കത്തിമുനയിൽ ജനാധിപത്യവും സോഷ്യലിസവും ഇല്ല; എസ്എഫ്ഐ തെറ്റ് തിരുത്തണമെന്ന് ആഷിഖ് അബു
''വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല''
കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ സംഭവത്തില്‍ എസ്എഫ്ഐയെ വിമര്‍ശിച്ച് സംവിധായകന്‍ ആഷിഖ് അബു. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല, തെറ്റ് തിരുത്തണണെന്ന് ആഷിഖ് ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് എസ്എഫ്ഐയെ വിമര്‍ശിച്ചത്.
വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ല. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക. പോരാടുക- ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്‍റെ ചിത്രവും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്താണ് ആഷിഖ് എസ്എഫ്ഐയെ കത്തിമുനയുടെ രാഷ്ട്രീയം പാടില്ലെന്ന് ഓര്‍മ്മിപ്പിച്ചത്.