നേമം സീറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റിമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരമെന്നും ശിവൻകുട്ടി.

തിരുവനന്തപുരം: നേമം സീറ്റ് നിലനിര്‍ത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ച് എൽഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവൻകുട്ടി. നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റിമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരം. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥൻ ബിജെപിയെ സഹായിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു.

Add Asianetnews as a Preferred SourcegooglePreferred

പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാം. വോട്ടർ പട്ടിക നോക്കിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. അതിൽ എസ്‍ഡിപിഐയെന്നോ അല്ലെന്നോ നോക്കാറില്ലെന്നും താൻ മത്സരിക്കുന്നത് ഒരു ധനാഠ്യനുമായിട്ടാണെന്നും പിഎം ശ്രീയൊന്നും ചര്‍ച്ചയേ ആയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് പ്രചാരണവുമായി സജീവമായി മണ്ഡലത്തിൽ തുടരുകയാണ് ശിവൻകുട്ടി. വൈകിട്ടാണ് കൊട്ടിക്കലാശം.