സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ജനത്തെ വലച്ച് വെള്ളിയാഴ്ച രാത്രിയിലും ഒരു മണിവരെ പലയിടത്തും വൈദ്യുതി മുടങ്ങി. പവർകട്ട് സമയം മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പ് എല്ലായിടത്തും നടപ്പായില്ല.

തിരുവനന്തപുരം: വായ്പയായി ലഭിച്ചിരുന്ന 200 മെഗാ വാട്ടും കിട്ടായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. ജനത്തെ വലച്ച് വെള്ളിയാഴ്ച രാത്രിയിലും ഒരു മണിവരെ പലയിടത്തും വൈദ്യുതി മുടങ്ങി. പവർകട്ട് സമയം മുൻകൂട്ടി അറിയിക്കുമെന്ന ഉറപ്പ് എല്ലായിടത്തും നടപ്പായില്ല. സാങ്കേതിക പ്രശ്നം കാരണമാണ് മുൻകൂട്ടി അറിയിപ്പ് നൽകാൻ കഴിയാതിരുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

അതിനിടെ, വൈദ്യുതിമുടക്കത്തിനിടെ യുവാവ് ലിഫ്റ്റിൽ കുടുങ്ങി. പാലക്കാട് വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കിഴക്കഞ്ചേരി സ്വദേശി മഹേഷാണ് വൈദ്യുതി മുടങ്ങിയതോടെ ലിഫ്റ്റിൽ കുടുങ്ങിയത്. ഒടുവിൽ അ​ഗ്നിരക്ഷാസേനയെത്തിയാണ് യുവാവിനെ രക്ഷിച്ചത്.

അതേസമയം, പ്രതിസന്ധിക്ക് പെട്ടെന്നുള്ള പരിഹാരം ഇല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദീർഘകാല പദ്ധതികളാണ് പോംവഴിയെന്നും മന്ത്രി പറഞ്ഞു. ദീർഘകാല പദ്ധതികൾ നടപ്പിലാക്കുന്നത് മാത്രമാണ് പ്രശ്നത്തിന് പരിഹാരം. നിലവിലെ പ്രതിസന്ധിക്ക് കാരണം മുൻ സർക്കാരാണെന്നും വരുന്ന വേനൽ കാലത്ത് ഉപയോഗം ഇരട്ടിയിലധികമാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

കടം വാങ്ങിയ കറന്റ് തിരികെ നൽകുകയാണ്, 1000 മെഗാവാട്ടിന്റെ കുറവിന്റെ കാരണം മുൻ സർക്കാരാണ്: സണ്ണി ജോസഫ്