Asianet News MalayalamAsianet News Malayalam

ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം; പഞ്ചാബിനെതിരെ ശ്രദ്ധയോടെ ഫാഫ്- മൊയീന്‍ അലി സഖ്യം

 റിതുരാജ് ഗെയ്കവാദിന്റെ (5) വിക്കറ്റാണ് ചെന്നൈക്ക് നഷ്ടമായത്. അര്‍ഷ്ദീപ് സിംഗിനാണ് വിക്കറ്റ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ തകര്‍ത്തത് ദീപക് ചാഹറിന്റെ നാല് വിക്കറ്റ് പ്രകടനമായിരുന്നു.

IPL 2021, Chennai Super Kings lost first wicket vs Kings Punjab
Author
Mumbai, First Published Apr 16, 2021, 9:55 PM IST

മുംബൈ: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 107 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ വിക്കറ്റ് നഷ്ടം. എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 47 എന്ന നിലയിലാണ് ചെന്നൈ. റിതുരാജ് ഗെയ്കവാദിന്റെ (5) വിക്കറ്റാണ് ചെന്നൈക്ക് നഷ്ടമായത്. അര്‍ഷ്ദീപ് സിംഗിനാണ് വിക്കറ്റ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ തകര്‍ത്തത് ദീപക് ചാഹറിന്റെ നാല് വിക്കറ്റ് പ്രകടനമായിരുന്നു. നാല് ഓവറില്‍ 13 റണ്‍സ് മാത്രമാണ് ചാഹര്‍ വഴങ്ങിയത്. 47 റണ്‍സ് നേടിയ ഷാറുഖ് ഖാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. എട്ട് വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.

താളം കണ്ടെത്താനാവാതെ റിതുരാജ്

ബാറ്റിങ്ങിന് ഇറങ്ങിയത് മുതല്‍ റിതുരാജ് ഗെയ്കവാദിന് താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 16 പന്തുകളാണ് താരം നേരിട്ടത്. നേടിയതാവട്ടെ അഞ്ച് റണ്‍സ് മാത്രവും. അര്‍ഷ്ദീപിന്റെ ബൗണ്‍സര്‍ പുള്‍ ചെയ്ത റിതുരാജ് ഡീപ് മിഡ് വിക്കറ്റില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു.  ഫാഫ് ഡു പ്ലെസിക്കൊപ്പം (18) മൊയീന്‍ അലി (19)യാണ് ക്രീസില്‍. 

ചാഹറിന്റെ മാജിക് സ്‌പെല്‍, ജഡ്ഡുവിന്റെ ഫീല്‍ഡിങ്

സ്‌കോര്‍ സൂചിപിക്കും പോലെ പഞ്ചാബ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. നാലാം പന്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മായങ്കിനെ നഷ്ടമായി. ചാഹറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാം ഓവറിന്റെ അവസാന പന്തില്‍ രാഹുലും പവലിയനില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു രാഹുല്‍. ഗെയ്ല്‍ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും ചാഹറിന്റെ സ്ലോവറില്‍ വിക്കറ്റ് നഷ്ടമായി. ബ്ലാക്ക്‌വേര്‍ഡ് പോയിന്റില്‍ ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ച്. 

അതേ ഓവറില്‍ പുരാനും മടങ്ങുകയായിരുന്നു. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ബോഡി ലെങ്ത്തില്‍ വന്ന പന്ത് പുരാന്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഫൈന്‍ ലെഗില്‍ ഷാര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കുകയായിരുന്നു. ഹൂഡയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. തന്റെ സ്‌പെല്ലിലെ അവസാന ഓവര്‍ എറിയാനെത്തിയ ചാഹര്‍ തന്നെയാണ് വിക്കറ്റ് നേടിയത്. മിഡ് ഓഫില്‍ ഫാഫ് ഡു പ്ലെസിക്ക് അനായാസ ക്യാച്ച്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.

ഷാറുഖ് ഖാന്റെ ഒറ്റയാള്‍ പോരാട്ടം

36 പന്തില്‍ 47 റണ്‍സ് നേടിയ ഷാറുഖിന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തിയത്. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഷാറുഖിന്റെ ഇന്നിങ്‌സ്. 15 റണ്‍സ് നേടിയ ജേ റിച്ചാര്‍ഡ്ണ്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി. ഇരുവരും കൂട്ടിച്ചേര്‍ത്ത 31 റണ്‍സാണ് ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്്. റിച്ചാര്‍ഡ്‌സണ്‍ മൊയീന്‍ അലിയുടെ പന്തില്‍ ബൗള്‍ഡായി.  പിന്നാലെ ക്രീസിലെത്തിയ മുരുകന്‍ അശ്വിനുമായി (6) 30 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഷാറുഖിനായി. അശ്വിന്‍ ബ്രാവോയ്ക്കാണ് വിക്കറ്റ് നല്‍കിയത്. ഷാറുഖ്, സാം കറന്റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. മുഹമ്മദ് ഷമി (9), റിലെ മെരേഡിത്ത് (0) പുറത്താവാതെ നിന്നു.  

മാറ്റമില്ലാതെ ഇരു ടീമുകളും

നേരത്തെ മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു പഞ്ചാബ്. എന്നാല്‍ ചെന്നൈയാവട്ടെ ആദ്യ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനോട് പരാജയപ്പെട്ടിരുന്നു. ആദ്യജയമാണ് ധോണിപ്പടയുടെ ലക്ഷ്യം.

പഞ്ചാബ് കിംഗ്‌സ്: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരുഖ് ഖാന്‍, ജേ റിച്ചാര്‍ഡ്‌സണ്‍, എം അശ്വിന്‍ റിലേ മെരേഡിത്ത്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.

Follow Us:
Download App:
  • android
  • ios