comscore

Malayalam News Live: കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം: നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

malayalam news live updates today 21 january 2025

കൂത്താട്ടുകുളത്ത് സിപിഎം വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ വിഷയം നിയമസഭയിലുന്നയിക്കാൻ പ്രതിപക്ഷം. അറസ്റ്റ് ബ്രാഞ്ച് സെക്രട്ടറി അടക്കം നാലുപേരിൽ ഒതുക്കിയെന്ന് ആക്ഷേപം. പ്രതി ചേര്‍ക്കപ്പെട്ട സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. കൂത്താട്ടുകുളത്ത് സിപിഎമ്മിന്‍റെ രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് നടക്കും.

6:22 AM IST

ബലാത്സംഗ കൊലക്കേസ്; പ്രതിക്ക് വധശിക്ഷ നൽകാത്തതിനെതിരെ ഡോക്ടറുടെ കുടുംബം ഹൈക്കോടതിയിലേക്ക്

 

കൊൽക്കത്ത ആർജികെർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലക്കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകാത്തതിനെതിരെ കൊല്ലപ്പെട്ട ഡോക്ടർ കുടുംബവും സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകും.പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ അപ്പീൽ പോകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.സിബിഐയുടെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.അതേസമയം വിചാരണ കോടതിവിധിയിൽ സംസ്ഥാന പൊലീസിനെതിരായ പരാമർശം പ്രതിപക്ഷം ആയുധമാക്കുകയാണ്.പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ വധശിക്ഷ വാങ്ങി കൊടുക്കുമായിരുന്നു എന്നാണ് സംസ്ഥന സർക്കാരിൻറെ  വാദം. എന്നാൽ വിധിപകർപ്പ് പുറത്തു വന്നതോടെ കോടതി പരാമർശങ്ങൾ സംസ്ഥാനസർക്കാരിനെ തന്നെ  പ്രതിക്കൂട്ടിലാക്കുന്നതാണ്തെളിവ് നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെയും അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു,.  വിധിയുടെ പശ്ചാത്തലത്തില് സംസ്ഥാനത്ത് പ്രതിഷേധം ഇനിയും ശക്തമായേക്കും

6:22 AM IST:

 

കൊൽക്കത്ത ആർജികെർ മെഡിക്കൽ കോളേജിലെ ബലാത്സംഗ കൊലക്കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നൽകാത്തതിനെതിരെ കൊല്ലപ്പെട്ട ഡോക്ടർ കുടുംബവും സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ ഉടൻ അപ്പീൽ നൽകും.പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ അപ്പീൽ പോകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു.സിബിഐയുടെ ഭാഗത്തുനിന്ന് അന്വേഷണത്തിൽ വേണ്ടത്ര ഇടപെടൽ ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.അതേസമയം വിചാരണ കോടതിവിധിയിൽ സംസ്ഥാന പൊലീസിനെതിരായ പരാമർശം പ്രതിപക്ഷം ആയുധമാക്കുകയാണ്.പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ വധശിക്ഷ വാങ്ങി കൊടുക്കുമായിരുന്നു എന്നാണ് സംസ്ഥന സർക്കാരിൻറെ  വാദം. എന്നാൽ വിധിപകർപ്പ് പുറത്തു വന്നതോടെ കോടതി പരാമർശങ്ങൾ സംസ്ഥാനസർക്കാരിനെ തന്നെ  പ്രതിക്കൂട്ടിലാക്കുന്നതാണ്തെളിവ് നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെയും അന്നത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു,.  വിധിയുടെ പശ്ചാത്തലത്തില് സംസ്ഥാനത്ത് പ്രതിഷേധം ഇനിയും ശക്തമായേക്കും