ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) കേസുകൾ വീണ്ടും കൂടി. ഇന്ന് 3,904 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം 14 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് എറണാകുളത്താണ്. 929 കേസുകളാണ് എറണാകുളത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ഒരു മരണവും സ്ഥിരീകരിച്ചു.

തിരുവനന്തപുരം 861, കൊല്ലം 353, പാലക്കാട് 237, ഇടുക്കി 113, കോട്ടയം 414 , ആലപ്പുഴ 246, തൃശൂര്‍ 195, പാലക്കാട് 123, മലപ്പുറം 82, കോഴിക്കോട് 215, വയനാട് 33, കണ്ണൂര്‍ 70, കാസര്‍കോട് 33 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നാല് പേരും കോഴിക്കോടും പാലക്കാടും മൂന്ന് പേരും കോട്ടയം, എറണാകുളം, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ ഒരോ മരണം വീതവുമാണ് സ്ഥിരീകരിച്ചത്. 

Also Read: കൊവിഡ് 19; ഉയരവും സംസാരരീതിയും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് പഠനം

കേരളത്തിലെ കൊവിഡ് കണക്കിൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഒമിക്രോൺ തന്നെയാണ് രോഗ വ്യാപനത്തിന് കാരണം. പുതിയ വകഭേദങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. രോഗം ഗുരുതരമാകുന്നവരുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടം ഇതുവരെ പ്രകടമാകാത്തതാണ് ആശ്വാസം.

Also Read: പുതിയ വകഭേദമില്ല, ഒമിക്രോൺ വ്യാപനം വീണ്ടും പതിനായിരം കടക്കുമെന്ന് വിലയിരുത്തൽ

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു 

രാജ്യത്തെ കൊവിഡ് കേസുകളില്‍ വീണ്ടും വർദ്ധന. 24 മണിക്കൂറിനിടെ 18,819 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്‍ ദവസത്തേക്കാള്‍ നാലായിരത്തിലധികം കേസുകളുടെ വർദ്ധനയാണുണ്ടായത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.72 ശതമാനത്തിലെത്തി.ഒരു ദിവസത്തിനിടെ 39 പേര്‍ കൂടി മരിച്ചു. കേരളം മഹാരാഷ്ട്ര അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ഉയർന്നു നില്‍ക്കുന്നത്. എന്നാല്‍ നിലവില്‍ നാലാം തരംഗത്തിലേക്ക് രാജ്യം എത്തിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ നിലപാട്. അതേസമയം അന്താരാഷ്ട്ര യാത്രക്കാരെ നിരീക്ഷിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നല്‍കി. ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. രോഗം സ്ഥിരീകരിക്കുന്നവരെ നിരീക്ഷണത്തിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്.