പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്ന്‌ യൂണിസെഫ്. ഇതില്‍ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും യൂണിസെഫ് പറയുന്നു. 

പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്ന്‌ യൂണിസെഫ്. ഇതില്‍ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും യൂണിസെഫ് പറയുന്നു. ഫിജിയിലാകും 2020-ലെ ആദ്യ കുഞ്ഞ് എന്നും യൂണിസെഫ് കണക്കുകൂട്ടുന്നു. 

പുതുവത്സരദിനത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ജനനം യൂണിസെഫ് ആഘോഷിക്കാറുണ്ട്. ഇതിന്‍റെ ഭാഗമായാണ് ഇത്തരം കണക്കുകള്‍ യൂണിസെഫ് ശേഖരിക്കുന്നത്. പുതുവര്‍ഷത്തിലെ ആദ്യ കുട്ടി ജനിക്കുക ഫിജിയിലാണെങ്കില്‍ യുഎസിലായിരിക്കും ഈ ദിവസത്തെ അവസാന കുഞ്ഞ് ജനിക്കുക എന്നും യൂണിസെഫ് കരുതുന്നു. 

ലോകത്തെ ആകെ ജനനത്തില്‍ 17 ശതമാനവും, ഒപ്പം പുതുവത്സരദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറക്കുന്ന രാജ്യവും ഇന്ത്യയാണത്രേ. അതേസമയം, 2018-ല്‍ മാത്രം 25 ലക്ഷത്തോളം നവജാത ശിശുക്കള്‍ ലോകത്ത് മരണപ്പെട്ടതായും യൂണിസെഫിന്റെ കണക്കുകളില്‍ പറയുന്നു.