രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്. ആർഎസ്എസ് - ജമാ അത്ത് ബന്ധം ഇതുവരെ ബന്ധപ്പെട്ടവർ മറുപടി പറഞ്ഞിട്ടില്ല. 

കൽപ്പറ്റ : എന്തായിരുന്നു ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയുമായുള്ള ചർച്ച എന്ന് തുറന്നു പറയണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. പലപ്പോഴും ആ‍ർഎസ്എസുമായി ഉഭയക്ഷകി ചർച്ച നടന്നിട്ടുണ്ട്. അത് പാടില്ലെന്ന് സിപിഐഎം പറഞ്ഞിട്ടില്ല. രണ്ട് വർഗീയ ശക്തികൾ തമ്മിലുള്ള ചർച്ച എന്ത് എന്നാണ് അറിയേണ്ടത്. ആർഎസ്എസ് - ജമാ അത്ത് ബന്ധം ഇതുവരെ ബന്ധപ്പെട്ടവർ മറുപടി പറഞ്ഞിട്ടില്ല. 

അവർ തമ്മിലുള്ള, ജനങ്ങളോട് പറയാൻ പറ്റാത്ത ബന്ധമാണ് ഇത് കാണിക്കുന്നത്. കേന്ദ്രത്തിൻ്റെ ലക്ഷ്യം പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യയാണ്. കോൺഗ്രസും യുഡിഎഫും ഇതൊന്നും ഗൗരവത്തിൽ കാണാൻ ആഗ്രഹിക്കുന്നില്ല. ഈ നിലപാട് അവസരവാദപരമാണ്. ഗവർണർ മന്ത്രിമാരെ വിളിച്ച് വരുത്തുകയാണ്. അദ്ദേഹം പിടിവാശി തുടരുകയാണ്. ബില്ലുകൾ ഭരണഘടനാപരമായി ഇന്നല്ലെങ്കിൽ നാളെ ഒപ്പിടേണ്ടി വരും. 

ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുത്ത സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല. എൽഡിഎഫ് കൺവീനർ ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാം. ഇനിയും സമയം ഉണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ നിധിയിലെ തട്ടിപ്പിൽ സർക്കാർ സമ​ഗ്രാന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് ആശ്വാസകരമാണെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. 

Read More : 'ജനമനസു ബടിദബുസി തുളു നാടിനിന്ത ഹൈത്തിഹാസിക ജന ജാഗ്രതി യാത്രെ പ്രയാണ ആറംബ'; തുളുപത്രവുമായി എം വി ഗോവിന്ദൻ

ആർഎസ്എസ്-ജമാ അത്തെ ചർച്ച എന്തിനായിരുന്നെന്ന് എംവി ​ഗോവിന്ദൻ