പെട്ടിമുടിയില്‍ നഷ്ടപരിഹാരം ഉടനെന്ന് റവന്യൂമന്ത്രി; പുനരധിവാസത്തിലും ഈ മാസം തന്നെ തീരുമാനം
മൃതദേഹം ലഭിക്കാത്തിനാൽ മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലുണ്ടായ സാങ്കേതികമായ തടസ്സങ്ങള്‍ ഉടൻ പരിഹകരിക്കാൻ റവന്യൂസെക്രട്ടറിക്ക് നിർദ്ദേശം നൽകി.
തിരുവനന്തപുരം: പെട്ടിമുടിയിലെ ദുരന്തത്തിൽ കാണാതായ നാലുപേരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ഉടൻ ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ. മൃതദേഹം ലഭിക്കാത്തിനാൽ മരണ സർട്ടിഫിക്കറ്റ് നൽകുന്നതിലുണ്ടായ സാങ്കേതികമായ തടസ്സങ്ങള്‍ ഉടൻ പരിഹകരിക്കാൻ റവന്യൂസെക്രട്ടറിക്ക് നിർദ്ദേശം നൽകി. പുനരധിവാസവും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഈ മാസത്തിൽ തന്നെ പരിഹാരമുണ്ടാകും. ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് പിന്നാലെയാണ് നടപടി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.