ചെങ്ങന്നൂരിലെ പഞ്ചലോഹ വിഗ്രഹ കേസിൽ 'ട്വിസ്റ്റ്'; ഉടമകൾക്കെതിരെ പൊലീസ് കേസെടുത്തു
എന്നാൽ വിഗ്രഹം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴിയിൽ നിന്ന് തന്നെ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു
ചെങ്ങന്നൂർ: പഞ്ചലോഹവിഗ്രഹ കേസിൽ സ്ഥാപനത്തിൻറെ ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പ്രകാശ് പണിക്കർ, മഹേഷ് പണിക്കർ എന്നിവർക്കെതിരെയാണ് വ്യാജ പരാതി നൽകിയതിനും പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും കേസെടുത്തത്. സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനും സംഘവും തൊഴിലാളികളെ ആക്രമിച്ച ശേഷം കോടികൾ വിലയുള്ള പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചുവെന്നായിരുന്നു ഉടമകളുടെ പരാതി.
എന്നാൽ വിഗ്രഹം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴിയിൽ നിന്ന് തന്നെ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തു. ഉടമകൾ പറഞ്ഞതനുസരിച്ച് വിഗ്രഹം കുഴിയിൽ കൊണ്ട് ഇട്ടു എന്ന് സ്ഥാപനത്തിലെ തൊഴിലാളികളിൽ ഒരാൾ പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രിയിൽ വിഗ്രഹ നിർമ്മാണ ശാലയ്ക്ക് മുന്നിൽ സംഘർഷമുണ്ടായത് ശരിയാണെന്നും മോഷണം നടന്നിട്ടില്ലെന്നും തുടക്കം മുതൽ പോലീസ് വ്യക്തമാക്കിയിരുന്നു