സോഷ്യല്‍ മീഡിയയില്‍ രോഷം ഇരമ്പി; ഫേസ്ബുക്ക് പോസ്റ്റിട്ട് തടി രക്ഷിക്കാന്‍ തിരുവനന്തപുരം കളക്ടര്‍
ഇതിന് പിന്നാലെ കളക്ടര്‍ ലീവിലാണ് എന്ന വാര്‍ത്തയും പുറത്തുവന്നു. ഇതോടെയാണ് ഇന്നലെ അര്‍ദ്ധരാത്രിയോട് അനുബന്ധിച്ച് രണ്ട് പോസ്റ്റുകള്‍ കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരം: കേരളം മഴദുരിതത്തിലാണ്. ഈ പ്രളയാവസ്ഥയെയും ഒറ്റക്കെട്ടായി നേരിടുകയാണ് കേരളം. ഇതിനിടെ ഗുരുതരമായ വീഴ്ചയുമായി തിരുവനന്തപുരം കളക്ടർ കെ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്. ജീവൻ നില നിർത്താനുള്ള ഭക്ഷണത്തിനും മരുന്നിനും വസ്ത്രങ്ങൾക്കും വേണ്ടി എന്തു ചെയ്യണമെന്നറിയാതെ മലബാറിലെ ജില്ലകളില്‍ ജനങ്ങള്‍ ആവശ്യം ഉന്നയിക്കുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യസാമഗ്രികൾ തൽക്കാലം ശേഖരിക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ പറയുന്നത്. സഹായം വേണമെങ്കിൽ രണ്ട് ദിവസത്തിന് ശേഷം ശേഖരിക്കാമെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ കളക്ടർ പറഞ്ഞത്.
ഫേസ്ബുക്കിലൂടെ ജില്ലാ കളക്ടര്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇപ്പോള്‍ വടക്കന്‍ കേരളത്തില്‍ സാധന സാമഗ്രികളുടെ ആവശ്യമില്ലെന്ന് കളക്ടര്‍ പറഞ്ഞൈന്ന് ആരോപണമുയര്‍ന്നത്. സാമൂഹ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും കളക്ടറുടെ പ്രതികരണത്തിനെതിരെ രംഗതെത്തി. ഇതിന് പിന്നാലെ കളക്ടര്‍ ലീവിലാണ് എന്ന വാര്‍ത്തയും പുറത്തുവന്നു. ഇതോടെയാണ് ഇന്നലെ അര്‍ദ്ധരാത്രിയോട് അനുബന്ധിച്ച് രണ്ട് പോസ്റ്റുകള്‍ കളക്ടറുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.
ഇംഗ്ലീഷില്‍ എഴുതിയ ആദ്യ പോസ്റ്റ് ഇങ്ങനെ: പൊതുജനങ്ങളുടെ ആശങ്കകളെ ജില്ലാ ഭരണകൂടം വിലമതിക്കുന്നു, നിങ്ങളുടെ നിർദ്ദേശങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതേസമയം, ഒരു അഭിപ്രായം രൂപീകരിക്കുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
വസ്തുതകൾ ഇതാ- 1. ജില്ലാ ഭരണകൂടം തിരുവനന്തപുരം ഞാനടക്കം വിവിധ ജില്ലാതല ഉദ്യോഗസ്ഥരുടെ നിരന്തരമായ മാർഗനിർദേശവും പിന്തുണയും നൽകി ദുരന്തനിവാരണത്തിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ട്.
2. ഇന്നലെ വരെ ശേഖരണ ശ്രമങ്ങൾ നടത്താൻ എടുത്ത തീരുമാനം, ബാധിത ജില്ലകളുടെ ജില്ലാ ഭരണകൂടവുമായുള്ള നിരന്തരമായ ചർച്ചകളെ അടിസ്ഥാനമാക്കിയുള്ളതാണ്, സഹാനുഭൂതിയുടെ അഭാവത്തിൽ നിന്നല്ല (വിവരങ്ങൾ നഷ്‌ടമായതിനെ തുടർന്ന് ഒരാൾ വിശ്വസിക്കാൻ സാധ്യതയുണ്ട്).
3. ബാധിത ജില്ലകളിൽ നിന്നുള്ള ഇൻപുട്ടിനെ അടിസ്ഥാനമാക്കി, അടിയന്തിര ആവശ്യം വൈദ്യസഹായവുമായി ബന്ധപ്പെട്ടതായിരുന്നു, ഇത് പരിഹരിക്കുന്നതിന് ഞങ്ങൾ വേഗത്തിലും സജീവമായും പ്രവർത്തിച്ചിട്ടുണ്ട്, അഭ്യർത്ഥിച്ച ജില്ലകളിലേക്ക് ടീമുകളെ അയയ്ക്കുന്നു, കൂടാതെ റെസ്ക്യൂ ബോട്ടുകൾ തുടങ്ങി നിരവധി സഹായങ്ങളും.
4. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിത പ്രദേശങ്ങളിലെ സഹോദരങ്ങളെ സഹായിക്കുകയും ചെയ്യുന്നു. ഞങ്ങൾ ശേഖരണ കേന്ദ്രം ആരംഭിക്കുകയും ഇത്തവണ ഞങ്ങളുടെ ആളുകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുകയും ചെയ്യും. നൂറുകണക്കിന് സെൻസിറ്റീവ്, ഉത്സാഹമുള്ള, സഹാനുഭൂതി നിറഞ്ഞ ടീം നടത്തുന്ന ശ്രമങ്ങൾ എഴുതിത്തള്ളുന്നതിനുമുമ്പ് നിങ്ങളുടെ അഭിപ്രായത്തിൽ പരിഗണന നൽകാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഇത് പുറമേ നേരത്തെ ഇറക്കിയ ലൈവ് വീഡിയോയില്‍ നിന്നും വ്യത്യസ്തമായി ഒരു പോസ്റ്റും കളക്ടറുടെ പേജില്‍ ഇട്ടിട്ടുണ്ട് -
കഴിഞ്ഞ പ്രളയകാലത്ത് തിരുവനന്തപുരം കേരളത്തിന്റെ സഹായ ഹബ്ബായിരുന്നു. അതുപോലെയാകണം ഇനിയും നമ്മൾ.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീമിനെ മലപ്പുറം ,വയനാട് ജില്ലകളിലേക്ക് അയച്ച് കഴിഞ്ഞു.
ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കേണ്ട സമയമാണ് ഇനിയുള്ളത്.നമ്മളാൽ കഴിയുന്ന തെല്ലാം അവർക്ക് എത്തിച്ചു നൽകാൻ എല്ലാവരും മുന്നിട്ടിറങ്ങണം. തിരുവനന്തപുരം ജില്ലയിൽ കളക്ഷൻ സെന്ററുകളിലേക്ക് നിങ്ങളാൽ കഴിയാവുന്ന അവശ്യ വസ്തുക്കൾ എത്തിക്കാം. നിത്യജീവിതത്തിന് ആവശ്യമുള്ളതെന്തും സഹായമായി എത്തിക്കാൻ എല്ലാവരും മുന്നോട്ട് വരണം. അതിജീവനത്തിന്റെ കരങ്ങൾ നീട്ടി തിരുവനന്തപുരം ഇത്തവണയും മുന്നിൽത്തന്നെയുണ്ടാകട്ടെ. നമുക്ക് ഒന്നിച്ചിറങ്ങാം, ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്കായി... എന്നാണ് പോസ്റ്റില്‍ പറയുന്നത്.
അതേ സമയം മുതല്‍ കളക്ടര്‍ ലീവാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആഗസ്ത് 10,11,12,13 തിയ്യതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലീവ് എടുക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. അതിനെ വിലവെക്കാതെയാണ് കളക്ടറുടെ ലീവ്. അതേ സമയം മെഡിക്കൽ എമർജൻസിക്കാണ് കളക്ടര്‍ ലീവ് എടുത്തത് എന്നും. പാകം ചെയ്ത ഭക്ഷണ സാധനങ്ങളാണ് വേണ്ടെന്ന് പറഞ്ഞതെന്നും കളക്ടറുടെ ഓഫീസ് പിന്നീട് വിശദീകരിച്ചു. ഇതിനൊപ്പം തന്നെ കളക്ടറോട് വിശദീകരണം ചോദിക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.