Asianet News MalayalamAsianet News Malayalam

കത്തി വാങ്ങിയത് ഓൺലൈൻ വഴി; ഇരുമ്പു പൈപ്പും കുറുവടിയും യൂണിവേഴ്‍സിറ്റി കോളേജ് ക്യാമ്പസിൽ

ആവശ്യമനുസരിച്ച് മടക്കാനും നിവര്‍ത്താനും പറ്റുന്ന കത്തിയാണ് പ്രതികൾ കൃത്യത്തിന് ഉപയോഗിച്ചത്. ഓൺലൈൻ വഴി വരുത്തിയ കത്തി അഖിലിനെ കുത്തിയ ശേഷം ക്യാമ്പസിനകത്തെ ചവറുകൂനയ്ക്കകത്ത് ഒളിപ്പിക്കുകയായിരുന്നു. 

 

 

university college clash accused revelation to police
Author
Trivandrum, First Published Jul 19, 2019, 10:03 AM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികൾ അഖിലിനെ കുത്താനുപയോഗിച്ച കത്തി വാങ്ങിയത് ഓൺലൈൻ വഴി. ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്ന കത്തിയാണിതെന്നാണ് പൊലീസ് പറയുന്നത്. കൈപ്പിടിയിൽ ഒതുക്കാവുന്ന വലുപ്പമെ കൊലപാതക ശ്രമത്തിന് ഉപയോഗിച്ച കത്തിക്ക് ഉള്ളൂ എന്നും പൊലീസ് പറയുന്നു. പ്രധാന പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കോളേജിനകത്ത് കൊണ്ട് വന്ന ് പൊലീസ് തെളിവെടുത്തു. 

അഖിലിനെ കുത്തിയ സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന ചവറ് കൂനയ്കക്ക് അകത്താണ് പ്രതികൾ കത്തി ഒളിപ്പിച്ചിരുന്നത്. ഇരുമ്പ് പൈപ്പും കുറുവടിയും ക്യാമ്പസിനകത്ത് തെളിവെടുപ്പിനിടെ പൊലീസ ് കണ്ടെത്തി. സംഘര്‍ഷത്തിനിടെയാണ് അഖിലിനെ കുത്തിയത്. അതോടെ ക്യാമ്പസിനകത്ത് വലിയ ബഹളമായി. നസീമിന്‍റെ ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെടെ പൊലീസ് വന്നെന്ന സൂചന കിട്ടി. അപ്പോഴാണ് കത്തി ചവറ് കൂനയ്ക്കകത്ത് ഒളിപ്പിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. 

കേസിൽ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയൻ മുറിയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.  പ്രതികളായ ശിവരഞ്ജിത്തും നസീമും തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പൊലീസ് പറയുന്നു.

university college clash accused revelation to policeuniversity college clash accused revelation to policeuniversity college clash accused revelation to police

യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസിൽ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം, യൂണിവേഴ്സിറ്റി കോളേജിനും പിഎസ്‍സിക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും.

Follow Us:
Download App:
  • android
  • ios