Asianet News MalayalamAsianet News Malayalam

ഫാത്തിമയുടെ മരണം: അന്വേഷണത്തില്‍ പ്രതീക്ഷയെന്ന് സഹോദരി

ഫോൺ തുറന്ന് പരിശോധിക്കാൻ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറൻസിക് വകുപ്പിന്‍റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. 

sister of fathima latheef says
Author
Chennai, First Published Nov 27, 2019, 10:29 AM IST

ചെന്നൈ: അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും കുറ്റക്കാർക്ക് എതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന് കരുതുന്നതായും ഫാത്തിമ ലത്തീഫിന്‍റെ സഹോദരി ഐഷ. ഫാത്തിമയുടെ മൊബൈൽ ഫോണിന്‍റെ വിദഗ്ധ പരിശോധനയിൽ അന്വേഷണ സംഘത്തിന് കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്ന് ഐഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഫോൺ തുറന്ന് പരിശോധിക്കാൻ ഹാജരാകണമെന്ന് ചൂണ്ടികാട്ടി ഫോറൻസിക് വകുപ്പിന്‍റെ ആവശ്യപ്രകാരം കുടുംബത്തിന് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബം ചെന്നൈയിലെത്തിയത്.

കേസിൽ ഏറ്റവും നിർണ്ണായകമായ തെളിവാണ് ഫാത്തിമയുടെ മൊബൈൽ ഫോണിലെ ആത്മഹത്യാക്കുറിപ്പ്. അതേസമയം സഹപാഠികളെ ഉൾപ്പടെ നിരവധി പേരെ ചോദ്യം ചെയ്തെങ്കിലും ആരോപണവിധേയരായ അധ്യാപകർക്ക് എതിരെ കാര്യമായ തെളിവ് ലഭിച്ചിട്ടില്ലെന്ന നിലപാടിലാണ് പൊലീസ്. നടപടി വൈകുന്നതിൽ പ്രതിഷേധിച്ചും ഐഐടി അധികൃതരുടെ സമീപനത്തിന് എതിരെയും പ്രതിഷേധം ശക്തമാക്കാനാണ് ഐഐടി സ്റ്റുഡന്‍റ്‍സ് യൂണിയന്‍റെ തീരുമാനം.


 

Follow Us:
Download App:
  • android
  • ios