TataCompanies pic.twitter.com/f3lyxD08nX
— Air India (@airindiain) February 25, 2022
#FlyAI : @TataCompanies pic.twitter.com/f3lyxD08nX
— Air India (@airindiain) February 25, 202212:39 AM IST:
ബെൽജിയം: യുക്രൈനിലെ (Ukraine) സൈനിക നടപടിയിൽ റഷ്യക്ക് (Russia) മുന്നറിയിപ്പുമായി നാറ്റോ (NATO). റഷ്യ സൈനിക നടപടി അവസാനിപ്പിക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു. റഷ്യ യൂറോപ്പിന്റെ സമാധാനം തകർത്തു. അനിവാര്യമായി വന്നാൽ പ്രതികരിക്കും. 120 പടക്കപ്പലുകളും 30 യുദ്ധവിമാനങ്ങളും സജ്ജമാണെന്നും നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് മുന്നറിയിപ്പ് നൽകി.
റഷ്യ യുദ്ധം അവസാനിപ്പിക്കണം. യുക്രൈനിൽ നിന്ന് മുഴുവൻ സൈന്യത്തെയും പിൻവലിക്കണം. യുദ്ധദുരിതത്തിന് റഷ്യ ലോകത്തോട് മുഴുവൻ സമാധാനം പറയണം. അടിയന്തര ഘട്ടത്തിൽ നാറ്റോ ഇടപെടും. കിഴക്കൻ യൂറോപ്പിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും. വരും നാളുകളിൽ റഷ്യ വലിയ വില നൽകേണ്ടിവരുമെന്നും നാറ്റോ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
12:38 AM IST:
Strengthening sanctions, concrete defense assistance and an anti-war coalition have just been discussed with @POTUS. Grateful to 🇺🇸 for the strong support to 🇺🇦!
— Володимир Зеленський (@ZelenskyyUa) February 25, 2022
Strengthening sanctions, concrete defense assistance and an anti-war coalition have just been discussed with @POTUS. Grateful to 🇺🇸 for the strong support to 🇺🇦!
— Володимир Зеленський (@ZelenskyyUa) February 25, 2022അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി യുക്രൈന്‍ പ്രസിഡന്‍റ് 40മിനുട്ടോളം ഫോണില്‍ സംസാരിച്ചു. റഷ്യയ്ക്ക് മുകളില്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു
12:36 AM IST:
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും സ്ഫോടനം
12:35 AM IST:
Pope Francis, in English and Russian tweets on #Ukraine, says 'War is a failure of politics and of humanity, a shameful capitulation' pic.twitter.com/4jyYUHlNQL
— AFP News Agency (@AFP) February 25, 2022
Pope Francis, in English and Russian tweets on #Ukraine, says 'War is a failure of politics and of humanity, a shameful capitulation' pic.twitter.com/4jyYUHlNQL
— AFP News Agency (@AFP) February 25, 202212:34 AM IST:
യുക്രൈന്‍ ജനതയ്ക്ക് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം.കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നാണ് സന്ദേശം. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും'. കൂടെ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും
#BREAKING Ukraine's Zelensky, in video, says 'We are all here' in Kyiv pic.twitter.com/pwgXknGUjD
— AFP News Agency (@AFP) February 25, 2022
11:02 PM IST:
ഫേസ്ബുക്കിന് ഭാഗിക 'നിയന്ത്രണം' ഏര്‍പ്പെടുത്തിയെന്ന് റഷ്യ
#BREAKING Russia says 'partially restricting' access to Facebook pic.twitter.com/mOy67WfZYl
— AFP News Agency (@AFP) February 25, 2022
10:57 PM IST:
യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവരെ ഇന്ത്യയിലെത്തിക്കാനുള്ള രക്ഷാദൗത്യം ഫലപ്രദമായി നിര്‍വഹിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് ജാഗ്രത കുറവുണ്ടായതായി കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തമിഴ്നാട് സർക്കാർ ചെയ്യുന്നത്ര ശ്രമം പോലും കേരളത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. തമിഴ്നാട് സർക്കാർ ചെയ്യുന്നത് പോലെയെങ്കിലും കേരള സർക്കാർ ചെയ്യണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ പരമാവധി സമ്മർദ്ദം ചെലുത്തണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
10:56 PM IST:
യുക്രൈനിൽ (Ukraine) നിന്ന് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ളവരെ ഒഴിപ്പിക്കാനുള്ള രക്ഷാദൗത്യം ഇന്ത്യ തുടരുന്നു. 470 ഇന്ത്യക്കാർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു. രണ്ടാം സംഘവും അതിർത്തി കടന്നതായാണ് വിവരം. ദില്ലിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ (Air India) നാളെ 17 മലയാളി വിദ്യാർത്ഥികൾ മടങ്ങിയെത്തും. മുംബൈയിൽ എത്തുന്ന എയർ ഇന്ത്യ വിമാനത്തിൽ 16 മലയാളികൾ ഉണ്ടാവും. നാളെ ഹംഗറിയിലേക്ക് (Hungary) രണ്ട് വിമാനങ്ങൾ കൂടി ഇന്ത്യ അയയ്ക്കും. ഇന്ന് റൊമാനിയയിലേക്ക് (Romania) പുറപ്പെടേണ്ട വിമാനങ്ങൾ വൈകുന്ന സ്ഥിതിയുണ്ട്. എംബസിയിൽ നിന്ന് വിവരം ലഭിച്ചതിന് ശേഷം മാത്രമാകും വിമാനങ്ങൾ പുറപ്പെടുക. ഒഴിപ്പിക്കലിൻറെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.
10:10 PM IST:
അയൽരാജ്യങ്ങളിലേക്ക് കൂട്ടത്തോടെ ജനം പാലായനം ചെയ്യുന്നു
10:08 PM IST:
യുക്രൈനും പോളണ്ടും ചേർന്ന് കൊണ്ടു വന്ന പ്രമേയത്തിലൂടെ റഷ്യയെ പുറത്താക്കിയത്
8:46 PM IST:
യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
8:46 PM IST:
യുക്രൈനിലെ അധിനിവേശത്തിനിടെ 2800 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ പ്രതിരോധ സഹമന്ത്രി അവകാശപ്പെട്ടു. റഷ്യയുടെ 80 ടാങ്കുകളും 516 കോംപാക്ട് സൈനികവാഹനങ്ങളും, പത്ത് വിമാനങ്ങളും, ഏഴ് ഹെലികോപ്റ്ററുകളും തകർത്തതായും പ്രതിരോധസഹമന്ത്രി അവകാശപ്പെടുന്നു. ഈ പ്രസ്താവനയോട് മോസ്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
8:42 PM IST:
Russian President Vladimir Putin to Ukrainian military- "Take power into your own hands": Reuters pic.twitter.com/JYdqmNTm4t
— ANI (@ANI) February 25, 2022
Russian President Vladimir Putin to Ukrainian military- "Take power into your own hands": Reuters pic.twitter.com/JYdqmNTm4t
— ANI (@ANI) February 25, 20228:20 PM IST:
യുക്രൈനിൽ രക്ഷാദൗത്യം തുടങ്ങി ഇന്ത്യ
470 പേർ ആദ്യഘട്ടത്തിൽ അതിർത്തി കടന്നു
Today afternoon more than 470 students will exit Ukraine & enter Romania through Porubne-Siret Border. We're moving Indians located at the border to neighbouring countries for onward evacuation.Efforts underway to relocate Indians coming from hinterland: Indian Embassy in Ukraine pic.twitter.com/OUUTdjSO74
— ANI (@ANI) February 25, 2022
8:18 PM IST:
പടിഞ്ഞാറ് നിന്നും കീവുമായുള്ള ബന്ധം വിച്ഛേദിച്ചതായും റഷ്യ
7:09 PM IST:
ഒരു ലക്ഷത്തോളം യുക്രൈൻ പൗരൻമാർ യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ. ആയിരങ്ങൾ ഇതിനോടകം യൂറോപ്പിലേക്ക് കടന്നു
6:46 PM IST:
യുദ്ധം അവസാനിപ്പിക്കാൻ പുട്ടിൻ തയ്യാറെന്ന് റഷ്യ, യുക്രൈൻ കീഴടങ്ങൽ പ്രഖ്യാപിച്ചാൽ പ്രത്യേക നയതന്ത്രസംഘം ഉടൻ ക്രീവിലേക്ക് എത്തും
6:45 PM IST:
സൈനികരും യുക്രൈൻ പൌരൻമാരും അടക്കം 137 പേർ ഇതുവരെ റഷ്യൻ അധിനിവേശത്തിൽ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രധാനമന്ത്രി സെലൻസ്കി
6:45 PM IST:
ഒരു ലക്ഷത്തോളം യുക്രൈൻ പൌരൻമാർ യുദ്ധത്തിൽ അഭയാർത്ഥികളായി മാറിയെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക കണക്കുകൾ. ആയിരങ്ങൾ ഇതിനോടകം യൂറോപ്പിലേക്ക് കടന്നു
6:16 PM IST:
ദില്ലിയിൽ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിന് ശ്രമിച്ച രണ്ട് യുക്രൈൻ പൗരന്മാരെ കസ്റ്റഡിയിൽ എടുത്തു
6:11 PM IST:
ദില്ലിയിലെ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം നടത്താനുള്ള നീക്കം പൊലീസ് തടഞ്ഞു. പ്രതിഷേധത്തിനെതിയവരെ കസ്റ്റഡിയിൽ എടുത്ത് നീക്കി. യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ മാതാപിതാക്കളാണ് പ്രതിഷേധവുമായി എത്തിയത്. എംബസിക്ക് മുന്നിൽ കനത്ത സുരക്ഷയാണ്. ഒരു കിലോമീറ്റർ പരിധിയിൽ ഗതാഗതം നിയന്ത്രിച്ചു. കുട്ടികളെ തിരികെ എത്തിക്കാൻ സർക്കാർ വേഗത്തിൽ ഇടപെടുന്നില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു
6:07 PM IST:
ഇപ്പോൾ ഉക്രൈനിലുള്ളവർക്ക് കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.
മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ ceo.norka@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കാം. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.
6:06 PM IST:
മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ നടപടികൾ സ്വീകരിക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ നോർക്കയിൽ ആരംഭിച്ചു. നോർക്കയുടെ ഇ മെയിൽ വഴിയും സേവനം ലഭ്യമാണ്. കഴിഞ്ഞ ദിവസം പകൽ 22 യൂണിവേഴ്സിറ്റികളിൽ നിന്നായി 468 വിദ്യാർത്ഥികളും രാത്രി 20 യൂണിവേഴ്സിറ്റികളിൽ നിന്ന് 318 വിദ്യാർത്ഥികളും ബന്ധപ്പെട്ടു. ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിദ്യാർത്ഥികൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. ഇപ്പോഴുള്ള സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി.
5:20 PM IST:
ദില്ലിയിലെ റഷ്യൻ എംബസിക്ക് മുന്നിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. ശാന്തിപഥിൽ ഒരു കിലോമീറ്റർ പരിധിയിൽ ഗതാഗത നിരോധനം ഏർപ്പെടുത്തി.
5:18 PM IST:
യുക്രൈനെ സഹായിക്കാത്ത യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും നിലപാടിൽ കടുത്ത വിമർശനവുമായി തുർക്കി ഭരണാധികാരി തയ്യിപ്പ് എർദോഗൻ.
5:00 PM IST:
റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കീവിന് തൊട്ടടുത്ത് എത്തിയതോടെ യുക്രൈൻ പ്രസിഡന്റ് വൊളഡിമിർ സെലെൻസ്കിയെ ബങ്കറിലേക്ക് മാറ്റി.
4:58 PM IST:
യുക്രൈനെതിരെ സൈനിക അധിനിവേശം നടത്തുന്ന റഷ്യയ്ക്ക് എതിരെ ഇന്ത്യയിലും പ്രതിഷേധം ഉയരുന്നു. ഇന്ത്യയിലെ റഷ്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധത്തിനാണ് ആഹ്വാനം.
4:51 PM IST:
യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ത്യ തുടങ്ങുന്നു. റൊമാനിയയിലേക്കുള്ള രണ്ട് വിമാനങ്ങൾ ഇന്ന് പുറപ്പെടും. ഹംഗറിയിലേക്കുളള വിമാനങ്ങൾ നാളെ അയയ്ക്കും. ദില്ലിയിലും മുംബൈയിലുമായി വിമാനങ്ങൾ തിരിച്ചെത്തും
4:42 PM IST:
യുക്രൈൻ ആയുധം താഴെ വെച്ചാൽ മാത്രം ചർച്ചയെന്ന് റഷ്യ. യുക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തിയ റഷ്യ, പൊരുതാതെ യുക്രൈൻ കീഴടങ്ങണമെന്ന ആവശ്യമാണ് മറ്റൊരു തരത്തിൽ മുന്നോട്ട് വെച്ചിരിക്കുന്നത്. റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്‌റോവിന്റേതാണ് വാക്കുകൾ
4:39 PM IST:
യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇന്ത്യ തങ്ങളെ പിന്തുണക്കുമെന്നാണ് കരുതുന്നതെന്ന് റഷ്യ. റഷ്യയ്ക്ക് എതിരെ യുഎൻ രക്ഷാ കൗൺസിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമ്പോൾ ഇന്ത്യ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പുടിൻ ഭരണകൂടം വിശ്വസിക്കുന്നത്.
4:37 PM IST:
രാജ്യത്തിന് വേണ്ടി തോക്കെടുക്കാൻ യുവാക്കളുടെ നീണ്ട നിരയാണ് മിലിട്ടറി രജിസ്ട്രേഷൻ കൗണ്ടറുകൾക്ക് മുന്നിൽ കാണുന്നത്. യുക്രൈനിലെ റിവൈനയിൽ നിന്നുള്ള ദൃശ്യം
🇺🇦 There's a line at the military registration and enlistment office in #Rivne.#Ukrainians are ready to defend their land!!! pic.twitter.com/RauFqcrTIE
— NEXTA (@nexta_tv) February 25, 2022
4:26 PM IST:
യുക്രൈൻ പാസ്പോർട്ടുള്ള ആർക്കും സൈന്യത്തിൽ ചേരാം എന്ന് പ്രതിരോധ മന്ത്രാലയം. പ്രായ നിയന്ത്രണം അടക്കം നീക്കി. സാധാരണക്കാരെ വീണ്ടും സൈന്യത്തിലേക്ക് വിളിച്ച് യുക്രൈൻ. റഷ്യൻ സേനയെ ചെറുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് യുക്രൈൻ പ്രതിരോധ മന്ത്രാലയം രംഗത്ത് വന്നു.
4:27 PM IST:
കാർക്കീവിൽ നിന്ന് സ്ഫോടന ശബ്ദം കേൾക്കുന്നതായി മക്കൾ പറഞ്ഞതിന്റെ ആശങ്കയിലാണ് വടകര അയനിക്കാട് സ്വദേശികളായ രക്ഷിതാക്കൾ. കാർക്കിവിൽ നിന്ന് ഇന്ത്യൻ എംബസി പറഞ്ഞിരിക്കുന്ന അതിർത്തികളിലേക്ക് വലിയ ദൂരമുള്ളത് കൊണ്ട് മക്കൾക്ക് അങ്ങോട്ട് പോകാൻ കഴിയില്ലെന്നും ഇവർ പറയുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിന്റെ വാക്ക് വിശ്വസിച്ചത് കൊണ്ടാണ് നേരത്തെ മക്കൾ തിരികെ പോരാതിരുന്നത് എന്നും രക്ഷിതാക്കൾ പറയുന്നു.
4:22 PM IST:
യുക്രൈനിലെ ഇന്ത്യൻ എംബസിയും മാർഗ്ഗനിർദ്ദേശം പുറത്തിറക്കി
Important Advisory to all Indian Nationals/Students in Ukraine as on 25 February 2022.@MEAIndia @PIB_India @DDNewslive @PIBHindi @DDNational @IndianDiplomacy @PMOIndia pic.twitter.com/79124Ks0Sm
— India in Ukraine (@IndiainUkraine) February 25, 2022
4:21 PM IST:
റൊസ്തോവിലെ റഷ്യൻ എയർഫീൽഡിന് നേരെ യുക്രൈൻ സേനയുടെ ആക്രമണം. മിസൈലാക്രമണത്തിലൂടെ റഷ്യൻ വിമാനങ്ങളുടെ യാത്ര വൈകിപ്പിക്കാനായെന്ന് യുക്രൈൻ സേന.
3:43 PM IST:
മൊബൈൽ ഫോണ് ചാർജ് ചെയ്യാൻ കഴിയാത്തത് കൊണ്ടും ഇന്റർനെറ്റ് കട്ടാകുന്നതിനാലും ഉക്രൈനിൽ കുടുങ്ങിയ മകൻ്റെ വിവരങ്ങൾ അറിയാനാവാതെ ബുദ്ധിമുട്ടുകയാണെന്ന് പാലക്കാട് പുതുക്കോട് സ്വദേശിയായ ജയ ടീച്ചർ. കോളേജ് അധികൃതർ അയക്കുന്ന മെസേജിലൂടെ മാത്രമാണ് കാര്യങ്ങൾ അറിയുന്നത് ബങ്കറിലാണിപ്പോൾ മകൻ. സർക്കാർ ഇടപെട്ട് വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് ഇവർ അഭ്യർഥിക്കുന്നത്
3:42 PM IST:
ഉക്രൈനിൽ അവസാന വർഷ മെഡിക്കൽ കോഴ്സിന് പഠിക്കുകയാണ് ഇടുക്കി ചേലച്ചുവട് സ്വദേശി ദിവ്യ മോഹൻ. യുക്രൈനിൽ സ്‌ഥിതി വഷളായപ്പോൾ തിരികെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. പരീക്ഷ സമയം അടുത്തതിനാൽ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ മടങ്ങാൻ കഴിയൂ എന്ന് സർവകലാശാല നിലപാട് എടുത്തതിനാൽ അവിടെ കുടുങ്ങി. നിലവിൽ സുരക്ഷിതയാണെങ്കിലും ആശങ്കയിലാണ് ദിവ്യയും മാതാപിതാക്കളും
3:39 PM IST:
യുക്രൈനിലെ കാർഖിവിൽ നടുറോഡിൽ വീണ റോക്കറ്റ് മിസൈൽ പൊട്ടിയില്ല
An unexploded rocket in #Kharkiv pic.twitter.com/eDbqi4OerW
— NEXTA (@nexta_tv) February 25, 2022
3:17 PM IST:
സാധാരണക്കാരെ റഷ്യൻ സൈന്യം ഉപദ്രവിക്കുന്നില്ലെന്ന് മലയാളി വിദ്യാർത്ഥിനി. കീവിൽ നിന്നാണ് മലയാളി വിദ്യാർത്ഥിനി ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ചില ഹോസ്റ്റലുകളിൽ റഷ്യൻ സൈന്യമെത്തി. കുട്ടികൾ പരിഭ്രാന്തരായി ഓടി. എന്നാൽ സൈന്യം സാധാരണക്കാരെയും വിദ്യാർത്ഥികളെയും ഉപദ്രവിച്ചില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.
3:13 PM IST:
യുക്രൈനിൽ നിന്ന് ഇന്ത്യാക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ചിലവ് കേന്ദ്രസർക്കാർ വഹിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
3:08 PM IST:
The #Ukrainian Armed Forces captured a #Russian tank. pic.twitter.com/pefQJUNbJ3
— NEXTA (@nexta_tv) February 25, 2022
The #Ukrainian Armed Forces captured a #Russian tank. pic.twitter.com/pefQJUNbJ3
— NEXTA (@nexta_tv) February 25, 20222:38 PM IST:
അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കണം
2:35 PM IST:
ചെർണോബിൽ മേഖലയിൽ റേഡിയഷൻ വർധിച്ചതായി റിപ്പോർട്ട്
2:25 PM IST:
ബ്രിട്ടനിലേക്ക് പോകുന്നതും ബ്രിട്ടനിൽ നിന്ന് വരുന്നതുമായ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാതയിൽ വിലക്കേർപ്പെടുത്തി റഷ്യ
2:20 PM IST:
റഷ്യൻ സൈന്യം കീവിലെത്തിയെന്ന് യുക്രൈൻ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഒബലോൺ ജില്ലയിലാണ് റഷ്യൻ സൈന്യം എത്തിയത്. ജനത്തോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അഭ്യർത്ഥിക്കുകയാണ് യുക്രൈൻ ഭരണകൂടം.
2:08 PM IST:
യുക്രൈനിൽ നിന്ന് സംസ്ഥാനത്തേക്ക് മടങ്ങുന്നവരുടെ യാത്രാചിലവ് വഹിക്കുമെന്നു തമിഴ് നാട് സർക്കാർ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ് നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്ര ചിലവ് വഹിക്കാൻ ആണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്നവർ സർക്കാരിന്റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ
1:54 PM IST:
യുക്രൈനിൽ നിന്ന് മടങ്ങുന്നവരുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്നാട് സർക്കാർ. യുക്രൈനിൽ പഠിക്കാൻ പോയ തമിഴ്നാട്ടിൽ നിന്നുള്ള അയ്യായിരത്തോളം വിദ്യാർത്ഥികളുടെ യാത്രാച്ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്‍റെ പോർട്ടലിൽ റജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.
1:33 PM IST:
യുക്രൈനിലെ വിദ്യാർത്ഥികൾ ശ്രദ്ധിക്കുക!
- ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്താൻ ശ്രമിക്കണം
- അതിർത്തിക്ക് അടുത്തുള്ളവർ ആദ്യമെത്തണം
- പാസ്പോർട്ട്, കൊവിഡ് വാക്സീൻ സർട്ടിഫിക്കറ്റ് (ഉണ്ടെങ്കിൽ)
- എന്നിവ കരുതണം
- വാഹനത്തിൽ ഇന്ത്യൻ പതാക വലിപ്പത്തിൽ കെട്ടണം
- വസ്ത്രത്തിൽ ഇന്ത്യൻ പതാക പിൻ ചെയ്ത് വയ്ക്കണം
1:10 PM IST:
1:07 PM IST:
റഷ്യ യുക്രൈനെതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇവിടെ കുടുങ്ങിയ 1000 ഇന്ത്യൻ വിദ്യാർത്ഥികളെ ഇന്ന് ഒഴിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
1:00 PM IST:
റഷ്യൻ നിർമ്മിത എസ് 400 മിസൈൽ പ്രതിരോധ സംവിധാനങ്ങളും, തൽവാർ ക്ലാസ് യുദ്ധക്കപ്പലുകളും ഉൾപ്പടെ സുപ്രധാന ആയുധ കരാറുകളാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ളത്. നടപടികൾ പൂർത്തിയാക്കി ഇവ കൈമാറാൻ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് റഷ്യയുടെ യുദ്ധപ്രഖ്യാപനം. യുക്രയിനാണ് തൽവാർ ക്ലാസ് യുദ്ധകപ്പലുകൾക്ക് വേണ്ട ടർബോ എഞ്ചിൻ വിതരണം ചെയ്യേണ്ടത്. ഇന്ത്യയുടെ നയതന്ത്ര നീക്കത്തിനൊടുവിലാണ് 2019ൽ കപ്പലുകൾക്കുള്ള എഞ്ചിൻ വിതരണം ചെയ്യാൻ യുക്രേനിയൻ സർക്കാർ തയ്യാറായത്.
12:51 PM IST:
12:50 PM IST:
തങ്ങളുടെ താമസസ്ഥലങ്ങളിൽ നിന്ന് അഭയകേന്ദ്രം തേടി യുക്രൈൻ ജനതയുടെ പലായനം തുടരുകയാണ്
12:49 PM IST:
യുക്രൈനിൽ നിന്നുള്ള പലായനത്തിന്റെ കാഴ്ചകൾ...
12:47 PM IST:
ആയുധത്തിന്റെ അവശിഷ്ടം. യുക്രൈൻ നഗരമായ ഖാർകിവിൽ നിന്നുള്ള ദൃശ്യം
12:45 PM IST:
റഷ്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ യുക്രൈൻ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനം നടത്തുന്നു
12:42 PM IST:
റഷ്യ പിടിച്ചെടുത്ത മെളിറ്റപ്പോൾ നഗരം യുക്രൈൻ സൈന്യം തിരിച്ചുപിടിച്ചതായി വിവരം.
12:39 PM IST:
റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം തടയാൻ സ്വന്തം പാലം യുക്രൈൻ സൈന്യം തകർത്തതായി ട്വീറ്റ്
🇺🇦⚡️🇷🇺 Bridge blown up at Romanivka on New Irpen' highway by Ukrainian troops to delay the advance of the Russians. pic.twitter.com/N06RuFmBcw
— The RAGE X (@theragex) February 25, 2022
12:20 PM IST:
ഇന്നലെ റഷ്യൻ തെരുവുകളിൽ നടന്ന യുക്രൈൻ അനുകൂല പ്രകടനത്തിനിടെ റഷ്യൻ പൗരൻ തന്റെ പാസ്പോർട്ട് കത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യം. ട്വിറ്ററിൽ സിന രഖമിലോവ പങ്കുവെച്ച ഈ വീഡിയോ ദൃശ്യത്തിന്റെ ആധികാരികത വ്യക്തമല്ല.
Powerful.
— Zina Rakhamilova (@PrincessZeeGirl) February 24, 2022
Russian citizens burning their passports in Tel Aviv in front of the Russian embassy during a protest to call for an end to #Russia’s aggression towards #Ukraine.#UkraineRussiaConflict pic.twitter.com/lwG4D2NJzy
12:16 PM IST:
റഷ്യയുടെ സൈനിക നീക്കത്തിനെതിരെ പ്രതിഷേധിച്ചും യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അമേരിക്കൻ ജനത തെരുവിൽ
New York 🇺🇦#UkraineRussia #UkraineInvasion pic.twitter.com/3rwXNu0rga
— Christine Spadafora (@christinespad) February 25, 2022
12:14 PM IST:
കീവിൽ അൽപ്പനേരത്തിനകം വ്യോമാക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. പൊതുജനം ഷെൽറ്ററുകളിലേക്ക് മാറണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്
12:00 PM IST:
യുക്രൈനിലേത് റഷ്യൻ അധിനിവേശമെന്നും ശക്തമായി അപലപിക്കുന്നുവെന്നും യുഎൻ പ്രമേയം. റഷ്യ യുക്രൈനിൽ നിന്ന് നിരുപാധികം പിൻവാങ്ങണം എന്നും പ്രമേയം. കരട് ചർച്ചയ്ക്കായി ഇന്ത്യയ്ക്കും കൈമാറി. കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യൻ സൈന്യം പിൻമാറണം. യുക്രയിനിലുള്ളവർക്ക് സഹായത്തിന് വഴിയൊരുക്കണം - പ്രമേയം ആവശ്യപ്പെടുന്നു.
11:57 AM IST:
എയർ ഇന്ത്യ വിമാനങ്ങൾ നാളെ പുറപ്പെട്ടേക്കും. ആദ്യവിമാനങ്ങൾ റൊമാനിയയിലേക്കും ബുഡാപെസ്റ്റിലേക്കും.
11:40 AM IST:
ലോകശക്തികളെ ശക്തമായി വിമർശിച്ച്, പ്രതിരോധിക്കുമെന്ന് പ്രഖ്യാപിച്ച്, ചർച്ചയ്ക്കായി പുടിനോട് അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി.
10:44 AM IST:
റിവ്നെ എയർപോർട്ടിന് നേരെ റോക്കറ്റ് ആക്രമണം, ആൾ നാശമില്ലെന്ന് നഗരത്തിന്റെ മേയ അലക്സാണ്ടർ ട്രെടിയാക്. ലവീവിൽ വീണ്ടും അപായ സൂചന. യുക്രൈനിലെ സുമി സ്റ്റേറ്റ് സർവകലാശാലക്ക് സമീപമുള്ള സൈനിക ആശുപത്രി റഷ്യൻ സേന തകർത്തു. ചെർനിഹിവിലും അപായ സൂചന.
10:12 AM IST:
കീവിൽ യുക്രൈൻ സൈന്യം ആയുധങ്ങൾ വിതരണം ചെയ്യുന്നതായി റിപ്പോർട്ട്. പൊതുജനത്തിന് സൈന്യം ആയുധം നൽകുന്നു.
10:11 AM IST:
സപ്പോരിജിയ (Zaporizhzhia) മേഖയിലും റഷ്യൻ മിസൈൽ ആക്രമണം,യുക്രൈൻ സുരക്ഷ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
10:01 AM IST:
800 റഷ്യൻ സൈനികരെ വധിച്ചതായി യുക്രൈൻ അവകാശവാദം. റഷ്യൻ ടാങ്കറുകൾ കീവിലേക്ക്. റഷ്യൻ മുന്നേറ്റം തടയാനായി യുക്രൈൻ സൈന്യം ഇവാൻകിവ് ഗ്രാമത്തിനടുത്തുള്ള പാലം തകർത്തു.
9:23 AM IST:
ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മക്രോൺ റഷ്യൻ പ്രസിഡൻ്റ് പുടിനുമായി ഫോണിൽ സംസാരിച്ചു. വെട്ടിത്തുറന്ന് സംസാരിച്ചുവെന്ന് മക്രോൺ പറയുന്നു. യുക്രൈൻ പ്രസിഡൻ്റ് ആവശ്യപ്പെട്ടത് കൊണ്ടാണ് വിളിച്ചത്. സെലൻസ്കിക്ക് പുടിനെ വിളിക്കാൻ പറ്റുന്നില്ല, കാൾ കണക്ടാവുന്നില്ലെന്നാണ് പറയുന്നത്. അത് കൊണ്ട് വിളിച്ചു. എത്രയും പെട്ടന്ന് സൈനിക നീക്കം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.
9:16 AM IST:
ഒമ്പത് നില അപ്പാർട്ട്മെന്‍റ് നിന്ന് കത്തുകയാണെന്നാണ് റിപ്പോർട്ട്.
9:08 AM IST:
റഷ്യൻ യുദ്ധപ്രഖ്യാപനത്തോടെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ, സ്വർണ വിലകളിൽ നേരിയ കുറവ്. അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും സൈനിക ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെയാണ് വിപണികളിൽ നേരിയ ആശ്വാസമുണ്ടായത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 101 ഡോളറായി താഴ്ന്നു. സ്വർണ്ണ വില 1914 ഡോളറായും കുറഞ്ഞു. ഇന്നലെ 1970 ഡോളറിനു മുകളിൽ വരെ സ്വർണ്ണ വില എത്തിയിരുന്നു.
8:48 AM IST:
ഒഡേസയിൽ റഷ്യൻ വ്യോമാക്രമണം നടക്കുന്നതായി വാർത്താ ഏജൻസികൾ.
#BREAKING
— EHA News (@eha_news) February 25, 2022
Air raid sirens sounding in #Ukraine's Odessa. pic.twitter.com/kvSW5bfyjp
8:41 AM IST:
പുലർച്ചെ തന്നെ വൻ ആക്രമണം അഴിച്ചുവിട്ട് റഷ്യ. രണ്ട് ഉഗ്രസ്ഫോടനശബ്ദങ്ങൾ കേൾക്കാമെന്നാണ് സിഎൻഎൻ സംഘം പറയുന്നത്.
8:01 AM IST:
ചാർട്ടർ വിമാനങ്ങൾ വഴി ചൈനീസ് പൗരൻമാരെ മാറ്റാൻ ശ്രമം. യുക്രൈനിൽ സ്ഥിതി മോശമാകുന്നു, അവിടെ തുടരുന്നത് സുരക്ഷിതമല്ലെന്ന് ചൈന. യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടാൻ ആഗ്രഹിക്കുന്ന പൗരൻമാർക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. ആറായിരത്തോളം ചൈനീസ് പൗരൻമാർ യുക്രൈനിലുണ്ടെന്ന് ഷിൻഹ്വ ന്യൂസ് ഏജൻസി.
7:59 AM IST:
7:11 AM IST:
റഷ്യൻ അധികൃതർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി. റഷ്യൻ സൈന്യത്തിനായുള്ള ചരക്ക് കയറ്റുമതിയും നിരോധിച്ചു. റഷ്യയുമായുള്ള എല്ലാ ചർച്ചകളും നിർത്തിവച്ചതായും ന്യൂസിലൻഡ്. യുക്രൈൻ പ്രതിസന്ധി ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ.
7:10 AM IST:
ചൈനയുടെ നിലപാടിനെതിരെയും ഓസ്ട്രേലിയ. ഈ സാഹചര്യത്തിൽ ചൈന മോസ്കോയുമായുള്ള വാണിജ്യ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് അംഗീകരിക്കാനാവില്ല. റഷ്യക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. റഷ്യൻ പ്രമാണികൾക്കെതിരെയും രാഷ്ട്രീയക്കാർക്കെതിരെയും കൂടുതൽ നിയന്ത്രണങ്ങൾ.
7:09 AM IST:
യുദ്ധത്തിനെതിരെ റഷ്യയിൽ പ്രതിഷേധ പ്രകടനം. ആയിരക്കണക്കിന് പ്രതിഷേധക്കാർ സെന്‍റ് പീറ്റേഴ്സ്ബർഗിൽ. നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
7:08 AM IST:
ഇന്ത്യ ഒപ്പം നില്ക്കണമെന്ന് റഷ്യ ആവശ്യപ്പെടുന്നു. യുക്രൈനിൽ നടക്കുന്നത് പ്രാദേശിക സംഘർഷം മാത്രമായി കണക്കാക്കിയാൽ മതിയെന്നും ഇന്ത്യയോട് റഷ്യ. എന്നാൽ ഇന്ത്യയുടെ നിലപാടിൽ കടുത്ത നിരാശയെന്ന് യുക്രൈനും പ്രതികരിക്കുന്നു.
7:04 AM IST:
സ്വിഫ്റ്റിൽ നിന്ന് റഷ്യയെ പുറത്താക്കി കടുത്ത സാമ്പത്തിക ഉപരോധമേർപ്പെടുത്തണമെന്നായിരുന്നു യുക്രൈന്‍റെ ആവശ്യം. എന്നാൽ അതും തള്ളിയതോടെ, ഒറ്റപ്പെട്ട് പകച്ച് നിൽക്കുകയാണ് യുക്രൈൻ.
7:01 AM IST:
അയൽരാജ്യങ്ങളിലേക്ക് യുക്രൈനിൽ നിന്ന് വലിയ അഭയാർത്ഥി പ്രവാഹം.
7:00 AM IST:
വീണ്ടുവിചാരമില്ലാത്തതും അപകടകരവുമായ നീക്കമാണ് റഷ്യയുടേതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കർശന ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കുന്നു. എക്സ്പോർട്ട് പെർമിറ്റുകൾ എല്ലാം റദ്ദാക്കി. റഷ്യൻ പ്രമാണിമാർക്കെതിരെയും ബാങ്കുകൾക്കെതിരെയും ഉപരോധം.
6:58 AM IST:
ആർടി ന്യൂസ് വെബ്സൈറ്റ് ഡൗൺ ആയി. അനോണിമസ് അടക്കമുള്ള ഹാക്കർ സംഘങ്ങൾ റഷ്യക്കെതിരെ സൈബർ ആക്രമണം നടത്തുന്നു.
6:56 AM IST:
ചെർണോബിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തു. അവിടെയുള്ള ഉദ്യോഗസ്ഥരെ അടക്കം ബന്ദികളാക്കി വച്ചതായും റിപ്പോർട്ട്.
6:54 AM IST:
നാറ്റോയിൽ യുക്രൈനെ പ്രവേശിപ്പിക്കാനാകുമോ എന്ന് 27 അംഗരാജ്യങ്ങളോടും ചോദിച്ചെന്നും ഭയം മൂലം ആരും പ്രതികരിക്കുന്നില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി.
6:53 AM IST:
യുക്രൈനിൽ നിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികളെ സ്വീകരിക്കാൻ അമേരിക്ക തയ്യാറെന്ന് വൈറ്റ് ഹൗസ് അറിയിക്കുന്നു.
6:51 AM IST:
316 പേർക്ക് പരിക്കേറ്റെന്നും സെലൻസ്കി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുന്നു. ഇത് ഔദ്യോഗികകണക്കാണെങ്കിലും ഇതിനേക്കാളേറെപ്പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗികറിപ്പോർട്ടുകൾ.
6:47 AM IST:
യുക്രൈൻ നാറ്റോയിലെ 27 രാജ്യങ്ങളോട് അടക്കം യുദ്ധത്തിന്‍റെ ആദ്യദിനം തന്നെ സഹായം തേടിയെന്നും, എന്നാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്നും യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. എല്ലാവർക്കും ഭയമാണെന്നും റഷ്യൻ സൈന്യത്തിന്‍റെ ലക്ഷ്യം താനാണ് എന്നും സെലൻസ്കി പറഞ്ഞു. റഷ്യൻ അട്ടിമറി സംഘങ്ങൾ കീവിൽ പ്രവേശിച്ചുവെന്നും സെലൻസ്കി പറഞ്ഞു.
6:45 AM IST:
യുദ്ധത്തിന്‍റെ ആദ്യദിനം കുരുതിക്കളമായി യുക്രൈൻ - സംഭവിച്ചതിന്‍റെ സമഗ്രചിത്രം അറിയാൻ ക്ലിക്ക് ചെയ്യൂ..