ശബരിമല സ്ത്രീ പ്രവേശനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാനങ്ങളുടെ കയ്യിൽ അമ്പലങ്ങൾ നൽകരുത് എന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ദുബായ്: ശബരിമല സ്ത്രീ പ്രവേശനത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സംസ്ഥാന സർക്കാർ എന്ത് ചെയ്തുവെന്നും സംസ്ഥാനങ്ങളുടെ കയ്യിൽ അമ്പലങ്ങൾ നൽകരുത് എന്നാണ് തന്റെ നിലപാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിശ്വാസ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ പാടില്ല. കോടതി തീരുമാനിക്കട്ടെയെന്നും രാജീവ്‌ ചന്ദ്രശേഖർ പ്രതികരിച്ചു.

Add Asianetnews as a Preferred SourcegooglePreferred

ബിജെപി ഓഗസ്റ്റിൽ തന്നെ ഇലക്ഷൻ പ്രവർത്തനം തുടങ്ങിയിരുന്നു. വിവാദങ്ങൾ മാറ്റിവെച്ചുള്ള രാഷ്ട്രീയമാണ് ലക്ഷ്യം. വികസനത്തിലാകണം മത്സരം. വികസനത്തിൽ ബിജെപി സർക്കാർ ചെയ്ത കാര്യങ്ങളിൽ സംവാദം നടത്തട്ടെ. ബിജെപി തയ്യാറാണ്. സ്ഥാനാർഥി പട്ടിക തീരുമാനിക്കേണ്ടത് കേന്ദ്ര പാർലമെന്ററി പാർട്ടിയാണ്. കേന്ദ്ര ബജറ്റിൽ സംവാദത്തിന് സർക്കാർ തയ്യാറാകുന്നില്ല. വാദങ്ങളെ പൊളിക്കാൻ തയ്യാറാണ്. കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു.

കേരളത്തിന്റെ എയിംസിനായി എന്താണ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാകാത്തത്? ആകെ എടുത്തത് 60 ശതമാനം ഭൂമി മാത്രമാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ വോട്ട് നീക്കലിൽ അപ്പീൽ നൽകാനുള്ള അവകാശം ഉണ്ടല്ലോ. കേരളത്തിന്‌ ഒന്നും കൊടുക്കില്ലെന്ന് കരുതാൻ നരേന്ദ്ര മോഡിക്ക് ഭ്രാന്ത് ആണോ?. അനധികൃത കുടിയേറ്റക്കാർ വോട്ടർ പട്ടികയിൽ വരാൻ പാടില്ല എന്നതാണ് നിലപാട്. അർഹതപ്പെട്ടവർക്ക് അപ്പീൽ നൽകാം. ഇതിന് പിന്നിൽ ബിജെപി എന്ന് പറയുന്നത് ശരിയല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming