വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചെന്ന കേസിൽ ഇ.പി. ജയരാജനെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തെളിവില്ലെന്ന് കാണിച്ച് പോലീസ് എഴുതിത്തള്ളിയ കേസ്, പരാതിക്കാരൻ നൽകിയ തർക്ക ഹർജിയെ തുടർന്നാണ് വീണ്ടും അന്വേഷിക്കാൻ നിർദ്ദേശിച്ചത്. 

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചെന്ന പരാതിയിലെടുത്ത കേസിൽ തുടന്വേഷണത്തിന് ഉത്തരവ്. ഇ പി. ജയരാജനും, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കുമാറും ചേർന്ന് യുത്ത് കോൺഗ്രസ് പ്രവർത്തകരെ വിമാനത്തിൽ വച്ച് ആക്രമിച്ചുവെന്നായിരുന്നു പരാതി. പൊലീസിൽ പരാതി നൽകിയെങ്കിലും തെളിവ് ഇല്ലെന്ന കാരണം പറഞ്ഞ് പൊലീസ് കേസ് എഴുതി തള്ളി കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പരാതിക്കാരിലൊരാളായ ഫർസീൻ മജിദ് അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന തർക്കം സമർപ്പിക്കുകയും ഇതേ തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ അടക്കമുള്ള പരിശോധിച്ച ശേഷം വിശദമായ അന്വേഷണം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. വലിയതുറ പോലീസ് എസ്. എച്ച് ഒയക്കാണ് നിർദ്ദേശം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 11 ന്റേതാണ് നിർദ്ദേശം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred