Asianet News MalayalamAsianet News Malayalam

'ക‍ർണാടക കടക്കാൻ ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി അവസാനിപ്പിക്കും', ​ഗതികെട്ട് ക‍ർഷകർ

കൊവിഡ് മഹാമാരിയും വിളകളുടെ വില തകർച്ചയും മൂലം കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കർഷകർ കോടികളുടെ നഷ്ടമാണ് നേരിട്ടത്. 

farmers about karanataka border issue
Author
Kalpetta, First Published Oct 20, 2021, 9:31 AM IST

വയനാട്: കർണാടക (Karnataka) കടക്കാൻ ഇനിയും ഇളവുകൾ നൽകിയില്ലെങ്കിൽ കൃഷി (Agriculture) അവസാനിപ്പിക്കേണ്ടിവരുമെന്ന് അതിർത്തി ഗ്രാമങ്ങളിലെ കർഷകർ (Farmers). ആർടിപിസിആർ (RTPCR) നിർബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ സംഘടനയായ എൻഎഫ്പിഒ കർണാടക മുഖ്യമന്ത്രിയെ സമീപിക്കും.

കൊവിഡ് മഹാമാരിയും വിളകളുടെ വില തകർച്ചയും മൂലം കർണാടക അതിർത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കർഷകർ കോടികളുടെ നഷ്ടമാണ് നേരിട്ടത്. കൊവിഡ് നിയന്ത്രണങ്ങളുടെ മറവിൽ ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയായതോടെ കൃഷി അവസാനിപ്പിക്കുകയല്ലാതെ ഇനി മറ്റ് മാർഗങ്ങളില്ലെന്ന് കർഷകർ പറയുന്നു. കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ അതിർത്തി ഗ്രാമങ്ങളിലെ കർഷകർക്ക് കർണാടകയിലേക്ക് കടക്കാൻ പ്രത്യേക പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ പാസ് പിന്നീട് പുതുക്കി നൽകിയില്ല.

മുത്തങ്ങ അതിർത്തിയിലെ പകൽകൊള്ള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്നാണ് യാത്രക്കാരുടെയും അതിർത്തി ഗ്രാമങ്ങളിലെ കർഷകരുടെയും ആവശ്യം.

Follow Us:
Download App:
  • android
  • ios