'ലക്ഷ്യം വച്ചത് കോണ്‍ഗ്രസിനെ, അടി കിട്ടിയത് സിപിഎമ്മിന്'; കോടിയേരിയെ വിമര്‍ശിച്ച് ജില്ലാ സമ്മേളനം
ലക്ഷ്യം വെച്ചത് കോൺഗ്രസിനെയെങ്കിലും അടി കിട്ടിയത് സി പി എമ്മിനാണ്. ന്യൂനപക്ഷ പ്രസ്താവന ഒഴിവാക്കണമായിരുന്നു. കോടിയേരിയുടെ പ്രസ്താവന പാർട്ടി അണികളെ ബോധ്യപ്പെടുത്താനായില്ലെന്നും സമ്മേളനത്തില്‍ വിമർശനമുയർന്നു.
തൃശൂര്‍: സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ (Kodiyeri Balakrishnan) രൂക്ഷ വിമർശനം. കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിയായി. ലക്ഷ്യം വെച്ചത് കോൺഗ്രസിനെയെങ്കിലും അടി കിട്ടിയത് സി പി എമ്മിനാണെന്നാണ് വിമര്‍ശനം. കോടിയേരിയുടെ പ്രസ്താവന പാർട്ടി അണികളെ ബോധ്യപ്പെടുത്താനായില്ല. ന്യൂനപക്ഷ പ്രസ്താവന ഒഴിവാക്കണമായിരുന്നുവെന്നും സമ്മേളനത്തില്‍ അഭിപ്രായമുയർന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ ചൊല്ലിയും സമ്മേളനത്തില്‍ വിമർശനമുയര്‍ന്നു. പാർട്ടി കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ ഇത്ര വലിയ തട്ടിപ്പ് നടക്കില്ലായിരുന്നു. നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും വിമര്‍ശനമുയര്‍ന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് പ്രതിപാദിക്കാൻ പ്രവർത്തന റിപ്പോർട്ടിലുള്ളത് ഏഴ് പേജാണ്. തട്ടിപ്പ് സഹകരണ മേഖലയുടെയും പാർട്ടിയുടെയും വിശ്വാസ്യത തകർത്തു. സി പി ഐക്കെതിരെയും വിമർശനം ഉയർന്നു. അധികാരമുപയോഗിച്ച് റവന്യൂ വകുപ്പിൽ സംഘടന വളർത്താൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപമുയർന്നത്.
Also Read : ഹൈക്കോടതി പാർട്ടിയെ കേട്ടില്ല, കോടതി വിധി മാനിക്കുന്നു; തൃശ്ശൂരിന് ബാധകമല്ലെന്നും കോടിയേരി
Also Read : 'മമ്മൂട്ടിക്ക് സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ കൊവിഡ് വന്നത്?' കോടിയേരി