നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. അപ്പോൾ ദിലീപിനെ കുടുക്കാൻ ഉണ്ടാക്കിയ കള്ളക്കേസ് ആണിത്. പരിശോധിച്ച ഫോണിൽ തെളിവില്ലെന്നും അഡ്വ.രാമൻപിള്ള പറഞ്ഞു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress attack case)അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് (dileep)ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതായി ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള. എഫ് ഐ ആറിൽ(fir) ഉള്ള ഒരു കുറ്റവും നിലനിൽക്കില്ല എന്ന് കോടതിക്ക് വ്യക്തമായി. കേസിലെ എഫ് ഐ ആർ റദ്ദാക്കാൻ(quash) ഉടൻ കോടതിയെ സമീപിക്കുമെന്നും അഡ്വ.ബി.രാമൻ പിള്ള പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ തെളിവ് ഇല്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായി. അപ്പോൾ ദിലീപിനെ കുടുക്കാൻ ഉണ്ടാക്കിയ കള്ളക്കേസ് ആണിത്. പരിശോധിച്ച ഫോണിൽ തെളിവില്ല. ഈ കേസിലെ എഫ് ഐ ആർ നിലവിൽക്കില്ലെന്നും രാമൻപിള്ള പറഞ്ഞു.
ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദരേഖ റെക്കോർഡ് ചെയ്തത് ഏത് ഡിവൈസിലാണെന്ന് കണ്ടെത്തിയില്ല. പ്രതിക്ക് തെളിവ് ഹാജരാക്കാൻ കഴിയില്ല. ഇന്ന് കൂടി ദിലീപിന്റെ വീടിനു പോലീസ് വളഞ്ഞു . പോലീസ് സംവിധാനം ഉപയോഗിച്ച് പ്രതിയാക്കാൻ നോക്കിയെന്നും അഡ്വ.ബി.രാമൻപിള്ള ആരോപിച്ചു.
ഗൂഢാലോചനാക്കേസിൽ ദിലീപിന് മുൻകൂർ ജാമ്യം ലഭിച്ചശേഷമായിരുന്നു അഡ്വ.ബി.രാമൻപിള്ളയുടെ പ്രതികരണം.
