വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലിനെ വത്തിക്കാനിലെ സുവിശേഷവൽക്കരണ ഡിക്കാസ്ട്രിയിൽ അംഗമായി വീണ്ടും നിയമിച്ചു. ആഗോള സഭയുടെ സുവിശേഷവൽക്കരണ ദൗത്യത്തിൽ അദ്ദേഹം തുടർന്നും പ്രധാന പങ്ക് വഹിക്കും
കൊച്ചി: വരാപ്പുഴ അതിരൂപത മെട്രോപോളിറ്റൻ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിലെ വത്തിക്കാനിലെ സുവിശേഷ വൽക്കരണ ഡിക്കാസ്ട്രിയിലെ അംഗമായി വീണ്ടും നിയമിച്ചു. ലിയോ പതിനാലാമൻ പാപ്പയാണ് വീണ്ടും നിയമനം നൽകിയത്. അഞ്ച് വർഷത്തെ കാലാവധിയിലേക്കാണ് പുതിയ നിയമനം. പാപ്പായുടെ നിയമന ഉത്തരവ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയേത്രോ പരോളിൻ ആർച്ച് ബിഷപ്പിനെ അറിയിച്ചു. പ്രഥമ സുവിശേഷ വൽക്കരണത്തിൻ്റെയും പുതിയ പ്രാദേശിക സഭകളുടെയും വിഭാഗത്തിലേക്കാണ് പാപ്പ ആർച്ച് ബിഷപ്പിനെ നിയമിച്ചിരിക്കുന്നത്. ആഗോള സഭയുടെ സുവിശേഷ വൽക്കരണ ദൗത്യത്തിലും മിഷൻ പ്രവർത്തനങ്ങളിലും അദ്ദേഹം തുടർന്നും പ്രധാന പങ്ക് വഹിക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

