പ്രദീപിനെ ഒരു സ്കൂട്ടറുകാരൻ തള്ളിയിട്ടുവെന്ന ആരോപണം കൂടി അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ അപകടമരണത്തിൽ ഇതേ വരെ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘം. പ്രദീപിനെ ഒരു സ്കൂട്ടറുകാരൻ തള്ളിയിട്ടുവെന്ന ആരോപണം കൂടി അന്വേഷിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.
സ്കൂട്ടറുകാരനെ കണ്ടെത്താൻ പൊലീസ് പരസ്യം നൽകും. കണ്ടെത്തിയാൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കും. ടിപ്പർ ഡ്രൈവർ ജോയിക്കു പിന്നിൽ ഗൂഢാലോചനയില്ലെന്നും അന്വേഷണസംഘം പറഞ്ഞു. ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
