Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത് സമരപന്തൽ പൊളിക്കുന്നു; സമര വിരാമം 140 ദിനങ്ങൾക്ക് ശേഷം

113 ദിവസം നീണ്ട ഉപരോധസമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ച് നീക്കുന്നത്. ഇതിന് ശേഷമാകും തുറമുഖ നിർമാണസാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിക്കുക.

vizhinjam samarapanthal demolished after 140 days
Author
First Published Dec 7, 2022, 3:38 PM IST

തിരുവനന്തപുരം: വിഴിഞ്ഞത് സമരപന്തൽ പൊളിച്ച് നീക്കുന്നു. സംഘർഷം ഒഴിവാക്കണയാണ് പകൽ തന്നെ പന്തൽ പൊളിക്കുന്നത്. സമര പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു.

113 ദിവസം നീണ്ട ഉപരോധസമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ച് നീക്കുന്നത്. ഇതിന് ശേഷമാകും തുറമുഖ നിർമാണസാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിക്കുക. തുറമുഖം നിർമാണം നാളെ വീണ്ടും തുടങ്ങും. പണി മുടങ്ങിയ ദിവസങ്ങൾ കണക്കിലെടുത്ത് ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. കൊല്ലത്തും തിരുവനന്തപുരത്തിന്റെ തീരത്തുമായുള്ള ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കും. പുലിമുട്ട് നിർമാണത്തിനായി സാധാരണ പ്രതിദിനം 15000 ടൺ കല്ലിടുന്നിടതിന് പകരം 30,000 ടൺ കല്ലിടാണ് ധാരണ. സമരം മൂലമുണ്ടായ 226 കോടി രൂപയുടെ ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറും. അദാനി ഗ്രൂപ്പിന് തുറമുഖ നിർമാണത്തിനുള്ള സമയപരിധി സർക്കാരിന് നീട്ടി കൊടുക്കേണ്ടിവരും. ഒപ്പം കാലപരിധി തീർന്ന സാഹചര്യത്തിൽ അദാനി ഗ്രൂപ്പിൽ നിന്നും ആർബിട്രേഷൻ ഇനത്തിൽ നഷ്ടപരിഹാരം ഈടാക്കാനുള്ള ശ്രവും സർക്കാർ ഉപേക്ഷിച്ചേക്കും. 

Also Read : അസാധാരണ കാഴ്ചകളുടെ 113 ദിവസങ്ങൾ; വിഴിഞ്ഞം വേദിയായത് കേരളതീരം ഇന്നേവരേ കാണാത്ത സമരപ്രക്ഷോഭങ്ങൾക്ക്

അതിനിടെ, വിഴിഞ്ഞം സമരത്തിൽ സംസ്ഥാന സർക്കാരിനെതിരെ അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി തീര്‍പ്പാക്കി. തുറമുഖ നിർമ്മാണത്തിന് സുരക്ഷ നൽകാനുള്ള സിംഗിൾ ബ‍ഞ്ച് ഉത്തരവ് നടപ്പാക്കാത്തിനെതിരെയായിരുന്നു കോടതിയലക്ഷ്യ ഹർജി. എന്നാൽ പദ്ധതി പ്രദേശത്തെ  സമരപ്പന്തല്‍ ഇന്ന് പൊളിച്ചു നീക്കുമെന്ന് സമരസമിതി കോടതിയിൽ ഉറപ്പുനൽകി. സമരം ഒത്തുതീര്‍പ്പായെന്ന് സര്‍ക്കാരും അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയലക്ഷ്യ ഹർജി തീർപ്പാക്കിയത്. 

Follow Us:
Download App:
  • android
  • ios