Asianet News MalayalamAsianet News Malayalam

കടിഞ്ഞാണിട്ട് ചെന്നൈ ബൗളര്‍മാര്‍; പ്രതീക്ഷിച്ച റണ്‍ നേടാനാകാതെ പഞ്ചാബ്

ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ (52ന്തില്‍ 63) ഇന്നിങ്‌സാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പൂരനും (17 പന്തില്‍ 33) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

IPL 2020 chennai super kings need 179 runs to win against kings eleven punjab
Author
Dubai - United Arab Emirates, First Published Oct 4, 2020, 9:19 PM IST

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 179 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് നാല് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്ത്. ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ (52ന്തില്‍ 63) ഇന്നിങ്‌സാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നിക്കോളാസ് പൂരനും (17 പന്തില്‍ 33) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. അവസാനങ്ങളില്‍ ചെന്നൈ ബൗളര്‍മാരുടെ മികച്ച പ്രകടനം റണ്ണൊഴുക്ക് തടഞ്ഞു. ചെന്നൈയ്ക്ക് വേണ്ടി ഷാര്‍ദുല്‍ ഠാകൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, പിയൂഷ് ചൗള എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

രാഹുല്‍- മായങ്ക് അഗര്‍വാള്‍ (19 പന്തില്‍ 26) എന്നിവര്‍ മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. എട്ട് ഓവറില്‍ ഇരുവരും 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മായങ്കിനെ പുറത്താക്കി ചൗള ചെന്നൈയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ എത്തിയത് മന്‍ദീപ് സിങ്. 16 പന്തുകള്‍ നേരിട്ട മന്‍ദീപ് 27 റണ്‍സ് നേടി. ഇതില്‍ രണ്ട് സിക്‌സുകളുണ്ടായിരുന്നു. രാഹുലിനൊപ്പം 33 റണ്‍സാണ് മന്‍ദീപ് കൂട്ടിച്ചേര്‍ത്തത്. മന്‍ദീപ് പിന്നീട് ഡേജയുടെ പന്തില്‍ പുറത്താവുകയായിരുന്നു. 

ക്രീസില്‍ പൂരനെത്തിയപ്പോഴാണ് പഞ്ചാബിന്റെ സ്‌കോര്‍ ബോര്‍ഡില്‍ വലിയ അനക്കുണ്ടായത്. 17 പന്തുകള്‍ മാത്രം നേരിട്ട താരം 33 റണ്‍സ് അടിച്ചെടുത്തു. ഇതില്‍ മൂന്ന് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. രാഹുലിനൊപ്പം 58 റണ്‍സാണ് പൂരന്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ഠാകൂറിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കി പൂരന്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ രാഹുല്‍ മടങ്ങിയതും പഞ്ചാബിന് തിരിച്ചടിയായി. ഏഴ് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. 

അവസാനങ്ങളില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഏഴ് പന്തില്‍ 11), സര്‍ഫറാസ് ഖാന്‍ (ഒമ്പത് പന്തി 14) എന്നിവരാണ് സ്‌കോര്‍ 180ന് അടുത്തെത്തിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നില്‍ക്കുന്ന രണ്ട് ടീമുകളാണ് ഇരുവരും. അതുകൊണ്ടുതന്നെ രണ്ട് ടീമിനും ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. 

മുംബൈ ഇന്ത്യന്‍സിനെതിരെ കളിച്ച ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളാണ് പഞ്ചാബ് വരുത്തിയത്. മോശം ഫോമില്‍ കളിക്കുന്ന കരുണ്‍ നായര്‍, കൃഷ്ണപ്പ ഗൗതം, ജയിംസ് നീഷാം എന്നിവര്‍ പുറത്തായി. മന്‍ദീപ് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ പകരക്കാരായെത്തി. എന്നാല്‍ ചെന്നൈ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

Follow Us:
Download App:
  • android
  • ios