ആദ്യ ദിനം തൃശ്ശൂർ താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥർ, ജില്ലാ സപ്ളൈ ഓഫീസർ, പഞ്ചായത്ത് ഡയറക്ടർ, സാമൂഹ്യ നീതി ഓഫീസർ എന്നിവരുൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘമാണ് പരാതികൾ പരിഹരിക്കുന്നത്.

തൃശ്ശൂര്‍: പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണുന്ന സർ‍ക്കാരിന്‍റെ സാന്ത്വന സ്പർശം അദാലത്തിന് തൃശ്ശൂരിൽ തുടക്കമായി. ടൗൺഹാളിൽ നടക്കുന്ന അദാലത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, കൃഷി മന്ത്രി വി എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ രാജൻ എന്നിവരാണ് ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നത്. 

ആദ്യ ദിനം തൃശ്ശൂർ താലൂക്കിലെ പരാതികളാണ് പരിഗണിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥർ, ജില്ലാ സപ്ളൈ ഓഫീസർ, പഞ്ചായത്ത് ഡയറക്ടർ, സാമൂഹ്യ നീതി ഓഫീസർ എന്നിവരുൾപ്പെടുന്ന ഉദ്യോഗസ്ഥ സംഘമാണ് പരാതികൾ പരിഹരിക്കുന്നത്. പ്രളയം, ലൈഫ് മിഷൻ എന്നിവ സംബന്ധിച്ച പരാതികൾ ഈ അദാലത്തിൽ സ്വീകരിക്കില്ല. അവയ്ക്ക് പ്രത്യേക അദാലത്ത് പിന്നീട് നടത്തും.