സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. ബൈക്കപടത്തില്‍ കൈയുടെ എല്ല് പൊട്ടിയ യുവാവിന്‍റZ കൈയില്‍ ഇട്ട കമ്പി മാറിപോയെന്ന കുടുംബത്തിന്‍റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസ് എടുത്തു. എന്നാല്‍ ശസ്ത്രക്രിയ പിഴവില്ലെന്നാണ് ആശുപത്രിയുടെ വാദം. കയ്യിലെ ആറാംവിരൽ നീക്കം ചെയ്യാനെത്തിയ നാലുലയസുകാരിയ്ക്ക് നാവിൽ ശസ്ത്രക്രിയ നടത്തിയതിന്റെ മൂന്നാം ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്.
മേയ് 11 ന് കണ്ണഞ്ചേരിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിലാണ് അജിത്തിന് ഗുരുതര പരിക്കേറ്റത്. ആദ്യം ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എല്ല് പൊട്ടിയ കയ്യിൽ കമ്പി ഇടാനുള്ള ശസ്ത്രക്രിയ ഇന്നലെ ഉച്ചയോടെ പൂർത്തിയാവുകയും ചെയ്തു. പിന്നീട് വൈകിട്ട് എക്സറേ എടുത്തപ്പോഴാണ് ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍ക്ക് ശസ്ത്രക്രയയിലെ പിഴവ് മനസിലായതെന്ന് കുടുംബം പറയുന്നു.
വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്നും ഡോക്ടര്‍ പറഞ്ഞതോടെ കുടുംബം പ്രതിഷേധിച്ചു. തുടര്‍ന്ന് ഉടന്‍ ശസ്തക്രിയ ആവശ്യമില്ലെന്ന് ഡോക്ടര്‍ മടങ്ങുകയായിരുന്നു. ഇതോടെ ഇക്കാര്യങ്ങള്‍ കാണിച്ച് ഇവർ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്. ആശുപത്രിയിലെത്തി യുവാവിന്റെ മൊഴിയുമെടുത്തു.

