Asianet News MalayalamAsianet News Malayalam

വയനാട്ടിലെ ആളെക്കൊല്ലി കടുവ ഇനി 'രുദ്രൻ', ആഹാരം 5 കിലോ ബീഫ്, മുഖത്തെ മുറിവുകൾക്ക് തുന്നൽ

പുത്തൂർ സുവോളജി പാർക്കിലെ കോറന്റെ ൻ സെന്ററിൽ ചികിത്സയിലാണ് കടുവ. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു.

tiger who killed young man prajeesh in wayanad was named rudran nbu
Author
First Published Dec 24, 2023, 10:54 AM IST

തൃശ്ശൂര്‍: വയനാട്ടിലെ ആളെക്കൊല്ലി കടുവയ്ക്ക് പേരിട്ടു. രുദ്രൻ എന്നാണ് പേര് കടുവയ്ക്ക് പേരിട്ടത്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ ചികിത്സയിലാണ് നിലവില്‍ കടുവ. കടുവയുടെ മുഖത്തെ മുറിവ് കഴിഞ്ഞ ദിവസം തുന്നിക്കെട്ടിയിരുന്നു. മൂന്നാഴ്ചയെടുക്കും മുറിവ് പൂർണമായും ഉണങ്ങാൻ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഭക്ഷണവും വെള്ളവും മരുന്നും കഴിക്കുന്നുണ്ട്. ഒരു ദിവസം അഞ്ച് കിലോ ബീഫാണ് നൽകുന്നത്‌. 200 കിലോയ്ക്കടുത്ത് തൂക്കമുണ്ട് 13 കാരനായ രുദ്രന്.

വയനാട് വാകേരിയിൽ ക്ഷീര കർഷകനെ കൊന്ന കടുവയെ കൂടുവെച്ച് പിടിച്ച് ചൊവ്വാഴ്ചയാണ് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചത്. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടുവ കടിച്ചുകൊന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവം നടന്ന് പത്താം ദിവസമാണ് WWL45 എന്ന കടുവ കൂട്ടിലായത്. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം വയനാട്ടിൽ രണ്ട് മനുഷ്യ ജീവനകുൾ കടുവയെടുത്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios