ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് പിടികൂടിയ പത്ത് കിലോ പോത്തിറച്ചി നശിപ്പിച്ചു. 

തൃശ്ശൂർ: തൃശ്ശൂർ പന്നിത്തടത്ത് പ്രവർത്തിക്കുന്ന അറവ് ശാലയിൽ വിൽപ്പന നടത്തിയ മാംസത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. ഇവിടെ നിന്ന് മാംസം വാങ്ങിയ ഒരാൾക്കാണ് പുഴുക്കളെ കിട്ടിയത്. ഇതേത്തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും സംയുക്തമായി ഇവിടെ പരിശോധന നടത്തി. 

Add Asianetnews as a Preferred SourcegooglePreferred

പഴകിയ പത്ത് കിലോ പോത്തിറച്ചിയാണ് ഇവിടെ നിന്ന് പൊലീസിനും ഫുഡ് സേഫ്റ്റി അതോറിറ്റിക്കും കണ്ടെത്താനായത്. ഈ ഇറച്ചി പൂർണമായും നശിപ്പിച്ച ഫുഡ് സേഫ്റ്റി അതോറിറ്റി ഭക്ഷ്യസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുമുണ്ട്. കട പൂട്ടാൻ നിർദേശം നൽകിയ പൊലീസ്, ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അറവ് ശാലയോ കടയോ തുറക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്ന് നിർദേശിക്കുകയും ചെയ്തു.