ക്രൂഡ് പ്രോസസ്സിംഗിലും പെട്രോകെമിക്കൽ പ്ലാന്റുകളിലെ പ്രവർത്തനത്തിലും ഗണ്യമായ കുറവുണ്ടായതാണ് ഇതിന് കാരണം. 

ദില്ലി: കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ബിസിനസ്സുകളും ഫാക്ടറികളും പ്രവർത്തിക്കാതിരുന്നതിനാൽ 2020 ൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയുടെ വാർഷിക പെട്രോളിയം ഉപഭോഗം കുറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് & അനാലിസിസ് സെൽ പ്രസിദ്ധീകരിച്ച താൽക്കാലിക ഡാറ്റയുടെ അടിസ്ഥാനത്തിലുളള ബ്ലൂംബെർഗ് കണക്കുകൂട്ടലുകൾ പ്രകാരം മൊത്തം പെട്രോളിയം ആവശ്യം 2019 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 10.8 ശതമാനം ഇടിഞ്ഞു, അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 193.4 ദശലക്ഷം ടൺ. 1999 ന് ശേഷമുളള ഏറ്റവും വലിയ സങ്കോചമാണിത്. 

ഏഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ പെട്രോളിയം ഇന്ധന ഉപഭോഗം മാർച്ചിൽ ലോകത്തിലെ ഏറ്റവും ഉയർന്ന നിലയിൽ നിന്ന് 70% വരെ ഇടിഞ്ഞു. ക്രൂഡ് പ്രോസസ്സിംഗിലും പെട്രോകെമിക്കൽ പ്ലാന്റുകളിലെ പ്രവർത്തനത്തിലും ഗണ്യമായ കുറവുണ്ടായതാണ് ഇതിന് കാരണം. 

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനാൽ എണ്ണ ആവശ്യം നിലവിൽ വർദ്ധിക്കുകയാണ്. ക്രൂഡ് ഓയിൽ ഡിമാന്റിന്റെ പ്രോക്സിയായ പെട്രോളിയം ഇന്ധനങ്ങളുടെ പ്രതിമാസ ഉപഭോഗം ഡിസംബറിൽ മുൻ വർഷത്തെ നിലവാരത്തേക്കാൾ 1.8% കുറവാണ്. എന്നാൽ, ഇത് 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി.

വ്യക്തിഗത വാഹനങ്ങളുടെ വർദ്ധിച്ച ഉപയോഗത്തിൽ 2019 മെയ് മുതലുള്ള ഏറ്റവും ഉയർന്ന നിരക്കായ ഗ്യാസോലിൻ ഉപഭോഗം കഴിഞ്ഞ മാസം 9.3 ശതമാനം ഉയർന്നു. ഡീസൽ ആവശ്യം മുൻ വർഷത്തെ അപേക്ഷിച്ച് 2.8 ശതമാനം കുറവാണ്.