Add Asianetnews as a Preferred SourcegooglePreferred

മൃഗശാലയുടെ വേലിക്കെട്ടിനിടയിലൂടെ ഇഴഞ്ഞുനീങ്ങിയ ബാലന്‍ കിടങ്ങിലേക്ക് വീണുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഗോറില്ലാ ബാലനെ വലിച്ചിഴച്ചു കൊണ്ടു കൂട്ടിലേക്ക് പോവുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഇതേത്തുടര്‍ന്നു മൃഗശാല അധികൃതര്‍ എത്തുകയും ഗോറില്ലയെ വെടിവെച്ചു വീഴ്ത്തിയശേഷം ബാലനെ രക്ഷപ്പെടുത്തുകയായിരുന്നു. 10 മിനിറ്റ് നേരത്തെ വെടിവയ്പ്പിനു ഒടുവിലാണ് ഗോറില്ലയെ കൊന്നത്. ബാലനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയക്കുവെടിവെക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് ഗോറില്ലയെ കൊല്ലാനുള്ള തീരുമാനമെടുത്തത്. ഈ മൃഗശാലയില്‍ 11 ഗോറില്ലകളാണ് ഇപ്പോള്‍ ഉള്ളത്.