Asianet News MalayalamAsianet News Malayalam

'വിമാനത്തിലെ പ്രതിഷേധത്തില്‍ സത്യം തെളിഞ്ഞു,ജയരാജനെതിരെ കേസെടുക്കാത്തത് നീതി നിഷേധം':യൂത്ത് കോണ്‍ഗ്രസ്

ഭരണകൂടവും പൊലീസും ചുമത്തിയ കുറ്റം എന്താണെന്ന് പൊതു മന:സാക്ഷിക്ക് വ്യക്തമായെന്ന് വിമാനത്തില്‍ പ്രതിഷേധിച്ച ഫർസീൻ മജീദ്.

youth congress ask to register case against e p jayarajan on flight protest incident
Author
Kannur, First Published Jul 18, 2022, 11:27 AM IST

കണ്ണൂര്‍: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ സത്യം തെളിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫർസീൻ മജീദ്.ഭരണകൂടവും പൊലീസും ചുമത്തിയ കുറ്റം എന്താണെന്ന് പൊതു മന:സാക്ഷിക്ക് വ്യക്തമാക്കുന്ന നീക്കമാണ് ഇപ്പോഴുണ്ടായത്.ഇ പി ജയരാജന്‍ മര്‍ദ്ദിച്ചുവെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തിട്ടില്ല.വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കാണ് ചുമത്തിയത്.ഇനിയെങ്കിലും പൊലീസ് ഇ പി ക്കെതിരെ കേസെടുക്കണം.ഇ പി മർദ്ദിച്ചു എന്ന് ഞങ്ങൾ അന്നു മുതൽ പറഞ്ഞു കൊണ്ടിരിക്കുന്ന സത്യമാണ് ഇന്ന് പുറത്ത് വന്നതെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

 

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്, കോൺഗ്രസ് പ്രവർത്തകർക്കും വിലക്ക്

വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട ഇ പി ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്ന് ഇ പി ജയരാജന്‍റെ പ്രതികരണം.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. എന്നാൽ, പുറത്തുവന്ന ദൃശ്യങ്ങളിൽ കണ്ടത് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ യൂത്ത് കോൺഗ്രസ്സുകാരെ തള്ളിവീഴ്ത്തുന്നതാണ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദിനും നവീൻകുമാറിനും സുനിത് നാരായണനുമെതിരെ കേസ് എടുത്തപ്പോൾ ഇപിക്കുമെതിരെ കേസെടുക്കണമെന്നായിരുന്ന കോൺഗ്രസ് ആവശ്യം. എന്നാൽ ഈ ആവശ്യം മുഖ്യമന്ത്രി തള്ളുകയായിരുന്നു. 

വിമാനത്തിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ ഗൺമാനും പിഎക്കുമെതിരെ കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘം

 

വിമാനത്തിനുള്ളിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധം തടഞ്ഞ ഗൺമാനും പിഎക്കുമെതിരെ കേസെടുക്കാനാവില്ലെന്ന് പ്രത്യേക സംഘം. ഗൺമാൻ അനിൽ മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുകയാണ് ചെയ്തത്. പ്രതികളെ തടഞ്ഞത് അനിലിന്‍റെ കൃത്യ നിർവ്വഹണത്തിന്‍റെ ഭാഗമെന്ന് പൊലീസ് റിപ്പോർട്ടില്‍ പറയുന്നത്. പ്രതികളെ തടയാൻ ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പി എ സുനീഷിന് മർദ്ദനമേറ്റതാണെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൺമാൻ അനിൽ, പി എ സുനീഷ് എന്നിവർക്കെതിരെ കേസില്‍ പ്രതിയാക്കപ്പെട്ട യൂത്ത് കോൺഗ്രസുകാർ പരാതി നൽകിയിരുന്നു.

അതേസമയം, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ എസ് ശബരീനാഥന് പൊലീസ് നോട്ടീസ് അയച്ചു. വധശ്രമത്തിൻ്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യൽ. നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസിൻ്റെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച് ശബരീനാഥന് ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിര്‍ദേശിക്കുന്നതിൻ്റെ സ്ക്രീൻഷോട്ട് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കൾക്ക് ടിക്കറ്റ് എടുത്ത് നൽകിയ നേതാക്കളെ കേന്ദ്രീകരിച്ച് കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios