Asianet News MalayalamAsianet News Malayalam

എസ്എഫ്ഐക്കാർ വച്ച വാഴ കസേരയിൽ നിന്ന് സ്വയം മാറ്റി രാഹുൽ ​ഗാന്ധി; ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു

എംപി ഓഫീസ് ആക്രമത്തിന്റെ പശ്ചാത്തലത്തിലുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം ഏറെ ചർച്ചയായി മാറിയിരുന്നു. തന്റെ ഓഫീസിലെത്തി അതിക്രമം നടന്നത് പരിശോധിച്ച ശേഷം കസേരയിൽ വച്ചിരുന്ന വാഴ എടുത്ത് മാറ്റുകയായിരുന്നു.

Rahul Gandhi removes banana  tree from his chair which sfi workers plant
Author
Wayanad, First Published Jul 1, 2022, 7:18 PM IST

വയനാട്: തന്റെ ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ (SFI) പ്രവർത്തകർ വച്ച വാഴ സ്വയം എടുത്ത് മാറ്റി വയനാട് എംപി രാഹുൽ ​ഗാന്ധി (Rahul Gandhi MP). മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ​ഗാന്ധി കേരളത്തിലെത്തിയത്. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ ഏഴിടങ്ങളിലെ സ്വീകരണത്തിന് ശേഷം അദ്ദേഹം തന്റെ മണ്ഡലമായ വയനാട്ടിൽ എത്തുകയായിരുന്നു. എംപി ഓഫീസ് ആക്രമത്തിന്റെ പശ്ചാത്തലത്തിലുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനം ഏറെ ചർച്ചയായി മാറിയിരുന്നു. തന്റെ ഓഫീസിലെത്തി അതിക്രമം നടന്നത് പരിശോധിച്ച ശേഷം കസേരയിൽ വച്ചിരുന്ന വാഴ എടുത്ത് മാറ്റുകയായിരുന്നു.

ഇതിന് ശേഷം അദ്ദേഹം സീറ്റിലിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ രാഹുൽ തന്നെയാണ് ട്വീറ്റ് ചെയ്തത്. അതേസമയം, കൽപറ്റയിലെ തന്‍റെ ഓഫിസ് ആക്രമണം നിർഭാഗ്യകരമെന്നാണ് രാഹുൽഗാന്ധി എംപി പ്രതികരിച്ചത്. ഇത് വയനാട്ടിലെ എംപിയുടെ ഓഫീസല്ല. മറിച്ച് ജനങ്ങളുടെ ഓഫീസാണ്. അതിന് നേരെയാണ് ആക്രമണം ഉണ്ടായത്. അക്രമം നടത്തിയത് കുട്ടികളാണ്. നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ എനിക്ക് അവരോട് പരിഭവമില്ല. ദേഷ്യവുമില്ല. കുട്ടികളുടെ ഈ പ്രവർത്തി മറക്കാവുന്നതേയുള്ളൂ.

'എംപി ഓഫീസല്ല വയനാട്ടിലെ ജനങ്ങളുടെ ഓഫീസാണ് ആക്രമിച്ചത്'; അക്രമം നടത്തിയത് കുട്ടികൾ, ദേഷ്യമില്ലെന്ന് രാഹുൽ

പക്ഷേ അക്രമം ഒന്നിനും ഒരു പരിഹാരമല്ലെന്ന് ഇവർ തിരിച്ചറിയണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലേക്ക് കഴിഞ്ഞ മാസം 24ന് ആണ് എസ് എഫ് ഐ ആക്രമണം ഉണ്ടായത്. ബഫര്‍സോൺ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾ എസ് എഫ് ഐ പ്രവർത്തകർ തകർത്തു. ജനാലവഴി കയറിയ ചില പ്രവർത്തകർ വാതിലുകളും തകർത്തു. ഫയലുകൾ വലിച്ചെറിഞ്ഞു. കസേരയിൽ വാഴയും വച്ചശേഷമാണ് എസ് എഫ് ഐ പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ചത്.

പൊലീസ് നോക്കി നിൽക്കേയായിരുന്നു എസ് എഫ് ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിനെതിരെ കോൺഗ്രസ് പ്രവർത്തകർ കൂടി എത്തിയതോടെ സ്ഥലത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിക്ക് ആക്രമണത്തിൽ  മര്‍ദനമേറ്റു.  എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം, ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

തുടർന്ന് സമരത്തെ അപലപിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. അക്രമം അപലപനീയമെന്ന് പറഞ്ഞ മുഖ്യമന്ത്രി കർശന നടപടിക്കും നിർദേശം നൽകി. എസ് എഫ് ഐ പ്രവർത്തകരുടെ സമരം തടയുന്നതിൽ വീഴച വരുത്തിയ ഡി വൈ എസ് പിയെ അടക്കം സസ്പെൻഡ് ചെയ്തായിരുന്നു സർക്കാർ നടപടികളുടെ തുടക്കം. അന്വേഷണത്തിന് എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തു, അക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ നേതാക്കളും പെൺകുട്ടികളുമടക്കം 30ലേറെ പേർ അറസ്റ്റിലായി. 

Follow Us:
Download App:
  • android
  • ios