കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിച്ചു.
കൽപ്പറ്റ : കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ ടിക്കറ്റ് ചാർജ് വർധനവ് നടത്തിയതിൽ പ്രതികരിച്ച് മന്ത്രി ടി സിദ്ദിഖ്. വിഷയം പരിശോധിക്കുമെന്ന് അറിയിച്ച മന്ത്രി, ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്നും വ്യക്തമാക്കി.
വയനാട്ടിൽ കൺസഷൻ ചാർജ് വർധിപ്പിച്ചത് ഏത് സാഹചര്യത്തിലെന്ന് അറിയില്ല. പ്രൈവറ്റ് ബസുകൾ വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഒരു കമ്മീഷനെ തന്നെ സർക്കാർ നിയമിക്കാൻ പോകുകയാണ്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തിൽ അടുത്ത നടപടിയുണ്ടാകുകയെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
വയനാട്ടിൽ സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ കൺസഷൻ എമൌണ്ട് വർധിപ്പിച്ചു
പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ കൺസെഷനിൽ കൈവയ്ക്കുന്നു. ജില്ലയിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഇന്ന് മുതൽ വർധിപ്പിക്കാൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചു. മിനിമം ചാർജ് മൂന്ന് രൂപയാക്കി ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ബസ് ഉടമകൾ, പ്രിയദർശിനി പദ്ധതി കൂടി നടപ്പായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് പറയുന്നത്.
ബസ് ഉടമകളുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. നിരക്ക് വർധന നടപ്പിലാക്കിയാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നൽകി.


