വിജയാഘോഷവുമായി ഇടതുപക്ഷം; വീടുകളില്‍ ദീപം തെളിയിച്ചു, ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ ആഘോഷം
സംസ്ഥാനത്തെ മിക്ക ഇടങ്ങളിലും കുടുംബങ്ങളില്‍ ദീപം തെളിയിച്ച് ഇടതുപക്ഷത്തിന്‍റെ വിജയം ആഘോഷിച്ചു. കൊവിഡ് സാഹചര്യമായതിനാലാണ് ഇത്തവണ വിജയാഘോഷം പരിമിതപ്പെടുത്തിയത്.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തെ ആഘോഷിച്ച് സിപിഎം. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഇന്ന് വിജയദിനമായി ആഘോഷിക്കുകയായിരുന്നു. പ്രവര്‍ത്തകരും നേതാക്കളും വീടുകളില്‍ ദീപം തെളിയിച്ചും മധുരം വിളമ്പിയും ആഹ്ലാദം പങ്കുവച്ചു. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയും കുടംബാംഗങ്ങളും ദീപം തെളിച്ചു. ഏകെജി സെന്‍ററിന് മുന്നില്‍ പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരും ദിപം തെളിയിച്ചു. കരിമരുന്ന് പ്രയോഗവും നടന്നു.
കൊവിഡ് സാഹചര്യമായതിനാലാണ് ഇത്തവണ വിജയാഘോഷം പരിമിതപ്പെടുത്തിയത്. സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016 ലേതിനെക്കാളും പകിട്ടോടെയായിരുന്നു ഇത്തവണത്തെ എല്‍ഡിഎഫ് വിജയം. ഭരണമുന്നണിയെന്ന തലത്തിൽ വെല്ലുവിളികൾ നേരിട്ടും ഒന്നൊന്നായി വന്ന രാഷ്ട്രീയ പ്രതിസന്ധികൾ അതിജീവിച്ചും തുടർഭരണത്തിലേക്ക് കടന്നിരിക്കുകയാണ് എല്‍ഡിഎഫ്.