സർക്കാർ മൗനം പാലിക്കുന്നു.ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കേണ്ടിയിരുന്നുവെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങൾ ചോർന്നത് ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി.സർക്കാർ ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കേണ്ടിയിരുന്നു.ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി. ആഭ്യന്തര മന്ത്രാലയം വിഷയം ശ്രദ്ധിച്ചിട്ടുണ്ടാകും. സഭാ മേലധ്യക്ഷന്മാരെ പ്രധാനമന്ത്രി കാണുന്നത് ആദ്യമായല്ല. ആദരവ് എന്ന നിലയിലാണ് അദ്ദേഹം മത മേലധ്യക്ഷന്മാരെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മോദിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്ന വിഡിയോയും വി മുരളീധരന്‍ അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പേജില്‍ പങ്ക് വച്ചു 

പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിൽ

മോദിയുടെ കൊച്ചിയിലെ റോഡ് ഷോ 1.8കിലോമീറ്ററാക്കി; വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെയാക്കി പുനര്‍നിശ്ചയിച്ചു