1000 രൂപയായിരുന്നു ചാർജ് ആയി ഈടാക്കിയത്. കെ എസ് ആർ ടി സി അധികൃർ കെ എസ് ആർ ടി സി ബസിന് പകരം എത്തിച്ച സ്വകാര്യ ബസില്ർ യാതൊരു വിധ സൌകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു

മലപ്പുറം : കെഎസ്ആർടിസിയുടെ (ksrtc)പേരിൽ നടത്തുന്ന ഉല്ലാസ യാത്രക്ക്(tour) പ്രൈവറ്റ് ബസ്(private bus) എത്തിച്ചതിനെ തുടർന്ന് പ്രതിഷേധം(protest). യാത്രക്കെത്തിയവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കെ എസ് ആർ ടി സിയിലെ യാത്രക്ക് ആയാണ് ബുക്ക് ചെയ്തതെന്നും സ്വകാര്യ ബസിലെ യാത്രക്ക് തയാറല്ലെന്നും യാത്രക്കാർ നിലപാട് എടുത്തതോടെ അധികൃതർ പിന്നീട് കെ എസ് ആർ ടി സി ബസ് തന്നെ അനുവദിക്കുകയായിരുന്നു. 

1000 രൂപയായിരുന്നു ചാർജ് ആയി ഈടാക്കിയത്. കെ എസ് ആർ ടി സി അധികൃർ കെ എസ് ആർ ടി സി ബസിന് പകരം എത്തിച്ച സ്വകാര്യ ബസില്ർ യാതൊരു വിധ സൌകര്യങ്ങളും ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. തുടർന്ന് യാത്രക്കാർ പ്രതിഷേധം തുടങ്ങിയതോടെ കെ എസ് ആർ ടി സി അധികൃതർ ബസ് അനുവദിക്കുകയായിരുന്നു. ഇന്ന് യാത്ര തിരിക്കുന്ന ബസ് നാളെയോടെ മൂന്നാറിലെത്തും

കാർ, ടാങ്കർ ലോറിയിൽ ഇടിച്ചു കയറ്റി അച്ഛനും മകനും മരിച്ചു; ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന് എഫ്ബി പോസ്റ്റ്


തിരുവനന്തപുരം : ടാങ്കർ ലോറിയിൽ കാർ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ മാമത്ത് ആയിരുന്നു അപകടം. ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടൻ തൊട്ടടുത്ത താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

അപടകം മനപൂർവം ഉണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കാർ വിശദമായി പരിശോധിച്ചപ്പോൾ ആത്മഹത്യ കുറിുപ്പ് കണ്ടെത്തി. തൻറേയും മക്കളുടേയും മരണത്തിന് ഉത്തരവാദികൾ ഇവരാണെന്ന് കാണിച്ച് ചിലരുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റിയ ശേഷമാണ് ദേവരാജൻ മകനൊപ്പം ആത്മഹത്യ ചെയ്തത് . ദേവരാജന് ഒരു മകൾ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്. പൊലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്. 


വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


വയനാട്: വയനാട്ടില്‍ പഞ്ചായത്ത് മെമ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പറെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നാലാം വാർഡായ ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരൻ ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള ഷെഡിലാണ് തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. 

കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പഞ്ചായത്തിലെ പ്രതിപക്ഷ നേതാവാണ് ശശിധരൻ. മരണ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടെന്നാണ് വിവരം. ശശിധരനുമായി തർക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കമല രാമൻ പറഞ്ഞു.