പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിട്ടു. ഏപ്രിൽ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു.

കോഴിക്കോട്: കഴിഞ്ഞ തവണത്തെ അതേ ചോദ്യപേപ്പർ ആവർത്തിച്ച ബിഎസ്സി രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ കാലിക്കറ്റ് സർവ്വകലാശാല (calicut university) റദ്ദാക്കിയതിനെതിരെ വിദ്യാർത്ഥികൾ രംഗത്ത്. ചോദ്യപേപ്പർ തയ്യാറാക്കുന്നതിൽ അനാസ്ഥ കാണിച്ച അധ്യാപകർക്കെതിരെ നടപടി എടുക്കാതെ പുനപരീക്ഷ നടത്താനുള്ള സർവ്വകലാശാലയുടെ തീരുമാനത്തിന് എതിരെയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. മാർച്ച് 4 ന് നടത്തിയ റൈറ്റിംഗ് ഫോർ അക്കാദമിക് ആൻ്റ് പ്രൊഫഷണൽ സക്സസ് എന്ന ഡിഗ്രി രണ്ടാംവർഷ വിദ്യാർത്ഥികളുടെ സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ കഴിഞ്ഞ വർഷത്തെ പരീക്ഷയുടെ തനിയാവർത്തനമായിരുന്നു. 

പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12 ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിട്ടു. ഏപ്രിൽ 25 ന് പുനപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ പറയുന്നു. എന്നാൽ പരീക്ഷ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കുന്നുമില്ല. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ അനാസ്ഥയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. എന്നാൽ പഴയ ചോദ്യപേപ്പർ ആവർത്തിക്കാനുണ്ടായ സാഹചര്യം മനസിലാക്കാനോ കുറ്റക്കാർക്കെതിരെ നടപടി എടുക്കാനോ സർവ്വകലാശാല തയ്യാറായില്ല. പരീക്ഷയെഴുതി ഒരു മാസത്തിന് ശേഷം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. നിലവിൽ ഫീസ് അടച്ച മൂന്നാം സെമസ്റ്റർ പരീക്ഷയുടെ തയ്യാറെടുപ്പിലാണ് വിദ്യാർത്ഥികൾ. പുനപരീക്ഷക്കെതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ടെങ്കിലും സർവ്വകലാശാല ഇതുവരെ തീരുമാനം മാറ്റിയിട്ടില്ല.

ആറന്മുളയിൽ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥൻ മരിച്ചു; സുഹൃത്ത് കസ്റ്റഡിയില്‍

പത്തനംതിട്ട: ആറന്മുളയിൽ (Aranmula) വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥൻ മരിച്ചു (Murder). ഇടയാറന്മുള സ്വദേശി സജി ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹുത്ത് റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ഇരുവരും തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് റോബിൻ സജിയെ കമ്പി വടികൊണ്ട് അടിച്ചത്. രണ്ട് പേരും മദ്യലഹരിയിലായിരുന്നു. സജിയെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പെട്ടെന്നുള്ള പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

  • അങ്കമാലിയിൽ വീട്ടമ്മ കൃഷിയിടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ 

കൊല്ലം: അങ്കമാലി തുറവൂരില്‍ വീട്ടമ്മയെ പറമ്പിൽ പോള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തുറവൂര‍് കാളിയാര്‍ കുഴി ചെത്തിമറ്റത്തില്‍ സിസലിയാണ് മരിച്ചത്. രാവിലെ വീട്ടിനടുത്ത കൃഷിയിടത്തില്‍ പൊള്ളലേറ്റ് കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെകുറിച്ച് അങ്കമാലി പൊലീസ് അന്വേഷണം തുടങ്ങി. മൂത്ത മകനും കുടുംബത്തിനുമൊപ്പമാണ് സിസലി താമസിച്ചിരുന്നത്. മകനുമായി സ്വത്തുതര്‍ക്കമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതാണോ മരണത്തിനിടയാക്കിയതെന്ന് പൊലീസ് സംശയിക്കുന്നു.