ആറാം പ്രതിയായ എസ് എഫ് ഐ നേതാവ് അഷ്റഫാണ് കലോത്സവം നടക്കുന്ന മാളാ ഹോളിഗ്രേസ് കോളേജിലെത്തിയത്

കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാല ഡി സോൺ കലോത്സവം അലങ്കോലപ്പെടുത്താനുള്ള ശ്രമം എസ് എഫ് ഐ തുടരുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. കലോത്സവത്തിലെ സംഘർഷത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത എസ് എഫ് ഐ നേതാവ് ഇന്ന് പുനരാരംഭിച്ച കലോത്സവ വേദിയിലെത്തിയത് മനഃപൂർവ്വം സംഘർഷം സൃഷ്ടിക്കാനാണ് എന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ആറാം പ്രതിയായ എസ് എഫ് ഐ നേതാവ് അഷ്റഫാണ് കലോത്സവം നടക്കുന്ന മാളാ ഹോളിഗ്രേസ് കോളേജിലെത്തിയത്.

ഡി സോൺ കലോത്സവത്തിലെ സംഘർഷം; കെഎസ്‍യുക്കാരെ ആംബുലൻസിൽ കയറ്റിയ ഇൻസ്പെക്ടറിന് സസ്‌പെൻഷൻ

അഷ്റഫിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ലെന്ന് മാത്രമല്ല ഓടി രക്ഷപെടാൻ അവസരമൊരിക്കിയെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കുറ്റപ്പെടുത്തി. എസ് എഫ് ഐ ഇത്തരം വില കുറഞ്ഞ സമീപനങ്ങളിൽ നിന്ന് പിന്മാറണമെന്നും ഡി സോൺ കലോത്സവം ഭംഗിയായി പൂർത്തിയാക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത കോട്ടയം നേഴ്സിങ് കോളേജിലെ റാഗിങിന് പിന്നിൽ എസ് എഫ് ഐ നേതാക്കളാണെന്ന് എം എസ് എഫ് ആരോപിച്ചു എന്നതാണ്. എസ് എഫ് ഐ നഴ്‌സിങ് സംഘടനയായ കെ ജി എസ് എൻ എയുടെ സംസ്ഥാന പ്രസിഡന്‍റും എസ് എഫ് ഐ വണ്ടൂർ ലോക്കൽ കമ്മിറ്റി ഭാരവാഹിയുമായ അഖിൽ രാജ് ഉൾപ്പെടെ അഞ്ച് പ്രതികളും എസ് എഫ് ഐ നേതാക്കളും പ്രവർത്തകരുമാണെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് അഭിപ്രായപ്പെട്ടു. അധാർമ്മികതയുടെ ആൾക്കൂട്ടമായി എസ് എഫ് ഐ മാറുമ്പോൾ മനുഷ്യത്വം മരവിച്ച പ്രവർത്തകരുള്ള ഒരു സംഘമായി എസ് എഫ് ഐ രൂപമാറ്റം സംഭവിക്കുന്നതിൽ അത്ഭുതമില്ല. സിദ്ധാർത്ഥ് കൊലപാതകത്തിൽ പ്രതികളായ എസ് എഫ് ഐ നേതാക്കളെ സംരക്ഷിക്കാൻ ശ്രമിച്ചതുപോലുള്ള നീക്കം ഈ വിഷയത്തിൽ സി പി എം, എസ് എഫ് ഐ നേതൃത്വത്തിൽ നിന്ന് ഉണ്ടാകരുതെന്നും എം എസ് എഫ് ആവശ്യപ്പെട്ടു.

'കോട്ടയം നഴ്സിങ് കോളേജിലെ റാഗിങിന് പിന്നിൽ എസ്എഫ്ഐ നേതാക്കൾ'; ഗുരുതര ആരോപണവുമായി എംഎസ്എഫ്