വയനാട് കള്ളാടി ദുരന്തത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ മന്ത്രി എപി അനിൽകുമാർ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പ്രതികളെ കണ്ടെത്തേണ്ടെന്ന് റവന്യു മന്ത്രി

കൽപ്പറ്റ: വയനാട് കള്ളാടി ദുരന്തത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ മന്ത്രി എപി അനിൽകുമാർ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് വരുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് പ്രതികളെ കണ്ടെത്തേണ്ടെന്ന് റവന്യു മന്ത്രി പറഞ്ഞു. റിപ്പോർട്ട് വരുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് സർക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിൽ വേറെ താൽപര്യങ്ങളുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മാത്രമേ തുരങ്ക പാതയിൽ തീരുമാനം ഉണ്ടാകൂ എന്നും എപി അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കള്ളാടിയിൽ തെരച്ചിൽ വിപുലമാക്കി. ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തിയ തുർക്കി സന്നദ്ധ സംഘടന കൂടി തെരച്ചിലിനായി എത്തും. പുഴയിൽ 30 അംഗ എൻഡിആർഎഫ് സംഘം പരിശോധന നടത്തുന്നുണ്ട്. റോഡിന് ഇരുവശവും കൂടിക്കിടക്കുന്ന മണ്ണ് ചൂരൽ മലയിലേക്ക് കൂടി കൊണ്ടുപോകും. മണ്ണു മാറ്റാൻ ഉടൻ മാറ്റുന്നത് സുരക്ഷിതമല്ല എന്നാണ് കൊങ്കൺ റെയിൽവേയുടെ നിലപാട്. വിദഗ്ധഭിപ്രായം തേടും. അതിന് ശേഷം മാത്രമായിരിക്കും സർക്കാർ തീരുമാനം. മണ്ണ് മാറ്റിയാൽ കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും അഭിപ്രായം ഉണ്ടെന്നും വിദഗ്ധസമിതിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി എപി അനിൽകുമാർ പറഞ്ഞു.

അതേസമയം, കള്ളാടി ദുരന്തത്തിൽ കണ്ടെത്താനുള്ള 2 പേർക്കായി നാലാം ദിവസവും തെരച്ചിൽ തുടരുകയാണ്. രണ്ട് സോണുകൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ. തുരങ്ക പാതയുടെ രണ്ടു ഭാഗത്തേക്കും മണ്ണ് മാറ്റി തുടങ്ങും. കൊങ്കൺ റെയിൽവെയുടെ പ്രത്യേകസംഘം ഇന്ന് ദുരന്തസ്ഥലത്തെത്തും. തുരങ്കപാത പദ്ധതി തുടരണോ എന്ന് പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. 

YouTube video player