യു എ ഇ അടക്കം ചില രാജ്യങ്ങളിലെ ലോജിസ്റ്റിക്സ് കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരമെന്നും ആക്ഷേപം

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്ന വൈദികർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്ന് കേരള ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ബിജു രമേശ്. .യു എ ഇ അടക്കം ചില രാജ്യങ്ങളിലെ ലോജിസ്റ്റിക്സ് കമ്പനികളുടെ സ്‌പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം.പണം കൈപറ്റി പദ്ധതികൾ തകർക്കുന്നത് ലത്തീൻ വൈദികരുടെ സ്ഥിരം ഏർപ്പാടാണ്.സമരത്തെ അതിജീവിച്ചു ഒരു വർഷത്തിനുള്ളിൽ തുറമുഖം യാഥാർഥ്യമാകും.വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മൽസ്യതൊഴിലാളികൾ അല്ലെന്നും അദ്ദേഹം ആരോപിച്ചു

വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിനം.നാളെ കരയിലും കടലിലും സമരം നടത്തി സമരം കടുപ്പിക്കാനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ തീരുമാനം.
തുറമുഖം നിർത്തിവച്ചുള്ള പഠനമെന്ന ആവശ്യത്തിലുടക്കി സർക്കാരും സമരസമിതിയുംരണ്ട് തട്ടിൽ ഉറച്ചുനിൽക്കുന്നതോടെസമവായ ചർച്ചകളും നിലച്ചിരിക്കുകയാണ്.

നാളെ മുതലപ്പൊഴിയിൽ നിന്ന് കടൽ വഴി പോർട്ടിന് അടുത്തെത്തി ശക്തമായ മുന്നറിയിപ്പ് നൽകാനാണ്സമരസമിതിയുടെ നീക്കം. ഒപ്പം മുല്ലൂരിലും വിഴിഞ്ഞത്തുംമുതലപ്പൊഴിയിലും ബഹുജനകൺവെൻഷൻ നടക്കും. പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം,തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളിൽ
തീരുമാനമായെന്ന് സർക്കാർ പറയുന്നു.പക്ഷെ ഒരൊറ്റ ആവശ്യത്തിൽ പോലും സർക്കാർനീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം.തുറമുഖ കവാടത്തിലെ സമര പന്തൽപൊളിച്ചുനീക്കണമെന്ന ഹൈക്കോടതിവിധിയും ജില്ലാ ഭരണക്കൂടത്തിന്റെ ഉത്തരവുംഉത്തരവായി തന്നെ കിടക്കുന്നു.സമരത്തിനെതിരൊയ പ്രാദേശികവാസികളുടെ
കൂട്ടായ്മയും ശക്തിപ്രാപിക്കുകയാണ്.സമരം മൂലം ഇതുവരെ നഷ്ടം 150 കോടിയോളമെന്നാണ് കണക്ക്.നഷ്ടക്കണക്ക് കനക്കുമ്പോഴും സമവായം അകലെയാണ്.ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചർച്ച നടത്തി.മുഖ്യമന്ത്രി ലത്തീൻ അതിരൂപത നേതൃത്വവുമായിക്ലിഫ് ഹൗസിൽ ചർച്ച നടത്തി.സിപിഎം സംസ്ഥാന സെക്രട്ടറിയും ചർച്ച നടത്തി.എന്നിട്ടും തുറമുഖ നിർമാണം നിർത്തിവയ്ക്കണംഎന്നാവശ്യത്തിൽ തട്ടി സമവായം നീളുകളയാണ്.