അഖിലിനെ കുത്തിയത് എസ്എഫ്ഐ നേതാക്കൾ തന്നെയെന്ന് സുഹൃത്ത്, കോളേജിൽ പരിശോധന
ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയത്. നസീമിന്‍റെയും ശിവരഞ്ജിത്തിന്‍റെയും കയ്യിൽ കത്തി ഉണ്ടായിരുന്നു എന്ന് അഖിലിന്‍റെ സുഹൃത്ത് ഉമൈര്‍ പൊലീസിന് മൊഴി നൽകി.
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിനിടെ അഖിലിന് കുത്തേറ്റ സംഭവത്തിൽ പൊലീസ് സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്തു. ഫിലോസഫി ഡിപ്പാര്‍ട്ട്മെന്‍റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്‍റെ സുഹൃത്ത് ഉമൈര്‍ പൊലീസിന് മൊഴി നൽകി. നസീമിന്‍റെയും ശിവരഞ്ജിത്തിന്‍റെയും കയ്യിൽ കത്തി ഉണ്ടായിരുന്നു . എന്നാൽ കുത്തി വീഴ്ത്തിയത് ആരെന്ന് താൻ കണ്ടിട്ടില്ലെന്നാണ് ഉമൈര്‍ പറയുന്നത്.
കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖിൽ പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേൽപ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്ഐ നേതാക്കൾ എല്ലാം കണ്ടു നിൽക്കുകയായിരുന്നു. സുഹൃത്തുക്കൾ ചേര്‍ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതെന്നും ഉമൈര്‍ പറഞ്ഞു.
യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്ഐക്കാരുടെ അക്രമങ്ങൾ അരങ്ങേറുന്നതെന്നും വിദ്യാര്‍ത്ഥികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പലപ്പോഴും പട്ടിയെ തല്ലുന്നത് പോലെ തന്നെയും എസ്എഫ്ഐക്കാര്‍ തല്ലിയിട്ടുണ്ടെന്ന് ഉമൈര്‍ പറയുന്നു. തല്ലി അവശനാക്കി യൂണിറ്റ് മുറിയിലേക്ക് എടുത്ത് കൊണ്ട് പോയിട്ടുണ്ട്.
അഖിലിന്‍റെ സുഹൃത്തിന്‍റെ വാക്കുകൾ:
"
സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് ക്യാമ്പസിൽ പരിശോധനയ്ക്കെത്തി. യൂണിറ്റ് മുറിയിലടക്കം വിശദമായ പരിശോധന നടത്തുമെന്നാണ് പൊലീസ് പറയുന്നത്.