Asianet News MalayalamAsianet News Malayalam

ബസുടമകൾ തൃശ്ശൂരിൽ യോഗം ചേരുന്നു: മിനിമം ചാർജ് പത്ത് രൂപയാക്കണമെന്ന് ആവശ്യം

മിനിമം ചാർജ് 10 രൂപയാക്കുക, ഡീസൽ സബ്സിഡി നൽകുക,വാഹന നികുതി ഒഴിവാക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്.

private bus owners  demands fare hike
Author
Thrissur, First Published Jul 15, 2021, 1:33 PM IST

തൃശ്ശൂർ: ബസ് ഉടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ സംസ്ഥാന ഭാരവാഹി യോഗം തൃശൂരിൽ തുടങ്ങി. കൊവിഡ് പ്രതിസന്ധി മറികടക്കാൻ ഈ  മേഖലയ്ക്ക് രക്ഷാ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. 

മിനിമം ചാർജ് 10 രൂപയാക്കുക, ഡീസൽ സബ്സിഡി നൽകുക,വാഹന നികുതി ഒഴിവാക്കുക, പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ 7 ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. ഇക്കാര്യം ജൂലൈ ആറിന് ഗതാഗത മന്ത്രി രാജു ആൻ്റണിയുമായുള്ള ചർച്ചയിൽ ബസുടമകൾ ഉന്നയിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു നടപടിയും സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതിനാൽ ഭാവി പരിപാടി ചർച്ച ചെയ്യുകയാണ് യോഗത്തിൻ്റെ പ്രധാന അജൻഡ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios