Asianet News MalayalamAsianet News Malayalam

പൗരത്വനിയമഭേദഗതി: മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് ചെന്നിത്തല

'തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാർ ശ്രമിക്കുകയാണ്. വാര്‍ഡ് വിഭജനം ഇപ്പോൾ ആവശ്യമില്ല. സെൻസസ് നിയമത്തിന് വിരുദ്ധമാണ് വാര്‍ഡ് വിഭജനം'.

ramesh chennitha respond about joint protest against CAA
Author
Alappuzha, First Published Jan 20, 2020, 1:06 PM IST

ആലപ്പുഴ: പൗരത്വനിയമഭേദഗതിയില്‍ മുഖ്യമന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 'പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ യോജിച്ച സമരം വേണം എന്ന് ആവശ്യപ്പെട്ടത് താനാണ്. പിന്നോട്ട് പോയത് സിപിഎമ്മും. മനുഷ്യച്ചങ്ങല സിപിഎമ്മിന്‍റെ ഒറ്റയ്ക്കുള്ള തീരുമാനമാണെന്നും ചെന്നിത്തല വ്യക്തമാക്കി. പൗരത്വ സമരങ്ങളുടെ പ്രതിഷേധങ്ങളുടെ പേരിൽ നിരവധി നേതാക്കൾക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. അത് പ്രതിഷേധാർഹമാണ്. കേസുകള്‍ റദ്ദാക്കണം. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ നടപടിയെന്നത് യോഗി സര്‍ക്കാരിന്‍റെ രീതിയാണ്. 

സെന്‍സസുമായി ബന്ധപ്പെട്ട സർക്കാര്‍ തീരുമാനത്തിൽ അപാകതയുണ്ട്.  സെൻസസ്, എന്‍പിആറും എന്‍സിആറുമായി കൂട്ടിക്കുഴഞ്ഞു കിടക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ മുന്നോട്ട് പോകാന്‍ കഴിയില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കണം. സെൻസസിന് ഒപ്പം എന്‍പിആര്‍ ജോലികൾ നടപ്പാക്കേണ്ട ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു'. അത് റദ്ദാക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'തദ്ദേശതെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സര്‍ക്കാർ ശ്രമിക്കുകയാണ്. വാര്‍ഡ് വിഭജനം ഇപ്പോൾ ആവശ്യമില്ല. സെൻസസ് നിയമത്തിന് വിരുദ്ധമാണ് വാര്‍ഡ് വിഭജനം. ബില്ലിനെ നിയമസഭയില്‍ എതിര്‍ക്കും. രാഷ്ടീയ ലക്ഷ്യം നടപ്പാക്കാനാണ് സിപിഎമ്മിന്‍റെ നീക്കം. സംസ്ഥാനത്ത് ഗവര്‍ണര്‍ പദവി വേണ്ടന്ന് കോൺഗ്രസിന് അഭിപ്രായമില്ല. എന്നാല്‍ പൗരത്വനിയമഭേദഗതിയില്‍ ഗവര്‍ണറുടെ അഭിപ്രായത്തിനോട് യോജിപ്പില്ല'. പൗരത്വനിയമഭേദഗതിയില്‍ പരസ്യ എതിര്‍പ്പുമായി ഗവര്‍ണര്‍ ഇറങ്ങിയത് ശരിയല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ പൊതു സമൂഹത്തിന്റെ മൊത്തം അഭിപ്രായം ഗവര്‍ണറുടെ നയപ്രസംഗത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

Follow Us:
Download App:
  • android
  • ios