Asianet News MalayalamAsianet News Malayalam

വസ്തുത മറച്ചുവച്ച് അപകീർത്തിപ്പെത്തുന്നു; വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ലെന്നും കഠിന പരിശ്രമത്തിന്റെ ഫലമായാണ് പല അംഗീകാരങ്ങളും കേരളത്തെ തേടിയെത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ അസ്വസ്ഥരായാണ് പലരും അപവാദ പ്രചരണങ്ങൾ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുന്നത്. 

kerala chief minister response to allegations and accusations that kerala covid response had failed
Author
Trivandrum, First Published Oct 19, 2020, 6:24 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് പാളിച്ച പറ്റിയെന്ന കേന്ദ്ര മന്ത്രി ഹർഷവർധൻ്റെ വിമർശനങ്ങൾക്ക് വാ‌ർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ വിശദമായ മറുപടി. ശാസ്ത്രീയ സമീപനത്തിലാണ് കേരളം മഹാമാരിയെ നേരിട്ടെതന്നും അതിന്റെ ഫലമാണ് സംസ്ഥാനത്തെ കുറഞ്ഞ മരണനിരക്കെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ലെന്നും കഠിന പരിശ്രമത്തിന്റെ ഫലമായാണ് പല അംഗീകാരങ്ങളും കേരളത്തെ തേടിയെത്തിയതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇതിൽ ചിലർ അസ്വസ്ഥരാണെന്നും വസ്തുതകൾ മനസിലാക്കാതെയും, മനസിലാക്കിയാൽ തന്നെ മറച്ചുവച്ചുമാണ് പലരും അപവാദ പ്രചരണങ്ങൾ നടത്തുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. 

ഓണക്കാലത്ത് നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടുവെന്നും ഇത് രോഗവ്യാപനത്തിന് കാരണമായി എന്നുമുള്ള ആരോണപത്തിന് വിശദമായ കണക്കുൾ നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

മേയ് മാസത്തിൽ മരണനിരക്ക് 0.77 ശതമാനമായിരുന്നത് ജൂണിൽ 0.45 ആയി കുറഞ്ഞു. ആഗസ്റ്റിൽ അത് 0.4 ആയി. സെപ്തംബറിൽ 0.38 ആയി. ഒക്ടോബറിൽ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമ്മുക്ക് മരണനിരക്ക് കുറച്ചുകൊണ്ടു വരാൻ സാധിക്കുന്നത് അഭിമാനർഹമായനേട്ടമാണ്. ഇതു കൊണ്ടൊക്കെയാണ് കേരളത്തിൻ്റെ ആരോഗ്യമേഖല അന്തർദേശീയതലത്തിൽ പോലും അംഗീകരിക്കപ്പെടുന്നത് അല്ലാതെ കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ല എവിടെയും പുരസ്കാരത്തിനായി അപേക്ഷയും കൊടുത്തിട്ടില്ല. നാം നടത്തിയ കഠിന പോരാട്ടത്തിൻ്റേയും അശാന്തപരിശ്രമത്തിൻ്റേയും ഫലമാണ് നമ്മുക്ക് കിട്ടിയ അംഗീകാരം. എന്നാൽ ഇതിലൊക്കെ പലരും അസ്വസ്ഥരാണ്. അത്തരം ആളുകളാണ് വസ്തുതകൾ മനസിലാക്കാതെയും ചിലപ്പോൾ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നത്.

നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിളെ മരണനിരക്കും ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിൽ തുടക്കം മുതൽ മരണനിരക്ക് കുറവായിരുന്നു. കൊവിഡ് വ്യാപനം ഉച്ഛസ്ഥായിലെത്തുന്ന ഈ സമയത്തും മരണനിരക്ക് കുറവാണെന്നാണ് നാം കാണുന്നത്. ഈ മഹാമാരിലോകം മൊത്തം ഗ്രസിച്ചു. ഇതിലെത്രെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നും അതിനായി എന്തൊക്കെ ചെയ്തുവെന്നതുമാണ് പ്രധാനം. പലരും ഇക്കാര്യത്തിൽ അസ്വസ്ഥരാണ്. അത്തരക്കാരാണ് വസ്തുതകൾ മനസിലാക്കാതെ കേരളത്തെ അപകീ‌ത്തിപ്പെടുത്താൻ വേണ്ടി മുന്നിട്ടിറങ്ങുന്നത്. 

ചൈനയിലെ വുഹാനിൽ കൊവിഡ് വ്യാപനമുണ്ടായ ശേഷം ഇന്ത്യയിലാദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തി. എന്നാൽ ആദ്യഘട്ടത്തിൽ രോഗബാധിതരാരും മരണപ്പെടാതെയും കൂടുതൽ പേരിലേക്ക് വ്യാപനമില്ലാതെയും നാം തടഞ്ഞു. ചൈനയിലും പല ലോകരാജ്യങ്ങളിലും കൊവിഡ് പടർന്നു പിടിച്ചിട്ടും ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിന് കൊവിഡിനെ നേരിടാനായി.

രാജ്യത്തേറ്റവും ആദ്യം കൊവിഡ് പ്രോട്ടോക്കോളുണ്ടാക്കിയ സംസ്ഥാനമാണ് കേരളം. ആരേക്കാളും മുൻപ് പൊതുപ്രചരാണവും ബോധവത്കരണവും നാം നടത്തി. രണ്ടാം ഘട്ടത്തിൽ ഇറ്റലിയിൽ നിന്നും രോഗം കേരളത്തിലെത്തുകയും പലരിലേക്കും പടരുകയും ചെയ്തിട്ടും. നമ്മൾ നേരിട്ടു അപ്പോഴേക്കും നമ്മൾ ബ്രേക്ക് ദ ചെയിൻ കൊണ്ടു വന്നു. ദേശീയ ലോക്ക് ഡൌണിന് മുൻപേ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. 

ഓണത്തിന് കേരളത്തിൽ വ്യാപകമായി ഇളവുകൾ നൽകിയെന്ന വാർത്ത തെറ്റാണ്. മറ്റു ആഘോഷങ്ങൾക്ക് എന്ന പോലെ ചെറിയ ഇളവുകൾ നൽകുകയും കൃത്യമായ മാർഗനിർദേശങ്ങളും കർശന നിയന്ത്രണങ്ങളും ഓണക്കാലത്ത് നൽകിയിരുന്നു. കടകളുടെ വലിപ്പം അനുസരിച്ച് വേണം ഉപഭോക്താക്കളെ പ്രവേശിപ്പിക്കാനെന്നും അനുമതി നൽകാവുന്ന ആളുകളുടെ എണ്ണം കടയുടെ പുറത്ത് പ്രദർശിപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. ഓണക്കാലത്ത് രാത്രി 9 മണിവരെ മാത്രമാണ് കടകൾക്ക് പ്രവർത്തന അനുമതി നൽകിയത്. മാളുകൾക്കും ഹൈപ്പർമാർക്കറ്റുകൾക്കും അനുമതി നൽകിയിട്ടും ഹോം ഡെലിവറി പ്രൊത്സാഹിപ്പിക്കണം എന്നു നിർദേശിച്ചു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൂട്ടംകൂടിയുള്ള ഓണഘോഷങ്ങൾ പാടില്ലെന്ന് പലവട്ടം വാർത്തസമ്മേളനത്തിലൂടെ ആവശ്യപ്പെടുകയും അഭ്യർത്ഥിക്കുകയും ചെയ്തത് മുഖ്യമന്ത്രി ഓ‌‌‌ർമ്മപ്പെടുത്തി. ഡിജിപിയും ചീഫ് സെക്രട്ടറിയും ഇക്കാര്യം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓണക്കാലത്ത് പൊലീസ് കർശന നിരീക്ഷണം നടത്തുകയും ജാഗ്രത പാലിക്കുകയും ചെയ്തു. ഒന്നാം ഓണത്തിന് നിയന്ത്രണം ലംഘിച്ചതിന് 2603 കേസെടുത്തു. 1279 അറസ്റ്റുകളും രേഖപ്പെടുത്തി. 137 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിരുവോണ ദിവസമായ ആഗസ്റ്റ് 31-ന് 1996 കേസുകളും 1019 അറസ്റ്റും രേഖപ്പെടുത്തി 94 വാഹനങ്ങലും പിടിച്ചെടുത്തു. അവിട്ടം ദിനമായ സെപ്തംബർ ഒന്നിന് 1198 കേസെടുത്തു. 62 വാഹനങ്ങൾ പിടിച്ചെടുത്തു. 655 പേർ അന്ന് അറസ്റ്റിലായി. സെപ്റ്റംബർ രണ്ടിന് നിയന്ത്രണം ലംഘിച്ച 708 പേരെ അറസ്റ്റ് ചെയ്തു. 1612 കേസെടുത്തു. 92 വാഹനങ്ങൾ പിടിച്ചെടുത്തു. ഓണക്കാലത്ത് ശക്തമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നാണ് ഇതെല്ലാം കാണിക്കുന്നത്. അതിനോട് മികച്ച സഹകരണം ജനങ്ങളിൽ നിന്നുണ്ടായി.

ക്ഷേമപെൻഷൻ, ഭക്ഷ്യധാന്യം തുടങ്ങിയവ സാധാരണക്കാരിൽ എത്തിക്കാൻ സർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. ഈ രീതിയിൽ ക്രിയാത്മകവും ശ്രദ്ധേയവുമായ ഇടപെടൽ മൂലം മെയ് മാസത്തിൽ കേസുകളില്ലാത്തെ ദിവസങ്ങളുണ്ടായിരുന്നു. ആക്ടീവ് കേസുകൾ മൂന്നായി ചുരുങ്ങുകയും റിക്കവറി റേറ്റ് 97 ശതമാനമായി ഉയരുകയും ചെയ്തു. അതിൽ അഭിമാനിക്കുന്നതിന് പകരം ചിലർ അസ്വസ്ഥരാവുന്ന കാഴ്ച ആശ്ചര്യകരമാണ്. 

ലോക്ക് ഡൗൺ നിയന്ത്രണം നീക്കുന്നതോടെ നാം കണ്ട ചില കാര്യങ്ങളുണ്ട്. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും നമ്മുടെ സഹോദരങ്ങൾ തിരികെ വരുന്ന സാഹചര്യമുണ്ടാകുമെന്നും അവരിൽ പലരം കൊവിഡ് ബാധിത മേഖലകളിൽ നിന്നും വരുന്നതിനാൽ ഇവിടെ വ്യാപനം ഉണ്ടാകും എന്നും ഉറപ്പായിരുന്നു. ആഗസ്റ്റ് മാസത്തിൽ വലിയതോതിൽ കൊവിഡ് വ്യാപനം ഉണ്ടാക്കും എന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പും നൽകി. ഇതെല്ലാം മുന്നിൽ കണ്ട് വിപുലമായ മുന്നൊരുക്കവും ബോധവത്കരണവും നാം നടത്തി ഇതു വഴിയാണ് മരണസംഖ്യ കുറഞ്ഞത്. 

ഇവിടെ എങ്ങന കൊവിഡ് വ്യാപിച്ചുവെന്ന് എല്ലാവർക്കും അറിയാം. കൊവിഡിനെ തടയാൻ നാടും നാട്ടുകാരും ഒന്നിച്ചിറങ്ങി. ഈ ഘട്ടത്തിൽ പ്രതിരോധപ്രവർത്തനങ്ങളെ അട്ടിമറിക്കാൻ ചിലർ പരസ്യമായി രംഗത്തിറങ്ങി അതിൻ്റെ പ്രത്യാഘാതമാണ് ഇവിടെ സംഭവിച്ചത്. ജനങ്ങളാകെ ജാഗ്രതയോടെ ഇടപെടുകയും ആരോഗ്യസുരക്ഷാസംവിധാനം സുഗഗമായി പ്രവർത്തിക്കുകയും ചെയ്തു കൊണ്ടാണ് കൊവിഡ് പ്രതിരോധം നാം വിജയത്തിൽ എത്തിച്ചത്. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ ഇവരെല്ലാം ത്യാഗോജ്വല പ്രവർത്തനമാണ് നടത്തിയത് ഇതിൻ്റെയെല്ലാം ഫലമുണ്ടായി

ഇന്നത്തെ അവസ്ഥയെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നത് രോഗവ്യാപനത്തിൻ്റെ തോത് കൂടിയതിൻ്റെ ഭാഗമായിട്ടാണ്. അതേക്കുറിച്ചാണ് ഞാൻ ഇവിടെ പറഞ്ഞത്. രോഗവ്യാപനം വർധിക്കാനാണ് ഇതൊക്കെ ഇടയാക്കുക എന്ന് എത്രയോ തവണ ഇതേ വാർത്തസമ്മേളനത്തിൽ പറഞ്ഞ കാര്യമാണ്. എന്നാൽ അതൊരു വീൺ വാക്കായും അനാവശ്യം പറയുന്നതായും പലരും എടുത്തു. എന്നിട്ടാണ് എല്ലാ കൊവിഡ് പ്രോട്ടോക്കോളും ലംഘിക്കുന്നതിന് നേതൃത്വം കൊടുക്കുന്ന നിലയുണ്ടായത്. വളരെ ചിട്ടയായി പോയ്‍ക്കൊണ്ടിരുന്ന ഒരു കാര്യം മറ്റൊരു അവസ്ഥയിലേക്ക് വർധിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ എല്ലാവരിലും ഉത്കണ്ഠയുണ്ടാവും. കേരളത്തെ എല്ലായ്‍പ്പോഴും പ്രശംസിച്ചയാളാണ് കേന്ദ്ര ആരോഗ്യമന്ത്രി. കേരളത്തിൽ രോഗവ്യാപനം കൂടിയത് ഓണഘോഷം മൂലമാണ് എന്നാണ് അദ്ദേഹം ധരിച്ചത്.

അതിനൊരു പോസീറ്റീവ് വശം കൂടിയുണ്ട്, രാജ്യത്താകെ ഇനിയുള്ള ദിനങ്ങളിൽ വലിയ ആഘോഷപരിപാടികൾ വരാൻ പോകുകയാണ്. അത്തരമൊരു ഘട്ടത്തിൽ വൻതോതിൽ ആളുകൾ കൂടാൻ ഇടയാവും. കൊവിഡ് വ്യാപനം വലിയതോതിൽ തടഞ്ഞ് രാജ്യത്തിനാകെ മാതൃകയായ കേരളത്തിൽ ഇന്ന് ഇത്രയേറെ കൊവിഡ് രോഗികളുണ്ടായാത്. കൊവിഡ്പ്രോട്ടോകകോൾ ലംഘിച്ചുള്ള കൂടിച്ചേരൽ മൂലമാണ് എന്നാണ് അദ്ദേഹം കാണുന്നത്. അതു മറ്റു സ്ഥലത്ത് ഉണ്ടാവരുത് എന്ന് ഓർമ്മിപ്പിക്കൽ കൂടിയാണ് ഇതിൻ്റെ ഉദ്ദേശ്യം.

പ്രതിവാര പരിപാടിയായ സൺഡേ സംവാദിലായിരുന്നു കേന്ദ്ര ആരോ​ഗ്യമന്ത്രി ഹർഷവർധൻ കേരളത്തിനെതിരെ വിമ‌ർശനം ഉന്നയിച്ചത്. കൊവിഡ് പ്രതിരോധത്തിലെ പാളിച്ചയ്ക്കാണ് കേരളം ഇപ്പോൾ വില നല്‍കുന്നതെന്നായിരുന്നു ആരോ​ഗ്യമന്ത്രിയുടെ വിമ‌ർശനം. ഓണക്കാലത്ത് നിയന്ത്രണങ്ങൾ ലംഘിച്ചുള്ള ആഘോഷങ്ങൾ കൊവിഡ് വ്യാപനം കൂട്ടിയെന്നും മന്ത്രി വിമ‍ർശിച്ചിരുന്നു. ആദ്യ ഘട്ടത്തിലെ മികച്ച കൊവിഡ് പ്രതിരോധത്തില്‍ നിന്നും ഏറ്റവും മോശം പ്രകടനത്തിലേക്ക് കേരളം മാറിയെന്നും. മറ്റു സംസ്ഥാനങ്ങൾ ഈ ദുരനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നുമായിരുന്നു ഹ‌ർഷവർധന്റെ പ്രസ്താവന.

Follow Us:
Download App:
  • android
  • ios