ബാർ കൗൺസിൽ അക്കൗണ്ടന്റ് അടക്കം 8 പ്രതികളെ ഉൾപ്പെടുത്തി ആണ് കേസ്. അഴിമതി ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമതിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കൊച്ചി: കേരള ബാർ കൗൺസിൽ (kerala bar council ) ക്ഷേമനിധി ക്രമക്കേടിൽ ( kerala bar council Welfare Fund scam) സിബിഐ (CBI) കേസെടുത്തു. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ 7.6 കോടി രൂപയുടെ തിരിമറി നടത്തിയ സംഭവത്തിലാണ് അന്വേഷണം. ബാർ കൗൺസിൽ അക്കൗണ്ടന്റ് അടക്കം 8 പ്രതികളെ ഉൾപ്പെടുത്തിയാണ് കേസ്. അഴിമതി ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമതിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സ്റ്റാമ്പുകൾ വിറ്റതിലും ക്രമക്കേട് നടത്തിയിട്ടുണ്ട്. കേസിൽ നേരെത്തെ 4 പ്രതികളെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്ന് ചൂണ്ടികാട്ടി തലശ്ശേരി ബാർ മുൻ ഭാരവാഹി നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി കേസ് സി ബി ഐ അന്വേഷിക്കാൻ ഉത്തരവിട്ടത്. 2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതായും ആരോപണമുണ്ട്.
'തെറ്റ് തിരുത്തി പണം കെട്ടി പുതിയ പരാതി നൽകൂ, എങ്കിൽ പരിഗണിക്കാം'; നടിക്ക് ബാർ കൗൺസിലിന്‍റെ മറുപടി
കേരള ബാർ കൗൺസിൽ അഴിമതി; സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
കേരള ബാർ കൗൺസിൽ അഴിമതിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. തലശ്ശേരി ബാർ അസോസിയേഷൻ പ്രസിഡന്‍റായിരുന്ന സിജി അരുൺ നൽകിയ ഹർജിയിൽ ജസ്റ്റിസ് സുനിൽ തോമസിന്‍റേതാണ് ഉത്തരവ്. വിജിലൻസ് അന്വേഷിക്കുന്ന കേസ് ഒരുമാസത്തിനകം സിബിഐയ്ക്ക് കൈമാറണമെന്നായിരുന്നു ഡിജിപിയ്ക്ക് കോടതി നൽകിയ നിർദ്ദേശം. ഇതനുസരിച്ചാണ് സിബിഐ കേസേറ്റെടുത്തത്.
2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതയായും ആരോപണമുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
