പ്രതികൾ രാജനിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയി കൊന്ന് പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിൽ മൃതദേഹം കുഴിച്ചിട്ടത്
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട്ട് സ്വകാര്യ പണമിടപാടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടി. ചേപ്പാട് സ്വദേശി രാജനെയാണ് മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. രാജനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പിലാണ് മൃതദേഹം കുഴിച്ചിട്ടത്. പ്രതികൾ 68 കാരനായ രാജനിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടിയത്. ഏപ്രിൽ 10ന് ഉച്ചയോടെയാണ് ഇയാളെ കാറിൽ തട്ടിക്കൊണ്ട് പോയത്. ശേഷം കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തി. രാത്രിയോടെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മൃതദേഹം കുഴിച്ചിടുകയായിരുന്നു. പൊലീസും നാട്ടുകാരും ചേർന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
