വാഹനാപകടത്തിൽ മരിച്ച സോഫ്റ്റ്വെയർ എഞ്ചിനിയറുടെ കുടുംബത്തിന് രണ്ടരക്കോടി നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റുവെയർ എഞ്ചിനിയറുടെ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 2017 ഏപ്രിൽ 24-നാണ് എഞ്ചിനിയറായ പ്രണവ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്.
തിരുവനന്തപുരം: വാഹനാപകടത്തിൽ മരിച്ച യുവ സോഫ്റ്റുവെയർ എഞ്ചിനിയറുടെ മാതാപിതാക്കള്‍ക്ക് രണ്ടരക്കോടി നഷ്ടപരിഹാരം (compensation) നൽകാൻ കോടതി ഉത്തരവ് (Court order).
2017 ഏപ്രിൽ 24-നാണ് എഞ്ചിനിയറായ പ്രണവ് സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടിപ്പർ ലോറി ഇടിച്ച് അപകടമുണ്ടായത്. തിരുവനന്തപുരം നഷ്ടപരിഹാര കോടതിയാണ് പ്രണവിൻറെ മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. ചോള എംഎഎസ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. മരിക്കുമ്പോള്‍ പ്രണവിന് 28 വയസായിരുന്നു.