രാജൻ കാട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് തെളിവില്ലെന്ന് പൊലീസ് നിഗമനം,വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ലെന്നും വിലയിരുത്തല്‍.
പാലക്കാട്: വനത്തിനുള്ളിൽ (forest)കാണാതായ വനംവകുപ്പ് വാച്ചറെ(forest watcher) കണ്ടെത്താൻ പൊലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്(special drive) കാലാവസ്ഥാ പ്രതികൂലമായത് മൂലം തടസ്സപ്പെട്ടു.തണ്ടർബോൾട്ട് സംഘം നടത്തുന്ന പ്രത്യേക പരിശോധനയാണ് മുടങ്ങിയത്..കാട്ടുവഴി ഒഴിവാക്കിയാണ് തെരച്ചിലിന് ഒരുങ്ങിയത്.. രാജൻ കാട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് തെളിവില്ലെന്ന പൊലീസ് നിഗമനം ആണ് വീണ്ടും കാട്ടിൽ പരിശോധനയ്ക്ക് ഇറങ്ങാൻ കാരണം. വനംവകുപ്പ് രണ്ടാഴ്ച വ്യാപക പരിശോധന നടത്തി, വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തിയത്..രാജന്‍റെ ഫോൺ പരിശോധിച്ച്, സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരില്‍ നിന്നും പൊലീസ് വിവരം തേടി.മെയ് മൂന്നിനാണ് രാജനെ സൈലന്‍റ് വാലി കാട്ടിൽ കാണാതായത്.
രാജനെ വന്യമൃഗങ്ങള്‍ അപായപ്പെടുത്തിയതല്ലെന്ന് പൊലീസ്; അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക്
രാജന്‍റെ (Rajan) തിരോധാനത്തിന്‍റെ അന്വേഷണത്തിന്‍റെ പുരോഗതി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ ദിവസം വിലിയിരുത്തിയിരുന്നു. രാജനെ വന്യമൃഗം അപായപ്പെടുത്തിയിട്ടില്ലെന്ന വനംവകുപ്പ് നിഗമനം പൊലീസും ശരിവെച്ചു. ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസ്പി ആർ വിശ്വനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം രാജനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. രണ്ടാഴ്ച്ച 150 ഓളം വനംവകുപ്പ് ജീവനക്കാർ നടത്തിയ പരിശോധയാണ് കഴിഞ്ഞ ദിവസം നിർത്തിയത്. ഇതര സംസ്ഥാനങ്ങളിലെ രാജന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇരുപതാം തിയതി മകളുടെ കല്യാണം ക്ഷണിക്കാൻ തിരിച്ചെത്താമെന്ന് പറഞ്ഞാണ് മെയ് ആദ്യം രാജൻ കാടുകയറിയത്. ജൂൺ പതിനൊന്നിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. സന്തോഷത്തോടെ രാജൻ ജോലിക്ക് പോയെങ്കിലും വീട്ടിലെത്തിയത് ദുഖഃവാർത്തയുമായിരുന്നു. മൃഗങ്ങൾ അപയാപ്പെടുത്തതിയതിന് തെളിവില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു.
Also Read:കാട്ടിലെ തെരച്ചില്‍ അവസാനിപ്പിച്ചു
