ആരാണ് കോൺഗ്രസ്സിന്റെ പ്രധാന എതിരാളി എന്ന ചോദ്യത്തെ കുറിച്ചുള്ള നിയുക്ത കെപിസിസി പ്രസിഡണ്ടിന്റെ മറുപടിയെ ചൊല്ലിയായിരുന്നു വിവാദം. 

തിരുവനന്തപുരം: സിപിഎമ്മിന് തന്നെ ഭയമായത് കൊണ്ടാണ് ബിജെപി അനുകൂലിയാക്കാൻ ശ്രമിക്കുന്നതെന്ന് നിയുക്ത കെപിസിസി പ്രസിഡണ്ട് കെ.സുധാകരൻ. രാജ്യത്ത് കോൺഗ്രസ്സിൻറെ നമ്പർ വൺ ശത്രു ബിജെപിയാണെന്നും കേരളത്തിൽ ബിജെപി അശക്തരായത് കൊണ്ട് സിപിഎമ്മാണ് പ്രധാന എതിരാളിയായതെന്നും സുധാകരൻ വിശദീകരിച്ചു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുത്താകും പാർട്ടി പുന:സംഘടനയെന്നും സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കെ.സുധാകരൻ ബിജെപിയോട് മൃദുസമീപനം പുലർത്തുന്നുവെന്ന വിമർശനമാണ് മുഖ്യമന്ത്രിയും സിപിഎമ്മും സംസ്ഥാന സെക്രട്ടറിയേറ്റും കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയത്. ആരാണ് കോൺഗ്രസ്സിന്റെ പ്രധാന എതിരാളി എന്ന ചോദ്യത്തെ കുറിച്ചുള്ള നിയുക്ത കെപിസിസി പ്രസിഡണ്ടിന്റെ മറുപടിയെ ചൊല്ലിയായിരുന്നു വിവാദം. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും വിമർശനങ്ങൾക്ക് മറുപടി നൽകിയ വിവാദത്തിൽ സുധാകരൻ വിശദീകരണം നൽകുന്നു. 

എതിരാളികൾക്കെതിരെ കടുപ്പിക്കുമ്പോഴും സ്വന്തം ചേരിയിലെ മുതിർന്ന നേതാക്കൾക്ക് സുധാകരന്റെ ശൈലിയിൽ അതൃപ്തിയുണ്ട്. ഡിസിസി പുന;സംഘടനക്കുള്ള അഞ്ചംഗ സമിതി എന്ന പ്രഖ്യാപനമെല്ലാം വേണ്ടത്ര ആലോചനയില്ലാതെ ഒറ്റ്ക്ക് തീരുമാനിക്കുമെന്നുവെന്നാണ് എ-ഐ ഗ്രൂപ്പുകളുടെ പരാതി. ആരെയും അവഗണിക്കില്ലെന്നാണ് പരാതികൾക്കുള്ള മറുപടിനാളെയാണ് കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ ചുമതലയേൽക്കുന്നത്. മാനദണ്ഡം ഗ്രൂപ്പ് മാത്രം അടിസ്ഥാനമാക്കെതെയും മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുുത്തുമുള്ള പാർട്ടി പുന:സംഘടനയാണ്